കാക്കനാട്: വിവാദങ്ങൾ ഒഴിയാത്ത തൃക്കാക്കര നഗരസഭയിൽ പ്രതിപക്ഷ-ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മിൽ കൗണ്‍സില്‍ യോഗത്തിൽ കൂട്ടയടി. ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന് ഉൾപ്പെടെ ഇരുവിഭാഗത്തെയും മൂന്നു വീതം കൗണ്‍സിലര്‍മാര്‍ക്ക് പരിക്കേറ്റു. ഇവരിൽ അഞ്ചു പേരും വനിതകളാണ്.
അജിതയക്കു പുറമെ ഭരണപക്ഷമായ യുഡിഎഫിലെ ഉണ്ണി കാക്കനാട്, ലാലി ജോഫിന്‍ എന്നിവർക്കും പ്രതിപക്ഷമായ എൽഡിഎഫിലെ അജുന ഹാഷിം, ഉഷ പ്രവീണ്‍, സുമ മോഹന്‍ എന്നിവർക്കുമാണ് പരിക്ക്. ആറു പേരും ആശുപത്രിയിൽ ചികിത്സയിലാണ്. ചെയര്‍പേഴ്സന്റെ കാബിന് ഡോര്‍ ലോക്കും ഡോര്‍ ഗ്ലാസും റിപ്പയര്‍ ചെയ്തതിന് 8,000 രൂപ ചെലവാക്കിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രതിപക്ഷത്തിനൊപ്പം ഭരണപക്ഷത്തെ നാല് കൗണ്‍സിലര്‍മാര്‍ കൂടി ചേർന്നതോടെ ബഹളം മൂർച്ഛിച്ചു.
പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഒന്നടങ്കം ചെയര്‍പേഴ്സണിന്റെ ഡയസിലേക്ക് പാഞ്ഞടുത്തപ്പോള്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചതാണ് കൈയാങ്കളിയിൽ കലാശിച്ചത്. ഇരുവിഭാഗവും മുദ്രാവാക്യം മുഴക്കിയാണ് ഏറ്റുമുട്ടിയത്. എൽഡിഎഫിലെ എം.ജെ. ഡിക്സനും പി.സി. മനൂപും ജാതി പേര് വിളിച്ച് ആക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തെന്നു ചെയര്‍പേഴ്സൺ പോലീസിന് മൊഴി നല്കി.
മുന്‍കൂര്‍ അനുമതിയോടെയാണ് ഡോർ നന്നാക്കാൻ 8,000 രൂപ ചെലവഴിച്ചതെന്നും തനിക്കെതിരേ പ്രതിപക്ഷം നിരന്തരം ആക്രമണം നടത്തിവരികയാണെന്നും അവർ പറഞ്ഞു. സംഭവത്തിൽ കേസെടുത്തതായി പോലീസ് അറിയിച്ചു.
അജിതയക്കു പുറമെ ഭരണപക്ഷമായ യുഡിഎഫിലെ ഉണ്ണി കാക്കനാട്, ലാലി ജോഫിന്‍ എന്നിവർക്കും പ്രതിപക്ഷമായ എൽഡിഎഫിലെ അജുന ഹാഷിം, ഉഷ പ്രവീണ്‍, സുമ മോഹന്‍ എന്നിവർക്കുമാണ് പരിക്ക്. ആറു പേരും ആശുപത്രിയിൽ ചികിത്സയിലാണ്. ചെയര്‍പേഴ്സന്റെ കാബിന് ഡോര്‍ ലോക്കും ഡോര്‍ ഗ്ലാസും റിപ്പയര്‍ ചെയ്തതിന് 8,000 രൂപ ചെലവാക്കിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രതിപക്ഷത്തിനൊപ്പം ഭരണപക്ഷത്തെ നാല് കൗണ്‍സിലര്‍മാര്‍ കൂടി ചേർന്നതോടെ ബഹളം മൂർച്ഛിച്ചു.
പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഒന്നടങ്കം ചെയര്‍പേഴ്സണിന്റെ ഡയസിലേക്ക് പാഞ്ഞടുത്തപ്പോള്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചതാണ് കൈയാങ്കളിയിൽ കലാശിച്ചത്. ഇരുവിഭാഗവും മുദ്രാവാക്യം മുഴക്കിയാണ് ഏറ്റുമുട്ടിയത്. എൽഡിഎഫിലെ എം.ജെ. ഡിക്സനും പി.സി. മനൂപും ജാതി പേര് വിളിച്ച് ആക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തെന്നു ചെയര്‍പേഴ്സൺ പോലീസിന് മൊഴി നല്കി.
മുന്‍കൂര്‍ അനുമതിയോടെയാണ് ഡോർ നന്നാക്കാൻ 8,000 രൂപ ചെലവഴിച്ചതെന്നും തനിക്കെതിരേ പ്രതിപക്ഷം നിരന്തരം ആക്രമണം നടത്തിവരികയാണെന്നും അവർ പറഞ്ഞു. സംഭവത്തിൽ കേസെടുത്തതായി പോലീസ് അറിയിച്ചു.