എണ്ണപ്പാറ(കാസര്‍ഗോഡ്): എണ്ണപ്പാറ കോളിയാറിലെ കരിങ്കല്‍ ക്വാറിയില്‍ ഇടിമിന്നലേറ്റ് പാറ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരു തൊഴിലാളി മരിച്ചു. രണ്ടുപേര്‍ക്ക് സാരമായി പരിക്കേറ്റു.
പാല്‍ക്കുളം കത്തുണ്ടിയിലെ പി. രമേശന് (47) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പനയാര്‍കുന്നിലെ പ്രഭാകരന് (46), കോളിയാറിലെ സുമ (32) എന്നിവരെ പരിക്കുകളോടെ കാഞ്ഞങ്ങാട് മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. ഉച്ചകഴിഞ്ഞ് ഈ ഭാഗത്ത് സാമാന്യം മഴക്കാറും ശക്തമായ ഇടിമിന്നലും ഉണ്ടായിരുന്നു. പാറ പൊട്ടിക്കുന്നതിനായി വെടിമരുന്ന് നിറയ്ക്കുകയായിരുന്ന രമേശന് ഇടിയും മിന്നലും മൂലം താഴെയിറങ്ങിയിരുന്നു. എന്നാല്‍ സുരക്ഷിതസ്ഥാനത്തേക്കു മാറുന്നതിനുമുമ്പ് ശക്തമായ മിന്നലില്‍ ഉഗ്രസ്ഫോടനത്തോടെ പാറ പൊട്ടിത്തെറിക്കുകയായിരുന്നു.
ചിതറിത്തെറിച്ച കല്ലുകള്‍ക്കിടയില്‍നിന്ന് ഏറെ പ്രയാസപ്പെട്ടാണ് രമേശനെ പുറത്തെടുത്തത്. ആശുപത്രിയില്‍ എത്തിക്കുന്നതിനുമുമ്പേ മരണം സംഭവിച്ചു.വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ പി.വി. മുരളിയുടെ നേതൃത്വത്തില്‍ റവന്യു ഉദ്യോഗസ്ഥരും അമ്പലത്തറ പോലീസും സ്ഥലം സന്ദര്‍ശിച്ചു പരിശോധന നടത്തി.
പാല്‍ക്കുളം കത്തുണ്ടിയിലെ പരേതരായ പി.പി. കുഞ്ഞിരാമന് നായര്‍-സരസ്വതി ദമ്പതികളുടെ മകനാണ് രമേശന്. ഭാര്യ: ഷീജ. വിദ്യാര്‍ഥികളായ ശിവനന്ദന, ഋതുനന്ദന എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: സോമന്(പനങ്ങാട്), വേണു (ബസ് ഡ്രൈവര്‍), ഗീത, രാധ, പരേതനായ നാരായണന്.
പാല്‍ക്കുളം കത്തുണ്ടിയിലെ പി. രമേശന് (47) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പനയാര്‍കുന്നിലെ പ്രഭാകരന് (46), കോളിയാറിലെ സുമ (32) എന്നിവരെ പരിക്കുകളോടെ കാഞ്ഞങ്ങാട് മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. ഉച്ചകഴിഞ്ഞ് ഈ ഭാഗത്ത് സാമാന്യം മഴക്കാറും ശക്തമായ ഇടിമിന്നലും ഉണ്ടായിരുന്നു. പാറ പൊട്ടിക്കുന്നതിനായി വെടിമരുന്ന് നിറയ്ക്കുകയായിരുന്ന രമേശന് ഇടിയും മിന്നലും മൂലം താഴെയിറങ്ങിയിരുന്നു. എന്നാല്‍ സുരക്ഷിതസ്ഥാനത്തേക്കു മാറുന്നതിനുമുമ്പ് ശക്തമായ മിന്നലില്‍ ഉഗ്രസ്ഫോടനത്തോടെ പാറ പൊട്ടിത്തെറിക്കുകയായിരുന്നു.
ചിതറിത്തെറിച്ച കല്ലുകള്‍ക്കിടയില്‍നിന്ന് ഏറെ പ്രയാസപ്പെട്ടാണ് രമേശനെ പുറത്തെടുത്തത്. ആശുപത്രിയില്‍ എത്തിക്കുന്നതിനുമുമ്പേ മരണം സംഭവിച്ചു.വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ പി.വി. മുരളിയുടെ നേതൃത്വത്തില്‍ റവന്യു ഉദ്യോഗസ്ഥരും അമ്പലത്തറ പോലീസും സ്ഥലം സന്ദര്‍ശിച്ചു പരിശോധന നടത്തി.
പാല്‍ക്കുളം കത്തുണ്ടിയിലെ പരേതരായ പി.പി. കുഞ്ഞിരാമന് നായര്‍-സരസ്വതി ദമ്പതികളുടെ മകനാണ് രമേശന്. ഭാര്യ: ഷീജ. വിദ്യാര്‍ഥികളായ ശിവനന്ദന, ഋതുനന്ദന എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: സോമന്(പനങ്ങാട്), വേണു (ബസ് ഡ്രൈവര്‍), ഗീത, രാധ, പരേതനായ നാരായണന്.