കൊച്ചി: ഏകീകരിച്ച വിശുദ്ധ കുര്‍ബാനക്രമം നിലവിൽ വന്നതോടെ ദശാബ്ദങ്ങളായുള്ള സീറോ മലബാര്‍ സഭാ മക്കളുടെ പ്രതീക്ഷ സഫലമായെന്നു സീറോ മലബാര്‍ സഭാ മീഡിയ കമ്മീഷന് വിലയിരുത്തി.
സഭയിലെ പുതിയ യുഗത്തിന്റെ പ്രാരംഭമായി ഏകീകൃത കുര്‍ബാനയര്‍പ്പണ രീതിയുടെ തുടക്കത്തെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിശേഷിപ്പിച്ചത് തികച്ചും അര്‍ഥപൂര്‍ണമാണ്.
വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ മാറ്റിവച്ച് സഭയുടെ കൂട്ടായ്മയെ ശക്തിപ്പെടുത്താന്‍ അധ്വാനിച്ച എല്ലാ വിശ്വാസികളും വൈദികരും സന്യസ്തരും അഭിനന്ദനം അര്‍ഹിക്കുന്നു. മാര്‍പാപ്പയും പൗരസ്ത്യ സഭകളുടെ കാര്യാലയവും നല്കിയ മാര്‍ഗനിര്‍ദേശങ്ങളുടെ വെളിച്ചത്തിലാണ് 2021 ഓഗസ്റ്റില്‍ ചേര്‍ന്ന സഭാ സിനഡ് വിശുദ്ധ കുര്‍ബാനയര്‍പ്പണ രീതി ഏകീകരിക്കാന്‍ തീരുമാനിച്ചത്.
രണ്ടു രൂപതകളില്‍ മാത്രമാണു നിര്‍ദിഷ്ട സിനഡ് ക്രമം നടപ്പാക്കാന്‍ സാവകാശം ആവശ്യമായി വന്നതെന്നതു ശ്രദ്ധേയമാണ്. സീറോ മലബാര്‍ സഭയിലെ മറ്റെല്ലാ രൂപതകളും നടപ്പാക്കിയ ഏകീകൃത ബലിയര്‍പ്പണ രീതിയിലേക്ക് ഇപ്പോള്‍ സാവകാശം നല്‍കിയിരിക്കുന്ന രൂപതകളുംകൂടി താമസംവിനാ കടന്നുവരും. ഏകീകൃത ബലിയര്‍പ്പണരീതി നടപ്പാക്കാന്‍ സാവകാശം ആവശ്യമുള്ള രൂപതകള്‍ക്ക് 2022 ഏപ്രില്‍ വരെ സിനഡ് സമയം അനുവദിച്ചിരുന്നു.
സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വവും വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളുമാണ് കൂട്ടായ്മയുടെ വലിയ സാക്ഷ്യത്തിനു വഴിയൊരുക്കിയത്.
സഭയുടെ സ്ഥിരംസിനഡ് അംഗങ്ങളായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജോര്‍ജ് ഞറളക്കാട്ട്, മാര്‍ ജേക്കബ് മനത്തോടത്ത് എന്നിവരുടെ നിലപാടുകള്‍ പ്രതിസന്ധിഘട്ടങ്ങളില്‍ സഭയ്ക്കു ദിശാബോധം നല്കി.
കൂടുതല്‍ ഐക്യത്തിലേക്കും സുവിശേഷാരൂപിയിലേക്കും വളരാനുള്ള അവസരമാണ് ഏകീകൃത ബലിയര്‍പ്പണ രീതി നടപ്പാക്കിയതിലൂടെ സഭയ്ക്കു കൈവന്നിരിക്കുന്നതെന്നും മീഡിയ കമ്മീഷന് സെക്രട്ടറി ഫാ. അലക്സ് ഓണംപള്ളി ചൂണ്ടിക്കാട്ടി.
സഭയിലെ പുതിയ യുഗത്തിന്റെ പ്രാരംഭമായി ഏകീകൃത കുര്‍ബാനയര്‍പ്പണ രീതിയുടെ തുടക്കത്തെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിശേഷിപ്പിച്ചത് തികച്ചും അര്‍ഥപൂര്‍ണമാണ്.
വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ മാറ്റിവച്ച് സഭയുടെ കൂട്ടായ്മയെ ശക്തിപ്പെടുത്താന്‍ അധ്വാനിച്ച എല്ലാ വിശ്വാസികളും വൈദികരും സന്യസ്തരും അഭിനന്ദനം അര്‍ഹിക്കുന്നു. മാര്‍പാപ്പയും പൗരസ്ത്യ സഭകളുടെ കാര്യാലയവും നല്കിയ മാര്‍ഗനിര്‍ദേശങ്ങളുടെ വെളിച്ചത്തിലാണ് 2021 ഓഗസ്റ്റില്‍ ചേര്‍ന്ന സഭാ സിനഡ് വിശുദ്ധ കുര്‍ബാനയര്‍പ്പണ രീതി ഏകീകരിക്കാന്‍ തീരുമാനിച്ചത്.
രണ്ടു രൂപതകളില്‍ മാത്രമാണു നിര്‍ദിഷ്ട സിനഡ് ക്രമം നടപ്പാക്കാന്‍ സാവകാശം ആവശ്യമായി വന്നതെന്നതു ശ്രദ്ധേയമാണ്. സീറോ മലബാര്‍ സഭയിലെ മറ്റെല്ലാ രൂപതകളും നടപ്പാക്കിയ ഏകീകൃത ബലിയര്‍പ്പണ രീതിയിലേക്ക് ഇപ്പോള്‍ സാവകാശം നല്‍കിയിരിക്കുന്ന രൂപതകളുംകൂടി താമസംവിനാ കടന്നുവരും. ഏകീകൃത ബലിയര്‍പ്പണരീതി നടപ്പാക്കാന്‍ സാവകാശം ആവശ്യമുള്ള രൂപതകള്‍ക്ക് 2022 ഏപ്രില്‍ വരെ സിനഡ് സമയം അനുവദിച്ചിരുന്നു.
സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വവും വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളുമാണ് കൂട്ടായ്മയുടെ വലിയ സാക്ഷ്യത്തിനു വഴിയൊരുക്കിയത്.
സഭയുടെ സ്ഥിരംസിനഡ് അംഗങ്ങളായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജോര്‍ജ് ഞറളക്കാട്ട്, മാര്‍ ജേക്കബ് മനത്തോടത്ത് എന്നിവരുടെ നിലപാടുകള്‍ പ്രതിസന്ധിഘട്ടങ്ങളില്‍ സഭയ്ക്കു ദിശാബോധം നല്കി.
കൂടുതല്‍ ഐക്യത്തിലേക്കും സുവിശേഷാരൂപിയിലേക്കും വളരാനുള്ള അവസരമാണ് ഏകീകൃത ബലിയര്‍പ്പണ രീതി നടപ്പാക്കിയതിലൂടെ സഭയ്ക്കു കൈവന്നിരിക്കുന്നതെന്നും മീഡിയ കമ്മീഷന് സെക്രട്ടറി ഫാ. അലക്സ് ഓണംപള്ളി ചൂണ്ടിക്കാട്ടി.