കോട്ടയം: കൽക്കരി ക്ഷാമം വന്നതോടെ വൈദ്യുതി മേഖലയിൽ രാജ്യത്തു വലിയ പ്രതിസന്ധിയുണ്ടായ സാഹചര്യത്തിൽ അതിരപ്പിള്ളി, സൈലന്റ് വാലി ജലവൈദ്യുതി പദ്ധതികൾ നടപ്പാക്കണമെന്ന് കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു). ഇപ്പോഴും 30 ശതമാനം വൈദ്യുതി ഉത്പാദനമേ കേരളത്തിൽ നടക്കുന്നുള്ളു. 70 ശതമാനം കേന്ദ്രവിഹിതവും ദീർഘകാല കരാറിന്റെ അടിസ്ഥാനത്തിൽ ലഭിക്കുന്നതുമാണ്. അതിരപ്പിള്ളി പദ്ധതിയിലൂടെ 160 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാകും.
വെള്ളച്ചാട്ടത്തിന്റെ മനോഹാരിതയ്ക്കു കോട്ടം വരുത്താതെ വനനശീകരണമില്ലാതെ പദ്ധതി നടപ്പാക്കാനാകും. പരിസ്ഥിതി വാദികളെന്ന പേരിൽ ചിലർ ബോധപൂർവം പദ്ധതിക്ക് തുരങ്കം വയ്ക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 185 മെഗവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ജലവൈദ്യുതി പദ്ധതികൾ പൂർത്തീകരിക്കപ്പെടാതെ കിടക്കുകയാണ്.
പള്ളിവാസൽ പദ്ധതിയുടെ രണ്ടാംഘട്ടം ഇഴഞ്ഞു നീങ്ങുകയാണ്. ഇക്കാര്യത്തിൽ സർക്കാർ അടിയന്തര നടപടിയെടുക്കണമെന്നും ഇടുക്കി വൈദ്യുതി നിലയത്തിന്റെ രണ്ടാംഘട്ടത്തിന് ഉടൻ തുടക്കം കുറിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
വൈദ്യുതി നിരക്ക് വർധന അനിവാര്യമാണെന്നും അതിനോട് അസോസിയേഷൻ യോജിക്കുകയാണെന്നും എന്നാൽ ഷോക്കടിപ്പിക്കുന്ന വർധനവ് ഉണ്ടാകില്ലെന്നാണു പ്രതീക്ഷിക്കുന്നതെന്നും അസോസിയേഷൻ ജനറൽ സെക്രട്ടറി കെ. ജയപ്രകാശ് പറഞ്ഞു.
വെള്ളച്ചാട്ടത്തിന്റെ മനോഹാരിതയ്ക്കു കോട്ടം വരുത്താതെ വനനശീകരണമില്ലാതെ പദ്ധതി നടപ്പാക്കാനാകും. പരിസ്ഥിതി വാദികളെന്ന പേരിൽ ചിലർ ബോധപൂർവം പദ്ധതിക്ക് തുരങ്കം വയ്ക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 185 മെഗവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ജലവൈദ്യുതി പദ്ധതികൾ പൂർത്തീകരിക്കപ്പെടാതെ കിടക്കുകയാണ്.
പള്ളിവാസൽ പദ്ധതിയുടെ രണ്ടാംഘട്ടം ഇഴഞ്ഞു നീങ്ങുകയാണ്. ഇക്കാര്യത്തിൽ സർക്കാർ അടിയന്തര നടപടിയെടുക്കണമെന്നും ഇടുക്കി വൈദ്യുതി നിലയത്തിന്റെ രണ്ടാംഘട്ടത്തിന് ഉടൻ തുടക്കം കുറിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
വൈദ്യുതി നിരക്ക് വർധന അനിവാര്യമാണെന്നും അതിനോട് അസോസിയേഷൻ യോജിക്കുകയാണെന്നും എന്നാൽ ഷോക്കടിപ്പിക്കുന്ന വർധനവ് ഉണ്ടാകില്ലെന്നാണു പ്രതീക്ഷിക്കുന്നതെന്നും അസോസിയേഷൻ ജനറൽ സെക്രട്ടറി കെ. ജയപ്രകാശ് പറഞ്ഞു.