സ്നേഹവിരുന്നിലേക്ക്../റവ. ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ
ക്രിസ്മസ് ഒരു തുവൽ സ്പർശം പോലെ, മാനവ ചരിത്രത്തിനു സാന്ത്വ നമായി കടന്നു വരുന്നു. ക്രിസ്മസ്, ക്രിസ്തുവിനോടൊപ്പമുള്ള നാം ഓരോരുത്തരുടെയും സഞ്ചാരത്തിന്റെ തുടക്കമാണ്. ആത്മജ്ഞാനത്തിന്റെ വിശുദ്ധി നേടി, നന്മയുടെ വിരുന്നുകളിലേയ്ക്കു നിരന്തരം സഞ്ചരിക്കുന്ന സമൂഹമായി വളരുന്നതിന് 2021 ലെ ക്രിസ്മസ് നമ്മെ സഹായിക്കട്ടെ.
ഈശോ ധർമ്മസൂര്യനാണ്. വിശുദ്ധ ബൈബിൾ പഠിപ്പിക്കും വിധം “ നമ്മുടെ പ്രതീക്ഷാ നിർഭരമായ കുടിയേറ്റത്തിൽ അവൻ നമുക്ക് പ്രത്യാശാ സൂര്യനാണ്” (ജ്ഞാനം 7:29). ഈശോയാകുന്ന പ്രശാന്ത സൂര്യൻ നമ്മിലെ സകല അന്ധകാരങ്ങളെയും നീക്കട്ടെ. നമുക്കു ചുറ്റും ദയാശൂന്യവും മനുഷ്യ വിരുദ്ധവുമായ ഒരു ലോകമാണുള്ളത്. ഇവിടെ നമ്മിൽ നിന്നും ശുദ്ധ മാനവികതയുടെ സുഗന്ധം, പൂക്കളിൽ നിന്നും പരിമളം പോലെ ചുറ്റിലും പ്രസരിക്കട്ടെ. അതിനായി ദൈവം നമ്മേ ഓർത്തു സന്തോഷിക്കുന്ന സൽക്കർമ്മങ്ങളിൽ നാം മുഴുകണം.
സെഫാനിയ പ്രവാചകൻ ഇസ്രായേലിനെ ഓർത്തു പറയുന്ന മനോഹര വചനമുണ്ട്: “നിന്നെക്കുറിച്ച് അവിടുന്ന് അതിയായി ആഹ്ലാദിക്കും... അവിടുന്നു നിന്നെക്കുറിച്ച് ആനന്ദഗീതം ഉതിർക്കും” (സെഫാനിയാ 3:18). ദൈവം മനുഷ്യനെ ഓർത്ത് സന്തോഷിക്കുന്നു! ആനന്ദഗീതം ഉതിർക്കുന്നു. ക്രിസ്മസ് ദൈവവും മനുഷ്യനും സന്തോഷഗീതം ആലപിക്കുവാൻ കഴിയുന്ന സുകൃത കർമ്മങ്ങൾ നിർവഹിക്കുവാനുളള സമയമാണ്. ഉൽപത്തി പുസ്തകത്തിലെ ദയനീയ പരാമർശങ്ങളിൽ ഒന്ന് ഇപ്രകാരമാണ്: “ഭൂമുഖത്ത് മനുഷ്യനെ സൃഷിച്ചതിൽ കർത്താവ് പരിതപിച്ചു. അത് അവിടുത്തെ ഹൃദയത്തെ വേദനിപ്പിച്ചു” (ഉൽപത്തി 6:6). മനുഷ്യന്റെ ദുഷ്ടത ദൈവത്തെ മാത്രമല്ല മനുഷ്യനെയും പ്രപഞ്ചത്തെ മുഴുവനും വേദനിപ്പിക്കുന്നു! ദൈവം മനുഷ്യനായി വന്നത്, നമ്മിലെ ദുഷ്ടത നീക്കുന്നതിനും ദൈവവും മനുഷ്യനും സമസ്ത ജീവജാലങ്ങളും സന്തോഷിക്കുന്ന, പ്രപഞ്ചത്തിന്റെ അനുഗ്രഹമായി മനുഷ്യൻ മാറുന്നതിനുമാണ്. ഇതിനു നാം ഓർമ്മയിൽ നിരന്തരം സൂക്ഷിക്കേണ്ട ചില സംഗതികളുണ്ട്.
ഒന്ന് – സങ്കീർത്തകന്റെ മനസിലെ ഓർമ: “ഞാൻ അങ്ങേയ്ക്ക് അൽപകാലത്തേക്കു മാത്രമുള്ള ഒരതിഥിയാണ്” (സങ്കീ 40:12). നാം ഈ ഭൂമിയിൽ അതിഥികളാണ്. നാം ഒരു യാത്രയിലാണ്. സ്ഥിരവാസത്തിലല്ല.
രണ്ട് – നാം ഇവിടെ സ്നേഹം തിരയുന്നു. സ്നേഹം ലഭിക്കുവാൻ നാം ആദ്യം ചെയ്യേണ്ടത്, സ്നേഹം നമ്മുടെ ഉള്ളിൽ പ്രവേശിക്കുന്നത് തടയാൻ നാം നിരവധി മതിൽക്കെട്ടുകൾ പണിതിരിക്കുന്നു. അവ പൊളിച്ചു നീക്കുക. മുൻവിധി, വർഗ്ഗീയത എന്ന ഇടുങ്ങിയ കാഴ്ചപ്പാട്, കോപം എന്ന അക്രമം, ആസക്തികൾ എന്ന ആർത്തി തുടങ്ങിയവ നമ്മിലെ മതിൽക്കെട്ടുകളാണ്. സ്നേഹത്തിന് എതിരേ മതിൽ ക്കെട്ടുകൾ പണിയുന്നവർക്കുള്ളിൽ എങ്ങിനെ സ്നേഹം പ്രവേശിക്കും. ബുക്കർ ടി. വാഷിംങ്ടന്റെ പ്രസിദ്ധമായ ഒരു പ്രസ്താവനയുണ്ട്: “ഒരു മനുഷ്യനെ വെറുക്കുവാൻ മാത്രം എന്റെ മനസിന്റെ നിലവാരം ഇടിക്കുവാനും ഇടുങ്ങിയതാകുവാനും ഞാൻ ആരെയും അനുവദിക്കുകയില്ല”. നമ്മുടെ മനസുകൾ വളരട്ടെ. മനുഷ്യത്വം വളരട്ടെ. ദൈവവും മനുഷ്യനും പ്രപഞ്ചവും സന്തോഷിക്കട്ടെ.
(അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളി വികാരിയാണ് ലേഖകൻ)
ക്രിസ്മസ് ഒരു തുവൽ സ്പർശം പോലെ, മാനവ ചരിത്രത്തിനു സാന്ത്വ നമായി കടന്നു വരുന്നു. ക്രിസ്മസ്, ക്രിസ്തുവിനോടൊപ്പമുള്ള നാം ഓരോരുത്തരുടെയും സഞ്ചാരത്തിന്റെ തുടക്കമാണ്. ആത്മജ്ഞാനത്തിന്റെ വിശുദ്ധി നേടി, നന്മയുടെ വിരുന്നുകളിലേയ്ക്കു നിരന്തരം സഞ്ചരിക്കുന്ന സമൂഹമായി വളരുന്നതിന് 2021 ലെ ക്രിസ്മസ് നമ്മെ സഹായിക്കട്ടെ.
ഈശോ ധർമ്മസൂര്യനാണ്. വിശുദ്ധ ബൈബിൾ പഠിപ്പിക്കും വിധം “ നമ്മുടെ പ്രതീക്ഷാ നിർഭരമായ കുടിയേറ്റത്തിൽ അവൻ നമുക്ക് പ്രത്യാശാ സൂര്യനാണ്” (ജ്ഞാനം 7:29). ഈശോയാകുന്ന പ്രശാന്ത സൂര്യൻ നമ്മിലെ സകല അന്ധകാരങ്ങളെയും നീക്കട്ടെ. നമുക്കു ചുറ്റും ദയാശൂന്യവും മനുഷ്യ വിരുദ്ധവുമായ ഒരു ലോകമാണുള്ളത്. ഇവിടെ നമ്മിൽ നിന്നും ശുദ്ധ മാനവികതയുടെ സുഗന്ധം, പൂക്കളിൽ നിന്നും പരിമളം പോലെ ചുറ്റിലും പ്രസരിക്കട്ടെ. അതിനായി ദൈവം നമ്മേ ഓർത്തു സന്തോഷിക്കുന്ന സൽക്കർമ്മങ്ങളിൽ നാം മുഴുകണം.
സെഫാനിയ പ്രവാചകൻ ഇസ്രായേലിനെ ഓർത്തു പറയുന്ന മനോഹര വചനമുണ്ട്: “നിന്നെക്കുറിച്ച് അവിടുന്ന് അതിയായി ആഹ്ലാദിക്കും... അവിടുന്നു നിന്നെക്കുറിച്ച് ആനന്ദഗീതം ഉതിർക്കും” (സെഫാനിയാ 3:18). ദൈവം മനുഷ്യനെ ഓർത്ത് സന്തോഷിക്കുന്നു! ആനന്ദഗീതം ഉതിർക്കുന്നു. ക്രിസ്മസ് ദൈവവും മനുഷ്യനും സന്തോഷഗീതം ആലപിക്കുവാൻ കഴിയുന്ന സുകൃത കർമ്മങ്ങൾ നിർവഹിക്കുവാനുളള സമയമാണ്. ഉൽപത്തി പുസ്തകത്തിലെ ദയനീയ പരാമർശങ്ങളിൽ ഒന്ന് ഇപ്രകാരമാണ്: “ഭൂമുഖത്ത് മനുഷ്യനെ സൃഷിച്ചതിൽ കർത്താവ് പരിതപിച്ചു. അത് അവിടുത്തെ ഹൃദയത്തെ വേദനിപ്പിച്ചു” (ഉൽപത്തി 6:6). മനുഷ്യന്റെ ദുഷ്ടത ദൈവത്തെ മാത്രമല്ല മനുഷ്യനെയും പ്രപഞ്ചത്തെ മുഴുവനും വേദനിപ്പിക്കുന്നു! ദൈവം മനുഷ്യനായി വന്നത്, നമ്മിലെ ദുഷ്ടത നീക്കുന്നതിനും ദൈവവും മനുഷ്യനും സമസ്ത ജീവജാലങ്ങളും സന്തോഷിക്കുന്ന, പ്രപഞ്ചത്തിന്റെ അനുഗ്രഹമായി മനുഷ്യൻ മാറുന്നതിനുമാണ്. ഇതിനു നാം ഓർമ്മയിൽ നിരന്തരം സൂക്ഷിക്കേണ്ട ചില സംഗതികളുണ്ട്.
ഒന്ന് – സങ്കീർത്തകന്റെ മനസിലെ ഓർമ: “ഞാൻ അങ്ങേയ്ക്ക് അൽപകാലത്തേക്കു മാത്രമുള്ള ഒരതിഥിയാണ്” (സങ്കീ 40:12). നാം ഈ ഭൂമിയിൽ അതിഥികളാണ്. നാം ഒരു യാത്രയിലാണ്. സ്ഥിരവാസത്തിലല്ല.
രണ്ട് – നാം ഇവിടെ സ്നേഹം തിരയുന്നു. സ്നേഹം ലഭിക്കുവാൻ നാം ആദ്യം ചെയ്യേണ്ടത്, സ്നേഹം നമ്മുടെ ഉള്ളിൽ പ്രവേശിക്കുന്നത് തടയാൻ നാം നിരവധി മതിൽക്കെട്ടുകൾ പണിതിരിക്കുന്നു. അവ പൊളിച്ചു നീക്കുക. മുൻവിധി, വർഗ്ഗീയത എന്ന ഇടുങ്ങിയ കാഴ്ചപ്പാട്, കോപം എന്ന അക്രമം, ആസക്തികൾ എന്ന ആർത്തി തുടങ്ങിയവ നമ്മിലെ മതിൽക്കെട്ടുകളാണ്. സ്നേഹത്തിന് എതിരേ മതിൽ ക്കെട്ടുകൾ പണിയുന്നവർക്കുള്ളിൽ എങ്ങിനെ സ്നേഹം പ്രവേശിക്കും. ബുക്കർ ടി. വാഷിംങ്ടന്റെ പ്രസിദ്ധമായ ഒരു പ്രസ്താവനയുണ്ട്: “ഒരു മനുഷ്യനെ വെറുക്കുവാൻ മാത്രം എന്റെ മനസിന്റെ നിലവാരം ഇടിക്കുവാനും ഇടുങ്ങിയതാകുവാനും ഞാൻ ആരെയും അനുവദിക്കുകയില്ല”. നമ്മുടെ മനസുകൾ വളരട്ടെ. മനുഷ്യത്വം വളരട്ടെ. ദൈവവും മനുഷ്യനും പ്രപഞ്ചവും സന്തോഷിക്കട്ടെ.
(അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളി വികാരിയാണ് ലേഖകൻ)