പൊൻകുന്നം: സ്കൂട്ടറിൽ സഞ്ചരിച്ച ആശുപത്രി ജീവനക്കാരി ലോറിക്കടിയിൽപ്പെട്ട് മരിച്ചു. പൊൻകുന്നം അരവിന്ദ ആശുപത്രിയിലെ റിസപ്ഷനിസ്റ്റ് കൂരോപ്പട കൂവപ്പൊയ്ക കൃഷ്ണവിലാസം (മാക്കൽ) പി.ജി. അമ്പിളി (43)യാണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടോടെ പൊൻകുന്നം കെവിഎംഎസ് കവലയിലായിരുന്നു അപകടം.
ആശുപത്രി ഡ്യൂട്ടിക്ക് എത്തിയ അമ്പിളി സ്കൂട്ടർ ദേശീയപാതയിൽ നിന്നു കെവിഎംഎസ് റോഡിലേക്ക് തിരിക്കുന്നതിനിടെ പിന്നാലെ എത്തിയ ലോറി തട്ടിവീഴ്ത്തുകയായിരുന്നു. ലോറിയുടെ മുൻ ടയറിനടിയിൽപ്പെട്ട സ്കൂട്ടറിൽ നിന്ന് തെറിച്ച് വീണ അന്പിളിയുടെ ദേഹത്തുകൂടി പിന്നിലെ ടയറുകൾ കയറിയിറങ്ങി. ചങ്ങനാശേരിയിൽ നിന്ന് സിമന്റ് കയറ്റി കാഞ്ഞിരപ്പള്ളി ഭാഗത്തേക്കു പോയ ലോറിയുടെ പിന്നിലുള്ള രണ്ട് സെറ്റ് ടയറുകളും ശരീരത്തിലൂടെ കയറിയിറങ്ങി.
കൂവപ്പൊയ്കയിൽ വസ്ത്ര വ്യാപാരിയായ കൃഷ്ണവിലാസം (മാക്കൽ) സന്തോഷിന്റെ ഭാര്യയാണ് അമ്പിളി. മക്കൾ: ശിൽപ്പ (കൊല്ലം അസീസിയ നഴ്സിംഗ് കോളജ് വിദ്യാർഥിനി), അപർണ (പാമ്പാടി കെജി കോളജ് ബിരുദവിദ്യാർഥിനി). സംസ്കാരം നടത്തി.
ആശുപത്രി ഡ്യൂട്ടിക്ക് എത്തിയ അമ്പിളി സ്കൂട്ടർ ദേശീയപാതയിൽ നിന്നു കെവിഎംഎസ് റോഡിലേക്ക് തിരിക്കുന്നതിനിടെ പിന്നാലെ എത്തിയ ലോറി തട്ടിവീഴ്ത്തുകയായിരുന്നു. ലോറിയുടെ മുൻ ടയറിനടിയിൽപ്പെട്ട സ്കൂട്ടറിൽ നിന്ന് തെറിച്ച് വീണ അന്പിളിയുടെ ദേഹത്തുകൂടി പിന്നിലെ ടയറുകൾ കയറിയിറങ്ങി. ചങ്ങനാശേരിയിൽ നിന്ന് സിമന്റ് കയറ്റി കാഞ്ഞിരപ്പള്ളി ഭാഗത്തേക്കു പോയ ലോറിയുടെ പിന്നിലുള്ള രണ്ട് സെറ്റ് ടയറുകളും ശരീരത്തിലൂടെ കയറിയിറങ്ങി.
കൂവപ്പൊയ്കയിൽ വസ്ത്ര വ്യാപാരിയായ കൃഷ്ണവിലാസം (മാക്കൽ) സന്തോഷിന്റെ ഭാര്യയാണ് അമ്പിളി. മക്കൾ: ശിൽപ്പ (കൊല്ലം അസീസിയ നഴ്സിംഗ് കോളജ് വിദ്യാർഥിനി), അപർണ (പാമ്പാടി കെജി കോളജ് ബിരുദവിദ്യാർഥിനി). സംസ്കാരം നടത്തി.