തൃപ്പൂണിത്തുറ: വാഹനാപകടത്തിൽപ്പെട്ട് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന, ഫസൽ വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥൻ റിട്ട. ഐപിഎസ് കെ. രാധാകൃഷ്ണന് (58) സാമൂഹ്യ മാധ്യമ ഇടപെടൽ വഴി ലഭിച്ചത് 58 ലക്ഷം രൂപ. കഴിഞ്ഞ വെള്ളിയാഴ്ച വീടിനു സമീപം സ്കൂട്ടർ തട്ടിയാണു ഗുരുതരമായി പരിക്കേറ്റത്. ആശുപത്രിയിൽ കഴിയുന്ന ഇദ്ദേഹത്തിന് ആറു മാസത്തോളം ചികിത്സ വേണ്ടിവരും.
ഫസൽ വധക്കേസിൽ പാർട്ടി നേതാക്കൾ അറസ്റ്റിലായതോടെ സിപിഎമ്മിന്റെ അപ്രീതിക്കു പാത്രമായ രാധാകൃഷ്ണൻ കഴിഞ്ഞ ഏപ്രിലിൽ സർവീസിൽനിന്നു വിരമിച്ചെങ്കിലും ഇതുവരെ പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭിച്ചിട്ടില്ല.
മുഖ്യമന്ത്രിയെ നേരിട്ട് കണ്ടെങ്കിലും നിരാശയായിരുന്നു ഫലം. തലയോലപ്പറമ്പ് സ്വദേശിയായ രാധാകൃഷ്ണന്റെ തൃപ്പൂണിത്തുറയിലുള്ള വീട് ജപ്തി ഭീഷണിയിലാണ്. ജീവിതമാർഗം കണ്ടെത്താൻ ബംഗളൂരുവിൽ സ്വകാര്യസെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്യുന്നതിനിടെ അവധിക്ക് വീട്ടിലെത്തിയപ്പോഴായിരുന്നു അപകടം.
ചികിത്സാച്ചെലവിനു പോലും പണമില്ലാതെ ബുദ്ധിമുട്ടുന്ന ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥ സോഷ്യൽ മീഡിയയിൽ വാർത്തയായതോടെ മകളായ രേവതിയുടെ അക്കൗണ്ടിലേക്ക് 24 മണിക്കൂറിനുള്ളിൽ 58 ലക്ഷം രൂപയാണു സുമനസുകൾ സംഭാവനയായി നൽകിയത്. ബാധ്യതകൾ തീർക്കാനുള്ള പണം അക്കൗണ്ടിൽ എത്തിയതോടെ ഇനി ആരും പണം അയയ്ക്കരുതെന്നു രാധാകൃഷ്ണൻ അഭ്യർഥിക്കുകയും ചെയ്തു.
വാഹനാപകടത്തിൽ ദുരൂഹത ഉയർന്നിരുന്നെങ്കിലും പോലീസ് തള്ളിക്കളഞ്ഞു.
ഫസൽ വധക്കേസിൽ പാർട്ടി നേതാക്കൾ അറസ്റ്റിലായതോടെ സിപിഎമ്മിന്റെ അപ്രീതിക്കു പാത്രമായ രാധാകൃഷ്ണൻ കഴിഞ്ഞ ഏപ്രിലിൽ സർവീസിൽനിന്നു വിരമിച്ചെങ്കിലും ഇതുവരെ പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭിച്ചിട്ടില്ല.
മുഖ്യമന്ത്രിയെ നേരിട്ട് കണ്ടെങ്കിലും നിരാശയായിരുന്നു ഫലം. തലയോലപ്പറമ്പ് സ്വദേശിയായ രാധാകൃഷ്ണന്റെ തൃപ്പൂണിത്തുറയിലുള്ള വീട് ജപ്തി ഭീഷണിയിലാണ്. ജീവിതമാർഗം കണ്ടെത്താൻ ബംഗളൂരുവിൽ സ്വകാര്യസെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്യുന്നതിനിടെ അവധിക്ക് വീട്ടിലെത്തിയപ്പോഴായിരുന്നു അപകടം.
ചികിത്സാച്ചെലവിനു പോലും പണമില്ലാതെ ബുദ്ധിമുട്ടുന്ന ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥ സോഷ്യൽ മീഡിയയിൽ വാർത്തയായതോടെ മകളായ രേവതിയുടെ അക്കൗണ്ടിലേക്ക് 24 മണിക്കൂറിനുള്ളിൽ 58 ലക്ഷം രൂപയാണു സുമനസുകൾ സംഭാവനയായി നൽകിയത്. ബാധ്യതകൾ തീർക്കാനുള്ള പണം അക്കൗണ്ടിൽ എത്തിയതോടെ ഇനി ആരും പണം അയയ്ക്കരുതെന്നു രാധാകൃഷ്ണൻ അഭ്യർഥിക്കുകയും ചെയ്തു.
വാഹനാപകടത്തിൽ ദുരൂഹത ഉയർന്നിരുന്നെങ്കിലും പോലീസ് തള്ളിക്കളഞ്ഞു.