കൊച്ചി: ഹൃദയത്തിലെ അത്യപൂര്‍വമായ ദ്വാരവും സങ്കീര്ണരോഗവും ഗുരുതരമായ ആരോഗ്യ നിലയിലേക്കെത്തിച്ച മാലിദ്വീപില്‍ നിന്നുള്ള അഞ്ചു വയസുകാരന് കൈസിന് എറണാകുളം ലിസി ആശുപത്രിയില്‍ വിദഗ്ധ ചികിത്സയിലൂടെ പുതുജീവിതം. കൈസ് ഇനി ബുദ്ധിമുട്ടുകള്‍ ഇല്ലാതെ ശ്വസിക്കും. ഗുരുതരമായ ആരോഗ്യപ്രശ്നം തനിക്ക് ഉണ്ടായിരുന്നതിന്റെ യാതൊരു ലക്ഷണവുമില്ലാതെയാണ് കൈസ് മാതാപിതാക്കള്‍ക്കൊപ്പം മാലിദ്വീപിലേക്കു മടങ്ങിയത്.
മാലിദീപ് സ്വദേശികളായ അയാസിന്റെയും മറിയം നിഷയുടെയും നാലാമത്തെ കുട്ടിയാണ് കൈസ്. മറ്റു മൂന്നു പേരും ഓട്ടിസ്റ്റിക് സ്പെക്ട്രം ഡിസോര്‍ഡര്‍ എന്ന അസുഖം മൂലം ബുദ്ധിമുട്ടുന്നവരായിരുന്നു. കൈസ് ജനിച്ച് അഞ്ചാം മാസം നടത്തിയ പരിശോധനയില്‍ ആവശ്യമായ രീതിയില്‍ ഹീമോഗ്ലോബിന്‍ ഉത്പാദിപ്പിക്കാന്‍ കഴിയാത്ത സങ്കീര്ണരോഗമായ തലാസെമിയ മേജര്‍ സ്ഥിരീകരിച്ചിരുന്നു. മൂന്നാഴ്ച കൂടുമ്പോള്‍ കുട്ടിക്കു രക്തം നല്‍കേണ്ടിവന്നു. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് ഉണ്ടായതിനെത്തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയിലാണ് കുഞ്ഞിന്റെ ഹൃദയത്തിനു മൂന്നു സെന്റിമീറ്ററിലധികം വലുപ്പമുള്ള ദ്വാരമുണ്ടെന്നു കണ്ടെത്തിയത്.
ഇതു പരിഹരിക്കാന്‍ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ ആവശ്യമായിരുന്നു. എന്നാല്‍ തലാസെമിയ മേജര്‍ കൂടി ഉള്ളതിനാല്‍ ശസ്ത്രക്രിയ അപകടമുണ്ടാക്കുമെന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. മാലീദീപിലുള്ള ഡോ. എലീന മുഖേനയാണ് ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗത്തെക്കുറിച്ചു മാതാപിതാക്കള്‍ അറിഞ്ഞത്. ലിസിയില്‍ ചീഫ് പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റ് ഡോ. എഡ്വിന് ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ കുട്ടിയെ കൂടുതല്‍ പരിശോധനകള്‍ക്കു വിധേയനാക്കി. ശസ്ത്രക്രിയ നടത്തിയാല്‍ ജീവന് തന്നെ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നു മനസിലാക്കിയ മെഡിക്കല്‍ സംഘം, ദ്വാരം ഹൃദയം തുറക്കാതെ പരിഹരിക്കാനുള്ള ശ്രമത്തിലായിരുന്നു.
ലിസി ആശുപത്രി ഡയറക്ടര്‍ റവ. ഡോ. പോള്‍ കരേടന്റെ നേതൃത്വത്തില്‍ ഹൃദ്യമായ യാത്രയയപ്പാണു കുട്ടിക്ക് നല്‍കിയത്. ഫാ. റോജന്‍ നങ്ങേലിമാലില്‍, ഫാ. ഷനു മൂഞ്ഞേലി, ഫാ. ജോര്‍ജ് തേലക്കാട്ട്, ഫാ. ജോസഫ് മാക്കോതക്കാട്ട് തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങില്‍ കേക്ക് മുറിച്ചും ക്രിസ്മസ് സമ്മാനവും നല്‍കിയുമാണു കൈസിനെ യാത്രയാക്കിയത്.
മാലിദീപ് സ്വദേശികളായ അയാസിന്റെയും മറിയം നിഷയുടെയും നാലാമത്തെ കുട്ടിയാണ് കൈസ്. മറ്റു മൂന്നു പേരും ഓട്ടിസ്റ്റിക് സ്പെക്ട്രം ഡിസോര്‍ഡര്‍ എന്ന അസുഖം മൂലം ബുദ്ധിമുട്ടുന്നവരായിരുന്നു. കൈസ് ജനിച്ച് അഞ്ചാം മാസം നടത്തിയ പരിശോധനയില്‍ ആവശ്യമായ രീതിയില്‍ ഹീമോഗ്ലോബിന്‍ ഉത്പാദിപ്പിക്കാന്‍ കഴിയാത്ത സങ്കീര്ണരോഗമായ തലാസെമിയ മേജര്‍ സ്ഥിരീകരിച്ചിരുന്നു. മൂന്നാഴ്ച കൂടുമ്പോള്‍ കുട്ടിക്കു രക്തം നല്‍കേണ്ടിവന്നു. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് ഉണ്ടായതിനെത്തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയിലാണ് കുഞ്ഞിന്റെ ഹൃദയത്തിനു മൂന്നു സെന്റിമീറ്ററിലധികം വലുപ്പമുള്ള ദ്വാരമുണ്ടെന്നു കണ്ടെത്തിയത്.
ഇതു പരിഹരിക്കാന്‍ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ ആവശ്യമായിരുന്നു. എന്നാല്‍ തലാസെമിയ മേജര്‍ കൂടി ഉള്ളതിനാല്‍ ശസ്ത്രക്രിയ അപകടമുണ്ടാക്കുമെന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. മാലീദീപിലുള്ള ഡോ. എലീന മുഖേനയാണ് ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗത്തെക്കുറിച്ചു മാതാപിതാക്കള്‍ അറിഞ്ഞത്. ലിസിയില്‍ ചീഫ് പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റ് ഡോ. എഡ്വിന് ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ കുട്ടിയെ കൂടുതല്‍ പരിശോധനകള്‍ക്കു വിധേയനാക്കി. ശസ്ത്രക്രിയ നടത്തിയാല്‍ ജീവന് തന്നെ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നു മനസിലാക്കിയ മെഡിക്കല്‍ സംഘം, ദ്വാരം ഹൃദയം തുറക്കാതെ പരിഹരിക്കാനുള്ള ശ്രമത്തിലായിരുന്നു.
ലിസി ആശുപത്രി ഡയറക്ടര്‍ റവ. ഡോ. പോള്‍ കരേടന്റെ നേതൃത്വത്തില്‍ ഹൃദ്യമായ യാത്രയയപ്പാണു കുട്ടിക്ക് നല്‍കിയത്. ഫാ. റോജന്‍ നങ്ങേലിമാലില്‍, ഫാ. ഷനു മൂഞ്ഞേലി, ഫാ. ജോര്‍ജ് തേലക്കാട്ട്, ഫാ. ജോസഫ് മാക്കോതക്കാട്ട് തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങില്‍ കേക്ക് മുറിച്ചും ക്രിസ്മസ് സമ്മാനവും നല്‍കിയുമാണു കൈസിനെ യാത്രയാക്കിയത്.