തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ഏണ്‍ഡ് ലീവ് സറണ്ടർ ആനുകൂല്യം മരവിപ്പിച്ച നടപടി അടുത്ത മാർച്ച് 31 വരെ നീട്ടാൻ സർക്കാർ തീരുമാനം. ഇതോടെ ജീവനക്കാർക്ക് ഈ സാന്പത്തികവർഷം ലീവ് സറണ്ടർ ആനുകൂല്യം ലഭിക്കില്ല.
കോവിഡിനെത്തുടർന്നു സംസ്ഥാനം നേരിടുന്ന സാന്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് നടപടിയെന്ന് ധനവകുപ്പിന്റെ ഉത്തരവിൽ പറയുന്നു. ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ, പാർട്ട് ടൈം തൊഴിലാളികൾ എന്നിവരെ ഇതിൽനിന്നു നേരത്തേതന്നെ ഒഴിവാക്കിയിരുന്നു. കോവിഡ് മൂലം ഇതു മൂന്നാം തവണയാണ് ലീവ് സറണ്ടർ ആനുകൂല്യം മരവിപ്പിക്കുന്നത്.
കഴിഞ്ഞ വർഷം ആദ്യം ലീവ് സറണ്ടർ തുക പിഎഫിൽ ലയിപ്പിച്ചിരുന്നു. ഇതിനുശേഷം 2020 നവംബറിലും 2021 ജൂലൈയിലും നേരത്തേ ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയിരുന്നു.
ജൂലൈയിൽ ഇറക്കിയ ഉത്തരവിൽ നവംബർ 30 വരെയാണ് മരവിപ്പിച്ചത്. ഇതിന്റെ കാലാവധി അവസാനിച്ചതിനു പിന്നാലെയാണ് ഉത്തരവിറക്കിയത്. ഒരുവർഷത്തെ ഏണ്‍ഡ് ലീവിൽ ഉപയോഗിക്കാത്ത 30 ദിവസത്തെ അവധിയാണ് സറണ്ടർ ചെയ്ത് പണം വാങ്ങുന്നത്.
ഒരുമാസത്തേതിനു തുല്യമായ തുക വിതരണം ചെയ്യാൻ 1400 കോടി രൂപയുടെ ചെലവു വരും. സാന്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ഈ തുക ലാഭിക്കാനാണ് ലീവ് സറണ്ടർ ആനുകൂല്യം മരവിപ്പിക്കുന്നത്.
കോവിഡിനെത്തുടർന്നു സംസ്ഥാനം നേരിടുന്ന സാന്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് നടപടിയെന്ന് ധനവകുപ്പിന്റെ ഉത്തരവിൽ പറയുന്നു. ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ, പാർട്ട് ടൈം തൊഴിലാളികൾ എന്നിവരെ ഇതിൽനിന്നു നേരത്തേതന്നെ ഒഴിവാക്കിയിരുന്നു. കോവിഡ് മൂലം ഇതു മൂന്നാം തവണയാണ് ലീവ് സറണ്ടർ ആനുകൂല്യം മരവിപ്പിക്കുന്നത്.
കഴിഞ്ഞ വർഷം ആദ്യം ലീവ് സറണ്ടർ തുക പിഎഫിൽ ലയിപ്പിച്ചിരുന്നു. ഇതിനുശേഷം 2020 നവംബറിലും 2021 ജൂലൈയിലും നേരത്തേ ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയിരുന്നു.
ജൂലൈയിൽ ഇറക്കിയ ഉത്തരവിൽ നവംബർ 30 വരെയാണ് മരവിപ്പിച്ചത്. ഇതിന്റെ കാലാവധി അവസാനിച്ചതിനു പിന്നാലെയാണ് ഉത്തരവിറക്കിയത്. ഒരുവർഷത്തെ ഏണ്‍ഡ് ലീവിൽ ഉപയോഗിക്കാത്ത 30 ദിവസത്തെ അവധിയാണ് സറണ്ടർ ചെയ്ത് പണം വാങ്ങുന്നത്.
ഒരുമാസത്തേതിനു തുല്യമായ തുക വിതരണം ചെയ്യാൻ 1400 കോടി രൂപയുടെ ചെലവു വരും. സാന്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ഈ തുക ലാഭിക്കാനാണ് ലീവ് സറണ്ടർ ആനുകൂല്യം മരവിപ്പിക്കുന്നത്.