കൊച്ചി: മോന്സൻ മാവുങ്കലിനെതിരായ കേസില്‍ ഹര്ജിക്കാരന് ഉന്നയിക്കാത്ത കാര്യങ്ങളും കേസിലെ നിര്‍ണായക വിവരങ്ങളും കോടതി ചര്‍ച്ച ചെയ്യുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും ഇത്തരം നടപടികള്‍ പ്രതിക്ക് ഗുണം ചെയ്യുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.
മോന്‍സനെതിരേ മൊഴി നല്‍കിയതിന്റെ പേരില്‍ പോലീസ് പീഡിപ്പിക്കുന്നു എന്നാരോപിച്ച് മുന്‍ ഡ്രൈവര്‍ ഇ.വി. അജിത്ത് നല്കിയ ഹര്‍ജിയിലാണ് ഇക്കാര്യം വ്യക്തമാക്കി ക്രൈംബ്രാഞ്ച് എഡിജിപി എസ്. ശ്രീജിത്ത് സത്യവാങ്മൂലം നല്‍കിയത്.
കേസില്‍ സിബിഐയെ ഇടപെടുത്താനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അമിതാവേശം ലഘുവായി കാണാനാകില്ലെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
വിവിധ റാങ്കുകളിലുള്ള പോലീസ് ഉദ്യോഗസ്ഥര്ക്കെതിരേ ആരോപണമുള്ളതിനാല്‍ അന്വേഷണം ഫലപ്രദമാകുമോയെന്ന് കോടതി ചോദിച്ചിരുന്നു. എസ്പി റാങ്കിനു മുകളിലുള്ള ഉദ്യോഗസ്ഥര്ക്കെതിരേ ഹര്ജിക്കാരന് ആരോപണം ഉന്നയിച്ചിട്ടില്ല.
ജില്ലാ പോലീസ് സൂപ്രണ്ടിനു മുകളിലുള്ള ഉദ്യോഗസ്ഥര്ക്കെതിരേ ആരോപണമുള്ളതായി തെളിവില്ല.
മോന്‍സനെതിരേ മൊഴി നല്‍കിയതിന്റെ പേരില്‍ പോലീസ് പീഡിപ്പിക്കുന്നു എന്നാരോപിച്ച് മുന്‍ ഡ്രൈവര്‍ ഇ.വി. അജിത്ത് നല്കിയ ഹര്‍ജിയിലാണ് ഇക്കാര്യം വ്യക്തമാക്കി ക്രൈംബ്രാഞ്ച് എഡിജിപി എസ്. ശ്രീജിത്ത് സത്യവാങ്മൂലം നല്‍കിയത്.
കേസില്‍ സിബിഐയെ ഇടപെടുത്താനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അമിതാവേശം ലഘുവായി കാണാനാകില്ലെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
വിവിധ റാങ്കുകളിലുള്ള പോലീസ് ഉദ്യോഗസ്ഥര്ക്കെതിരേ ആരോപണമുള്ളതിനാല്‍ അന്വേഷണം ഫലപ്രദമാകുമോയെന്ന് കോടതി ചോദിച്ചിരുന്നു. എസ്പി റാങ്കിനു മുകളിലുള്ള ഉദ്യോഗസ്ഥര്ക്കെതിരേ ഹര്ജിക്കാരന് ആരോപണം ഉന്നയിച്ചിട്ടില്ല.
ജില്ലാ പോലീസ് സൂപ്രണ്ടിനു മുകളിലുള്ള ഉദ്യോഗസ്ഥര്ക്കെതിരേ ആരോപണമുള്ളതായി തെളിവില്ല.