കോട്ടയം: ഓണ്‍ലൈൻ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ച റവന്യു വകുപ്പിൽ ഗുരുതര പ്രതിസന്ധി. കേസ് നീണ്ടുപോകുന്നതും റവന്യു വകുപ്പിന്റെ നിലപാടുകളുമാണ് സ്ഥലംമാറ്റ പ്രതിസന്ധി സൃഷ്ടിക്കുന്നത്.
എല്ലാ വകുപ്പുകൾക്കും ബാധകമായ പൊതുഭരണവകുപ്പിന്റെ രണ്ട് ഉത്തരവിന്റെ അടിസ്ഥാനത്തിൽ സീനിയോറിറ്റി പരിഗണിച്ചു പൊതുസ്ഥലംമാറ്റങ്ങൾ നടത്തുന്നതിനായി റവന്യു വകുപ്പ് ഓണ്‍ലൈൻ അപേക്ഷ സ്വീകരിക്കുകയും കരട് സ്ഥലം മാറ്റ പട്ടിക പ്രസിദ്ധപ്പെടുത്തുകയും ചെയ്തിരുന്നു.
ആക്ഷേപങ്ങൾ സ്വീകരിച്ച് അന്തിമ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തുന്നതിനു പകരം വകുപ്പ് മറ്റൊരു ഭേദഗതി ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനെതിരേ ഒരു കൂട്ടം സീനിയർ ക്ലർക്കുമാർ നൽകിയ ഹർജി പരിഗണിച്ച് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഭേദഗതി ഉത്തരവ് സ്റ്റേ ചെയ്തിരിക്കുകയാണ്. ഭരണ പ്രതിസന്ധി മറികടക്കാൻ ഇതിനിടെ പ്രമോഷനുകൾ നടത്തി സീനിയർ ക്ലർക്ക് മുതൽ തഹസിൽദാർ വരെയുള്ളവരെ അതത് ജില്ലകളിൽ നിലനിർത്തിയിരിക്കുകയാണ്.
വർഷങ്ങളായി വിദൂര ജില്ലകളിൽ ജോലി നോക്കുന്ന സീനിയർ ഉദ്യോഗസ്ഥർ അവിടെത്തുടരുന്പോൾ ജൂണിയർ ഉദ്യോഗസ്ഥർ സ്വന്തം ജില്ലയിൽ ജോലി നോക്കുന്ന അസാധാരണ സാഹചര്യമാണിപ്പോഴുള്ളത്. നാലു മാസമായി അഡീഷണൽ ട്രൈബ്യൂണലിന്റെ പരിഗണനയിലിരിക്കുന്ന കേസ് വേഗത്തിൽ തീർപ്പാക്കുന്നതിന് ഇടപെടലുകൾ ഉണ്ടാകണമെന്നതാണ് റവന്യു ജീവനക്കാരുടെ ആവശ്യം. ആറിനാണ് ഇനി കേസ് പരിഗണിക്കുക.
ജിബിൻ കുര്യൻ
എല്ലാ വകുപ്പുകൾക്കും ബാധകമായ പൊതുഭരണവകുപ്പിന്റെ രണ്ട് ഉത്തരവിന്റെ അടിസ്ഥാനത്തിൽ സീനിയോറിറ്റി പരിഗണിച്ചു പൊതുസ്ഥലംമാറ്റങ്ങൾ നടത്തുന്നതിനായി റവന്യു വകുപ്പ് ഓണ്‍ലൈൻ അപേക്ഷ സ്വീകരിക്കുകയും കരട് സ്ഥലം മാറ്റ പട്ടിക പ്രസിദ്ധപ്പെടുത്തുകയും ചെയ്തിരുന്നു.
ആക്ഷേപങ്ങൾ സ്വീകരിച്ച് അന്തിമ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തുന്നതിനു പകരം വകുപ്പ് മറ്റൊരു ഭേദഗതി ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനെതിരേ ഒരു കൂട്ടം സീനിയർ ക്ലർക്കുമാർ നൽകിയ ഹർജി പരിഗണിച്ച് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഭേദഗതി ഉത്തരവ് സ്റ്റേ ചെയ്തിരിക്കുകയാണ്. ഭരണ പ്രതിസന്ധി മറികടക്കാൻ ഇതിനിടെ പ്രമോഷനുകൾ നടത്തി സീനിയർ ക്ലർക്ക് മുതൽ തഹസിൽദാർ വരെയുള്ളവരെ അതത് ജില്ലകളിൽ നിലനിർത്തിയിരിക്കുകയാണ്.
വർഷങ്ങളായി വിദൂര ജില്ലകളിൽ ജോലി നോക്കുന്ന സീനിയർ ഉദ്യോഗസ്ഥർ അവിടെത്തുടരുന്പോൾ ജൂണിയർ ഉദ്യോഗസ്ഥർ സ്വന്തം ജില്ലയിൽ ജോലി നോക്കുന്ന അസാധാരണ സാഹചര്യമാണിപ്പോഴുള്ളത്. നാലു മാസമായി അഡീഷണൽ ട്രൈബ്യൂണലിന്റെ പരിഗണനയിലിരിക്കുന്ന കേസ് വേഗത്തിൽ തീർപ്പാക്കുന്നതിന് ഇടപെടലുകൾ ഉണ്ടാകണമെന്നതാണ് റവന്യു ജീവനക്കാരുടെ ആവശ്യം. ആറിനാണ് ഇനി കേസ് പരിഗണിക്കുക.
ജിബിൻ കുര്യൻ