തിരുവല്ല: പെരിങ്ങരയിൽ സിപിഎം ലോക്കൽ സെക്രട്ടറി കുത്തേറ്റു മരിച്ചു. പെരിങ്ങര ചാത്തങ്കരി പുത്തൻവീട്ടിൽ പി.ബി. സന്ദീപാണ് (32) മരിച്ചത്.
വാക്കുതർക്കത്തെത്തുടർന്ന് സന്ദീപിനെ പിന്തുടർന്നെത്തിയ രണ്ടുപേരാണു കൊലപാതകത്തിനു പിന്നിലെന്നു പറയുന്നു. ഇവർ ആർഎസ്എസ് പ്രവർത്തകരാണെന്നു സിപിഎം ആരോപിച്ചു. ഇന്നലെ രാത്രി എട്ടരയോടെയാണു സംഭവം.
ചാത്തങ്കരി എസ്എൻഡിപി സ്കൂളിനു സമീപത്തുവച്ചാണ് സന്ദീപിനു കുത്തേറ്റത്. 11 കുത്തേറ്റ സന്ദീപിനെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പെരിങ്ങര സ്വദേശികളായ കണിയാംപറന്പിൽ ജിഷ്ണു, ശ്രീജിത്ത് എന്നിവരാണ സംഭവത്തിനു പിന്നിലെന്നു പറയുന്നു.
പെരിങ്ങരയിലെ ഒരു വ്യാപാരിയുമായി പ്രതികൾ സിഗരറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട തർക്കം ഉണ്ടായി. ഇതു പറഞ്ഞുതീർക്കാൻ സന്ദീപ് ശ്രമിച്ചിരുന്നു.
ഇതിനിടെ സന്ദീപുമായി ഇവർ തർക്കത്തിലായി. കടയിൽനിന്നു പോയ സന്ദീപിനെ പിന്നാലെ ബൈക്കിലെത്തിയ സംഘം കുത്തിവീഴ്ത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിനു പിന്നിൽ രാഷ്ട്രീയ വൈരാഗ്യമില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
മരിച്ച സന്ദീപ് പെരിങ്ങര ഗ്രാമപഞ്ചായത്ത് മുൻ അംഗമാണ്. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.
വാക്കുതർക്കത്തെത്തുടർന്ന് സന്ദീപിനെ പിന്തുടർന്നെത്തിയ രണ്ടുപേരാണു കൊലപാതകത്തിനു പിന്നിലെന്നു പറയുന്നു. ഇവർ ആർഎസ്എസ് പ്രവർത്തകരാണെന്നു സിപിഎം ആരോപിച്ചു. ഇന്നലെ രാത്രി എട്ടരയോടെയാണു സംഭവം.
ചാത്തങ്കരി എസ്എൻഡിപി സ്കൂളിനു സമീപത്തുവച്ചാണ് സന്ദീപിനു കുത്തേറ്റത്. 11 കുത്തേറ്റ സന്ദീപിനെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പെരിങ്ങര സ്വദേശികളായ കണിയാംപറന്പിൽ ജിഷ്ണു, ശ്രീജിത്ത് എന്നിവരാണ സംഭവത്തിനു പിന്നിലെന്നു പറയുന്നു.
പെരിങ്ങരയിലെ ഒരു വ്യാപാരിയുമായി പ്രതികൾ സിഗരറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട തർക്കം ഉണ്ടായി. ഇതു പറഞ്ഞുതീർക്കാൻ സന്ദീപ് ശ്രമിച്ചിരുന്നു.
ഇതിനിടെ സന്ദീപുമായി ഇവർ തർക്കത്തിലായി. കടയിൽനിന്നു പോയ സന്ദീപിനെ പിന്നാലെ ബൈക്കിലെത്തിയ സംഘം കുത്തിവീഴ്ത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിനു പിന്നിൽ രാഷ്ട്രീയ വൈരാഗ്യമില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
മരിച്ച സന്ദീപ് പെരിങ്ങര ഗ്രാമപഞ്ചായത്ത് മുൻ അംഗമാണ്. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.