കൊച്ചി: ട്വന്റി ട്വന്റി-കോണ്‍ഗ്രസ് കൂട്ടുകെട്ട് ഇനി ചെല്ലാനം പഞ്ചായത്ത് ഭരിക്കും. പുതിയ പ്രസിഡന്റായി ട്വന്റി ട്വന്റിയുടെ കെ.എല്‍. ജോസഫും വൈസ് പ്രസിഡന്റായി കോൺഗ്രസിലെ അനില സെബാസ്റ്റ്യനും തെരഞ്ഞെടുക്കപ്പെട്ടു.
ഇന്നലെ രാവിലെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കെ.എല്‍. ജോസഫ് ഒമ്പതിനെതിരേ 12 വോട്ടുകള്‍ക്കു മുന്‍ പ്രസിഡന്റ് സിപിഎമ്മിലെ കെ.ഡി. പ്രസാദിനെ തോൽപ്പിച്ചപ്പോള്‍ ഉച്ചകഴിഞ്ഞു നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അനില സെബാസ്റ്റ്യന്‍ അതേ മാര്‍ജിനില്‍ മുന്‍ വൈസ് പ്രസിഡന്റ് വി.എ. മാര്ഗരറ്റിനുമേല് വിജയം നേടി.
ഒന്നര മാസം മുമ്പ് ചെല്ലാനം ട്വന്റി ട്വന്റിയും കോണ്‍ഗ്രസും ചേര്‍ന്ന് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിലാണു സിപിഎമ്മിനു ഭരണം നഷ്ടമായത്. 21 അംഗ ഭരണസമിതിയില്‍ ട്വന്റി ട്വന്റിക്ക് എട്ട് അംഗങ്ങളും കോണ്‍ഗ്രസിന് നാല് അംഗങ്ങളുമാണുള്ളത്.
ആദ്യ രണ്ടു വര്‍ഷത്തേക്കായിരിക്കും അനിലയ്ക്ക് വൈസ് പ്രസിഡന്റ് സ്ഥാനം. പിന്നീടുള്ള രണ്ടു വര്‍ഷം രണ്ടാം വാര്‍ഡ് മെമ്പര്‍ കോൺഗ്രസിലെ ഗ്രേസി ജസ്റ്റിനെ വൈസ് പ്രസിഡന്റാക്കാൻ ധാരണയുണ്ട്. ഒക്ടോബര്‍ 20നാണ് ചെല്ലാനം ട്വന്റി ട്വന്റിയും കോണ്‍ഗ്രസും സംയുക്തമായി അവിശ്വാസപ്രമേയം അവതരിപ്പിച്ചത്.
ഇന്നലെ രാവിലെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കെ.എല്‍. ജോസഫ് ഒമ്പതിനെതിരേ 12 വോട്ടുകള്‍ക്കു മുന്‍ പ്രസിഡന്റ് സിപിഎമ്മിലെ കെ.ഡി. പ്രസാദിനെ തോൽപ്പിച്ചപ്പോള്‍ ഉച്ചകഴിഞ്ഞു നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അനില സെബാസ്റ്റ്യന്‍ അതേ മാര്‍ജിനില്‍ മുന്‍ വൈസ് പ്രസിഡന്റ് വി.എ. മാര്ഗരറ്റിനുമേല് വിജയം നേടി.
ഒന്നര മാസം മുമ്പ് ചെല്ലാനം ട്വന്റി ട്വന്റിയും കോണ്‍ഗ്രസും ചേര്‍ന്ന് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിലാണു സിപിഎമ്മിനു ഭരണം നഷ്ടമായത്. 21 അംഗ ഭരണസമിതിയില്‍ ട്വന്റി ട്വന്റിക്ക് എട്ട് അംഗങ്ങളും കോണ്‍ഗ്രസിന് നാല് അംഗങ്ങളുമാണുള്ളത്.
ആദ്യ രണ്ടു വര്‍ഷത്തേക്കായിരിക്കും അനിലയ്ക്ക് വൈസ് പ്രസിഡന്റ് സ്ഥാനം. പിന്നീടുള്ള രണ്ടു വര്‍ഷം രണ്ടാം വാര്‍ഡ് മെമ്പര്‍ കോൺഗ്രസിലെ ഗ്രേസി ജസ്റ്റിനെ വൈസ് പ്രസിഡന്റാക്കാൻ ധാരണയുണ്ട്. ഒക്ടോബര്‍ 20നാണ് ചെല്ലാനം ട്വന്റി ട്വന്റിയും കോണ്‍ഗ്രസും സംയുക്തമായി അവിശ്വാസപ്രമേയം അവതരിപ്പിച്ചത്.