തിരുവനന്തപുരം: സഹകരണസംഘങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇറക്കിയ ജാഗ്രതാ അറിയിപ്പ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരളം ആർബിഐ ഗവർണർക്ക് കത്തയച്ചു.
നിലവിൽ റിസർവ് ബാങ്ക് സ്വീകരിച്ചിട്ടുള്ള ജാഗ്രതാ നിർദേശം നിയമവിരുദ്ധവും സഹകരണ സംഘങ്ങളിലെ സാധാരണ അംഗങ്ങളിലും പൊതുജനങ്ങളിലും ആശയക്കുഴപ്പവും പരിഭ്രാന്തിയും സൃഷ്ടിക്കാൻ മാത്രമേ ഉപകരിക്കുകയുള്ളെന്നു സംസ്ഥാനം അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. സഹകരണ മന്ത്രി വി.എൻ. വാസവൻ റിസർവ് ബാങ്ക് ഗവർണർക്കും സംസ്ഥാന സഹകരണ രജിസ്ട്രാർ ആർബിഐ ജനറൽ മാനേജർക്കുമാണ് സംസ്ഥാനത്തിന്റെ ആശങ്ക വിവരിച്ചുകൊണ്ടുള്ള കത്ത് അയച്ചിട്ടുള്ളത്.
സഹകരണ സംഘങ്ങൾ ബാങ്കുകൾ എന്ന പേര് ഉപയോഗിക്കരുതെന്നാണ് റിസർവ് ബാങ്കിന്റെ പുതിയ നിർദേശം. 2020 സെപ്റ്റംബറിലെ ബാങ്കിംഗ് നിയമഭേതഗതിയുടെ ഭാഗമായാണ് സഹകരണ സംഘങ്ങൾക്ക് ആർബിഐ മുന്നറിയിപ്പ് നല്കിയിട്ടുള്ളത്.
സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് ഡിഐസിജിസി പരിരക്ഷ ഉണ്ടാവില്ലെന്ന സൂചനയും റിസർവ് ബാങ്ക് നല്കിയിട്ടുണ്ട്. സംസ്ഥാനത്തെ സഹകരണ മേഖലയെ ഇത് രൂക്ഷമായി ബാധിക്കും. ഈ സാഹചര്യത്തിലാണ് സംസ്ഥാനം റിസർവ് ബാങ്ക് ഗവർണർക്ക് കത്തയച്ചത്.
നിലവിൽ റിസർവ് ബാങ്ക് സ്വീകരിച്ചിട്ടുള്ള ജാഗ്രതാ നിർദേശം നിയമവിരുദ്ധവും സഹകരണ സംഘങ്ങളിലെ സാധാരണ അംഗങ്ങളിലും പൊതുജനങ്ങളിലും ആശയക്കുഴപ്പവും പരിഭ്രാന്തിയും സൃഷ്ടിക്കാൻ മാത്രമേ ഉപകരിക്കുകയുള്ളെന്നു സംസ്ഥാനം അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. സഹകരണ മന്ത്രി വി.എൻ. വാസവൻ റിസർവ് ബാങ്ക് ഗവർണർക്കും സംസ്ഥാന സഹകരണ രജിസ്ട്രാർ ആർബിഐ ജനറൽ മാനേജർക്കുമാണ് സംസ്ഥാനത്തിന്റെ ആശങ്ക വിവരിച്ചുകൊണ്ടുള്ള കത്ത് അയച്ചിട്ടുള്ളത്.
സഹകരണ സംഘങ്ങൾ ബാങ്കുകൾ എന്ന പേര് ഉപയോഗിക്കരുതെന്നാണ് റിസർവ് ബാങ്കിന്റെ പുതിയ നിർദേശം. 2020 സെപ്റ്റംബറിലെ ബാങ്കിംഗ് നിയമഭേതഗതിയുടെ ഭാഗമായാണ് സഹകരണ സംഘങ്ങൾക്ക് ആർബിഐ മുന്നറിയിപ്പ് നല്കിയിട്ടുള്ളത്.
സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് ഡിഐസിജിസി പരിരക്ഷ ഉണ്ടാവില്ലെന്ന സൂചനയും റിസർവ് ബാങ്ക് നല്കിയിട്ടുണ്ട്. സംസ്ഥാനത്തെ സഹകരണ മേഖലയെ ഇത് രൂക്ഷമായി ബാധിക്കും. ഈ സാഹചര്യത്തിലാണ് സംസ്ഥാനം റിസർവ് ബാങ്ക് ഗവർണർക്ക് കത്തയച്ചത്.