തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിനോടു ചേർന്ന് ഇന്നലെയോടെ പുതിയ ന്യൂനമർദം രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. തെക്കൻ ആൻഡമാൻ കടലിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദം പടിഞ്ഞാറ്-വടക്ക്-പടിഞ്ഞാറ് ദിശയിലാണ് സഞ്ചരിക്കുന്നത്.
ന്യൂനമർദത്തിന്റെ നിലവിലെ സഞ്ചാരപാത മാറുകയും കൂടുതൽ തീവ്രമാവുകയും ചെയ്താൽ മാത്രമേ കേരളത്തിൽ കനത്ത മഴ പെയ്യാൻ സാധ്യതയുള്ളുവെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ ന്യൂനമർദത്തിന്റെ സ്വാധീനഫലമായി കേരളത്തിൽ കനത്ത മഴയ്ക്കു സാധ്യതയില്ല. സംസ്ഥാനത്ത് എവിടെയും ശനിയാഴ്ച വരെ കനത്ത മഴയ്ക്കുള്ള ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുമില്ല. ഇന്നു വൈകുന്നേരത്തോടെ അറബിക്കടലിൽ മഹാരാഷ്ട്ര തീരത്തിനടുത്തായി പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ഇതും കേരളത്തിൽ കനത്ത മഴയ്ക്കു കാരണമാകില്ലെന്നുമാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ നിലവിലെ നിഗമനം.
കേരള തീരത്തും ലക്ഷദ്വീപ് ഭാഗത്തും ഇന്ന് മത്സ്യബന്ധനത്തിനു നിരോധനമില്ല. എന്നാൽ കർണാടക തീരത്ത് അടുത്ത 24 മണിക്കൂർ കൂടി കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മീൻപിടിത്തക്കാർ ഈ ഭാഗത്തേക്കു പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ന്യൂനമർദത്തിന്റെ നിലവിലെ സഞ്ചാരപാത മാറുകയും കൂടുതൽ തീവ്രമാവുകയും ചെയ്താൽ മാത്രമേ കേരളത്തിൽ കനത്ത മഴ പെയ്യാൻ സാധ്യതയുള്ളുവെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ ന്യൂനമർദത്തിന്റെ സ്വാധീനഫലമായി കേരളത്തിൽ കനത്ത മഴയ്ക്കു സാധ്യതയില്ല. സംസ്ഥാനത്ത് എവിടെയും ശനിയാഴ്ച വരെ കനത്ത മഴയ്ക്കുള്ള ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുമില്ല. ഇന്നു വൈകുന്നേരത്തോടെ അറബിക്കടലിൽ മഹാരാഷ്ട്ര തീരത്തിനടുത്തായി പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ഇതും കേരളത്തിൽ കനത്ത മഴയ്ക്കു കാരണമാകില്ലെന്നുമാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ നിലവിലെ നിഗമനം.
കേരള തീരത്തും ലക്ഷദ്വീപ് ഭാഗത്തും ഇന്ന് മത്സ്യബന്ധനത്തിനു നിരോധനമില്ല. എന്നാൽ കർണാടക തീരത്ത് അടുത്ത 24 മണിക്കൂർ കൂടി കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മീൻപിടിത്തക്കാർ ഈ ഭാഗത്തേക്കു പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.