തിരുവനന്തപുരം: കോണ്‍ഗ്രസിലെ അവഗണനയിൽ പ്രതിഷേധിച്ചു യുഡിഎഫ് യോഗം ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ബഹിഷ്കരിച്ചതിനു പിന്നാലെ കോണ്‍ഗ്രസിൽ പോര് മൂർച്ഛിക്കുന്നു.
പാർട്ടിയെ ഊർജസ്വലമാക്കാനുള്ള പ്രവർത്തനം നടന്നു വരുന്നതിനിടെ മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും നടത്തിയതു കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ദുർബലമാക്കാനുള്ള ആസൂത്രിത നീക്കമാണെന്നാരോപിച്ചു സംസ്ഥാന നേതൃത്വം ഹൈക്കമാൻഡിനു പരാതി നൽകും. രണ്ടു മുതിർന്ന നേതാക്കളുടെയും ഒരുതരത്തിലുള്ള സമ്മർദത്തിനും വഴങ്ങില്ല. യുഡിഎഫ് യോഗം ബഹിഷ്കരിച്ചതുമായി ബന്ധപ്പെട്ട് ഇരുനേതാക്കളോടും സംസ്ഥാനത്തു കാരണം തേടേണ്ടതില്ലെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും നടത്തിയ ചർച്ചയിൽ ധാരണയായി.
അതേസമയം, ദേശീയ തലത്തിലെ ശ്രദ്ധേയരായ എഐസിസി ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയെയും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും പാർട്ടി സംസ്ഥാന നേതൃത്വം നിരന്തരം അപമാനിക്കുകയും അവഗണിക്കുകയുമാണെന്ന പരാതിയുമായി ഹൈക്കമാൻഡിനെ സമീപിക്കാൻ എ, ഐ ഗ്രൂപ്പ് നേതൃത്വങ്ങളും തീരുമാനിച്ചു. വ്യക്തിവിരോധം തീർക്കാൻ അച്ചടക്കനടപടിയെ നേതൃത്വം ദുരുപയോഗിക്കുന്നു. മുതിർന്ന നേതാക്കളുമായി അടുപ്പം പുലർത്തുന്ന നേതാക്കൾക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കുന്നു.
പുനഃസംഘടനാ ചർച്ച നടത്തിയ ശേഷം നൽകുന്ന പേരുകൾ മുൻഗണനാലിസ്റ്റിൽ വരുന്നില്ല. നിരന്തരം ആവശ്യപ്പെട്ടിട്ടും രാഷ്ട്രീയകാര്യസമിതി വിളിക്കുന്നില്ല. സംഘടനാ തെരഞ്ഞെടുപ്പിനെ ഭയന്ന് അംഗത്വ വിതരണത്തിന് തയാറാകുന്നില്ല. സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം നോമിനേഷനുമായി മുന്നോട്ട് പോകുന്നു തുടങ്ങിയവയാണ് ഗ്രൂപ്പ് നേതൃത്വങ്ങളുടെ പരാതി.
കോണ്‍ഗ്രസ് പ്രവർത്തകരുടെ ആത്മവീര്യം വീണ്ടെടുക്കാനായി താഴേത്തട്ടിലടക്കം സംഘടനയെ ഉൗർജ സ്വലമായി ചലിപ്പിക്കാനുള്ള സമരങ്ങളും തന്ത്രങ്ങളും ഒരുക്കുന്പോൾ ഇതിനെ തകർക്കാനാണ് ഗ്രൂപ്പ് നേതാക്കളുടെ ശ്രമമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ പരാതി.
രാഷ്ട്രീയകാര്യ സമിതിയിലേക്കുള്ള ഒഴിവുകൾ ഹൈക്കമാൻഡ് നികത്തിയാലുടൻ സമിതി വിളിച്ചുചേർക്കും. രാഷ്ട്രീയകാര്യ സമിതിയിലെ ഒഴിവു നികത്താൻ ഉമ്മൻ ചാണ്ടിയും രമേശും പേരു നൽകിയിട്ടുണ്ട്. പുതിയ നേതൃത്വത്തെ പ്രവർത്തിക്കാൻ അനുവദിക്കാതെ സമ്മർദത്തിലാക്കാനുള്ള ഗ്രൂപ്പ് നേതാക്കളുടെ തന്ത്രമാണിതെന്നും സംസ്ഥാന നേതൃത്വം പരാതിപ്പെടുന്നു.
പാർട്ടിയെ ഊർജസ്വലമാക്കാനുള്ള പ്രവർത്തനം നടന്നു വരുന്നതിനിടെ മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും നടത്തിയതു കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ദുർബലമാക്കാനുള്ള ആസൂത്രിത നീക്കമാണെന്നാരോപിച്ചു സംസ്ഥാന നേതൃത്വം ഹൈക്കമാൻഡിനു പരാതി നൽകും. രണ്ടു മുതിർന്ന നേതാക്കളുടെയും ഒരുതരത്തിലുള്ള സമ്മർദത്തിനും വഴങ്ങില്ല. യുഡിഎഫ് യോഗം ബഹിഷ്കരിച്ചതുമായി ബന്ധപ്പെട്ട് ഇരുനേതാക്കളോടും സംസ്ഥാനത്തു കാരണം തേടേണ്ടതില്ലെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും നടത്തിയ ചർച്ചയിൽ ധാരണയായി.
അതേസമയം, ദേശീയ തലത്തിലെ ശ്രദ്ധേയരായ എഐസിസി ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയെയും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും പാർട്ടി സംസ്ഥാന നേതൃത്വം നിരന്തരം അപമാനിക്കുകയും അവഗണിക്കുകയുമാണെന്ന പരാതിയുമായി ഹൈക്കമാൻഡിനെ സമീപിക്കാൻ എ, ഐ ഗ്രൂപ്പ് നേതൃത്വങ്ങളും തീരുമാനിച്ചു. വ്യക്തിവിരോധം തീർക്കാൻ അച്ചടക്കനടപടിയെ നേതൃത്വം ദുരുപയോഗിക്കുന്നു. മുതിർന്ന നേതാക്കളുമായി അടുപ്പം പുലർത്തുന്ന നേതാക്കൾക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കുന്നു.
പുനഃസംഘടനാ ചർച്ച നടത്തിയ ശേഷം നൽകുന്ന പേരുകൾ മുൻഗണനാലിസ്റ്റിൽ വരുന്നില്ല. നിരന്തരം ആവശ്യപ്പെട്ടിട്ടും രാഷ്ട്രീയകാര്യസമിതി വിളിക്കുന്നില്ല. സംഘടനാ തെരഞ്ഞെടുപ്പിനെ ഭയന്ന് അംഗത്വ വിതരണത്തിന് തയാറാകുന്നില്ല. സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം നോമിനേഷനുമായി മുന്നോട്ട് പോകുന്നു തുടങ്ങിയവയാണ് ഗ്രൂപ്പ് നേതൃത്വങ്ങളുടെ പരാതി.
കോണ്‍ഗ്രസ് പ്രവർത്തകരുടെ ആത്മവീര്യം വീണ്ടെടുക്കാനായി താഴേത്തട്ടിലടക്കം സംഘടനയെ ഉൗർജ സ്വലമായി ചലിപ്പിക്കാനുള്ള സമരങ്ങളും തന്ത്രങ്ങളും ഒരുക്കുന്പോൾ ഇതിനെ തകർക്കാനാണ് ഗ്രൂപ്പ് നേതാക്കളുടെ ശ്രമമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ പരാതി.
രാഷ്ട്രീയകാര്യ സമിതിയിലേക്കുള്ള ഒഴിവുകൾ ഹൈക്കമാൻഡ് നികത്തിയാലുടൻ സമിതി വിളിച്ചുചേർക്കും. രാഷ്ട്രീയകാര്യ സമിതിയിലെ ഒഴിവു നികത്താൻ ഉമ്മൻ ചാണ്ടിയും രമേശും പേരു നൽകിയിട്ടുണ്ട്. പുതിയ നേതൃത്വത്തെ പ്രവർത്തിക്കാൻ അനുവദിക്കാതെ സമ്മർദത്തിലാക്കാനുള്ള ഗ്രൂപ്പ് നേതാക്കളുടെ തന്ത്രമാണിതെന്നും സംസ്ഥാന നേതൃത്വം പരാതിപ്പെടുന്നു.