തിരുവനന്തപുരം: ശന്പളപരിഷ്കരണ ഉത്തരവ് നടപ്പാക്കുന്നതിലെ അപാകതകൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ടു സർക്കാർ നൽകിയ ഉറപ്പ് നടപ്പാക്കാത്തതിനെ തുടർന്നു കെജിഎംസിടിഎയുടെ നേതൃത്വത്തിൽ സമരം പുനരാരംഭിച്ചു.
ഇതിന്റെ ഭാഗമായി ഇന്നലെ മുതൽ വിഐപി ഡ്യൂട്ടികൾ, ഇ-സഞ്ജീവനി ചുമതലകൾ, അവശ്യവും മെഡിക്കോ ലീഗൽ വിഷയങ്ങളുമായി ബന്ധമില്ലാത്തതുമായ മെഡിക്കൽ ബോർഡുകൾ എന്നിവ ഡോക്ടർമാർ പൂർണമായി ബഹിഷ്കരിക്കും.
രോഗീപരിചരണവുമായി നേരിട്ട് ബന്ധമില്ലാത്ത ആശുപത്രിക്ക് പുറത്തുള്ള എല്ലാ ഔദ്യോഗിക ചുമതലകളും ഇത്തരത്തിൽ ബഹിഷ്കരിക്കും. സമരത്തിന്റെ ഭാഗമായി നാളെ പ്രിൻസിപ്പൽ ഓഫിസുകൾക്ക് മുൻപിൽ പ്രതിഷേധ ധർണയും പഠനനിഷേധജാഥയും നടത്തും.
ഇതിന്റെ ഭാഗമായി ഇന്നലെ മുതൽ വിഐപി ഡ്യൂട്ടികൾ, ഇ-സഞ്ജീവനി ചുമതലകൾ, അവശ്യവും മെഡിക്കോ ലീഗൽ വിഷയങ്ങളുമായി ബന്ധമില്ലാത്തതുമായ മെഡിക്കൽ ബോർഡുകൾ എന്നിവ ഡോക്ടർമാർ പൂർണമായി ബഹിഷ്കരിക്കും.
രോഗീപരിചരണവുമായി നേരിട്ട് ബന്ധമില്ലാത്ത ആശുപത്രിക്ക് പുറത്തുള്ള എല്ലാ ഔദ്യോഗിക ചുമതലകളും ഇത്തരത്തിൽ ബഹിഷ്കരിക്കും. സമരത്തിന്റെ ഭാഗമായി നാളെ പ്രിൻസിപ്പൽ ഓഫിസുകൾക്ക് മുൻപിൽ പ്രതിഷേധ ധർണയും പഠനനിഷേധജാഥയും നടത്തും.