തിരുവനന്തപുരം: പ്രാഥമിക സഹകരണസംഘങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയ റിസർവ് ബാങ്ക് നടപടിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യത്തിലുള്ള നിയമവിദഗ്ധരുടെ നിർണായക യോഗം ഇന്നു ഡൽഹിയിൽ ചേരും. ഇതിന്റെ ഭാഗമായി അഡ്വക്കറ്റ് ജനറൽ ഇന്നു ഡൽഹിയിലെത്തും.
സുപ്രീംകോടതി സ്റ്റാൻഡിംഗ് കോണ്സലിന്റെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ എജിയെ കൂടാതെ ഹൈക്കോടതിയിലെ മുതിർന്ന നിയമ വിദഗ്ധർ അടക്കമുള്ളവർ പങ്കെടുക്കും. ഒരാഴ്ചയ്ക്കകം സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്യുന്നതിനുള്ള ശ്രമങ്ങളാണു സഹകരണ മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ നടക്കുന്നത്. സുപ്രീംകോടതിയെ സമീപിക്കുന്നതിന് ആവശ്യമായ എല്ലാ നിയമവശങ്ങളും പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ സഹകരണമന്ത്രിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി.
പ്രാഥമിക സഹകരണ സംഘങ്ങളെ ബാങ്കിംഗ് പരിധിയിൽ അല്ല, സേവന മേഖലയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്ന നിയമോപദേശമാണു സർക്കാരിന് ലഭിച്ചിരിക്കുന്നത്. നീതി സഹകരണ സംഘങ്ങളും മെഡിക്കൽ സ്റ്റോറുകളും അടക്കമുള്ളവ സേവന മേഖലയിലാണുള്ളത്. 97-ാം ഭരണഘടനാഭേദഗതി സംബന്ധിച്ച വിധിയിൽ സഹകരണമേഖലയിൽ കൈ കടത്താനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം തടഞ്ഞിരുന്നു. ഇതുപ്രകാരം സഹകരണ മേഖല പൂർണമായും സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലുള്ളതാണ്.
ഇതു സംബന്ധിച്ചു സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റേത് അടക്കമുള്ള വിധികൾ നിലവിലുണ്ടെന്ന നിയമോപദേശവും സർക്കാരിനു ലഭിച്ചിട്ടുണ്ട്. ബാങ്ക് എന്ന പേര് പ്രാഥമിക സഹകരണബാങ്കുകൾ ഉപയോഗിക്കരുത്, വോട്ടവകാശമില്ലാത്ത അംഗങ്ങളിൽ നിന്ന് നിക്ഷേപം സ്വീകരിക്കരുത് തുടങ്ങിയ നിയന്ത്രണങ്ങളാണ് ആർബിഐ കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. 1625 പ്രാഥമിക സഹകരണ ബാങ്കുകളെയും 15,000ൽപ്പരം സഹകരണ സംഘങ്ങളെയും റിസർവ് ബാങ്ക് തീരുമാനം പ്രതികൂലമായി ബാധിക്കുമെന്നാണു സർക്കാർ വിലയിരുത്തൽ.
മറ്റു സംസ്ഥാനങ്ങളിലെ സഹകരണ മന്ത്രിമാർക്കു കത്തയയ്ക്കും
തിരുവനന്തപുരം: റിസർവ് ബാങ്കിന്റേയും കേന്ദ്രസർക്കാരിന്റെയും നീക്കത്തിനെതിരേ മറ്റു സംസ്ഥാനങ്ങളുടെ സഹകരണം തേടാനുള്ള നടപടി സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ തുടങ്ങി. ആദ്യഘട്ടത്തിൽ സമാന സാഹചര്യം നേരിടുന്ന സംസ്ഥാനങ്ങളുടെ പിന്തുണ തേടി സഹകരണ മന്ത്രി വി.എൻ. വാസവൻ ഇവിടങ്ങളിലെ സഹകരണ മന്ത്രിമാർക്കു കത്തയയ്ക്കും.
സുപ്രീംകോടതി സ്റ്റാൻഡിംഗ് കോണ്സലിന്റെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ എജിയെ കൂടാതെ ഹൈക്കോടതിയിലെ മുതിർന്ന നിയമ വിദഗ്ധർ അടക്കമുള്ളവർ പങ്കെടുക്കും. ഒരാഴ്ചയ്ക്കകം സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്യുന്നതിനുള്ള ശ്രമങ്ങളാണു സഹകരണ മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ നടക്കുന്നത്. സുപ്രീംകോടതിയെ സമീപിക്കുന്നതിന് ആവശ്യമായ എല്ലാ നിയമവശങ്ങളും പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ സഹകരണമന്ത്രിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി.
പ്രാഥമിക സഹകരണ സംഘങ്ങളെ ബാങ്കിംഗ് പരിധിയിൽ അല്ല, സേവന മേഖലയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്ന നിയമോപദേശമാണു സർക്കാരിന് ലഭിച്ചിരിക്കുന്നത്. നീതി സഹകരണ സംഘങ്ങളും മെഡിക്കൽ സ്റ്റോറുകളും അടക്കമുള്ളവ സേവന മേഖലയിലാണുള്ളത്. 97-ാം ഭരണഘടനാഭേദഗതി സംബന്ധിച്ച വിധിയിൽ സഹകരണമേഖലയിൽ കൈ കടത്താനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം തടഞ്ഞിരുന്നു. ഇതുപ്രകാരം സഹകരണ മേഖല പൂർണമായും സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലുള്ളതാണ്.
ഇതു സംബന്ധിച്ചു സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റേത് അടക്കമുള്ള വിധികൾ നിലവിലുണ്ടെന്ന നിയമോപദേശവും സർക്കാരിനു ലഭിച്ചിട്ടുണ്ട്. ബാങ്ക് എന്ന പേര് പ്രാഥമിക സഹകരണബാങ്കുകൾ ഉപയോഗിക്കരുത്, വോട്ടവകാശമില്ലാത്ത അംഗങ്ങളിൽ നിന്ന് നിക്ഷേപം സ്വീകരിക്കരുത് തുടങ്ങിയ നിയന്ത്രണങ്ങളാണ് ആർബിഐ കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. 1625 പ്രാഥമിക സഹകരണ ബാങ്കുകളെയും 15,000ൽപ്പരം സഹകരണ സംഘങ്ങളെയും റിസർവ് ബാങ്ക് തീരുമാനം പ്രതികൂലമായി ബാധിക്കുമെന്നാണു സർക്കാർ വിലയിരുത്തൽ.
മറ്റു സംസ്ഥാനങ്ങളിലെ സഹകരണ മന്ത്രിമാർക്കു കത്തയയ്ക്കും
തിരുവനന്തപുരം: റിസർവ് ബാങ്കിന്റേയും കേന്ദ്രസർക്കാരിന്റെയും നീക്കത്തിനെതിരേ മറ്റു സംസ്ഥാനങ്ങളുടെ സഹകരണം തേടാനുള്ള നടപടി സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ തുടങ്ങി. ആദ്യഘട്ടത്തിൽ സമാന സാഹചര്യം നേരിടുന്ന സംസ്ഥാനങ്ങളുടെ പിന്തുണ തേടി സഹകരണ മന്ത്രി വി.എൻ. വാസവൻ ഇവിടങ്ങളിലെ സഹകരണ മന്ത്രിമാർക്കു കത്തയയ്ക്കും.