കൽപ്പറ്റ: കാട്ടുപന്നിയെ തുരത്താനായി വയലിൽ ഇറങ്ങിയ യുവാവ് വെടിയേറ്റു മരിച്ചു. സംഘത്തിലുൾപ്പെട്ട മറ്റൊരു യുവാവിനും പരിക്ക്. കോട്ടത്തറ മെച്ചന ചുണ്ടങ്ങോട്ട് കുറിച്യ കോളനിയിലെ ജയനാ(36)ണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധു സരുണി (27) നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം.
ജയന്റെ ബന്ധുക്കളായ ചുണ്ടങ്ങോട് കോളനിയിലെ ചന്ദ്രപ്പൻ, കുഞ്ഞിരാമൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. രാത്രിയിൽ വയലിൽ ഇറങ്ങിയ തങ്ങളെ കണ്ട് കാട്ടുപന്നിയാണെന്ന് കരുതി പുറമേ നിന്നു മറ്റാരോ വെടിവയ്ക്കുകയായിരുന്നുവെന്നാണ് ഇവർ നൽകിയിരിക്കുന്ന മൊഴി.
കാട്ടുപന്നിയെ വേട്ടയാടാൻ എത്തിയ സംഘത്തിന്റെ വെടിയേറ്റാണ് ജയൻ മരിച്ചതെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. എന്നാൽ പുറമെനിന്നാണോ അതോ ജയൻ ഉൾപ്പെട്ട സംഘത്തിലെ ആളുകൾക്ക് സംഭവിച്ച അബദ്ധമാണോ എന്നും പോലീസ് സംശയിക്കുന്നു. സരുണിന്റെ കൈക്കാണ് പരിക്ക്. ഇയാളുടെ നില ഗുരുതരമല്ല. കമ്പളക്കാട് സ്റ്റേഷൻ ഇൻസ്പെക്ടർക്കാണ് കേസ് അന്വേഷണ ചുമതല. പ്രിയയാണ് ജയന്റെ ഭാര്യ. മക്കൾ: ലിയ, ദിയ.
ജയന്റെ ബന്ധുക്കളായ ചുണ്ടങ്ങോട് കോളനിയിലെ ചന്ദ്രപ്പൻ, കുഞ്ഞിരാമൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. രാത്രിയിൽ വയലിൽ ഇറങ്ങിയ തങ്ങളെ കണ്ട് കാട്ടുപന്നിയാണെന്ന് കരുതി പുറമേ നിന്നു മറ്റാരോ വെടിവയ്ക്കുകയായിരുന്നുവെന്നാണ് ഇവർ നൽകിയിരിക്കുന്ന മൊഴി.
കാട്ടുപന്നിയെ വേട്ടയാടാൻ എത്തിയ സംഘത്തിന്റെ വെടിയേറ്റാണ് ജയൻ മരിച്ചതെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. എന്നാൽ പുറമെനിന്നാണോ അതോ ജയൻ ഉൾപ്പെട്ട സംഘത്തിലെ ആളുകൾക്ക് സംഭവിച്ച അബദ്ധമാണോ എന്നും പോലീസ് സംശയിക്കുന്നു. സരുണിന്റെ കൈക്കാണ് പരിക്ക്. ഇയാളുടെ നില ഗുരുതരമല്ല. കമ്പളക്കാട് സ്റ്റേഷൻ ഇൻസ്പെക്ടർക്കാണ് കേസ് അന്വേഷണ ചുമതല. പ്രിയയാണ് ജയന്റെ ഭാര്യ. മക്കൾ: ലിയ, ദിയ.