കൊച്ചി: ഇടപ്പള്ളി-വൈറ്റില ബൈപ്പാസിൽ മുന്‍ മിസ് കേരളയടക്കം മൂന്നു പേര് കാറപകടത്തില്‍ മരിച്ച കേസില്‍ ഇവരെ പിന്തുടര്‍ന്ന സൈജു എം. തങ്കച്ചന് ഓടിച്ചിരുന്ന ഔഡി കാര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു.
സൈജുവിന്റെ കാക്കനാടുള്ള ഓഫീസിന് സമീപത്തുനിന്നാണ് കാര്‍ കണ്ടെടുത്തത്. തൃശൂര്‍ സ്വദേശിയില്‍നിന്ന് 20 ലക്ഷം രൂപയ്ക്ക് സൈജു വാങ്ങിയ ഈ കാറിന്റെ ഉമസ്ഥാവകാശം ഇതുവരെ മാറ്റിയിട്ടില്ല. കാർ വാങ്ങാനുള്ള പണം സൈജുവിന് എങ്ങനെ ലഭിച്ചു എന്നത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും.
ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള സൈജുവിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സൈജു കൊച്ചി നഗരത്തിലും സംസ്ഥാനത്തിനു പുറത്തുമായി വിവിധയിടങ്ങളില്‍ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തതായും കണ്ടെത്തി.
ഈ പാര്‍ട്ടികള്‍ സംഘടിപ്പിച്ചത് ആര്, സിന്തറ്റിക് ലഹരി വസ്തുക്കളുടെ ഉപയോഗമുള്ള പാര്‍ട്ടിയായിരുന്നോ, പങ്കെടുത്ത പ്രമുഖര്‍ എന്നിവ ക്രൈംബ്രാഞ്ച് അന്വേഷിക്കും. നാളെ വരെയാണ് സൈജുവിനെ കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരിക്കുന്നത്.
സൈജുവിന്റെ കാക്കനാടുള്ള ഓഫീസിന് സമീപത്തുനിന്നാണ് കാര്‍ കണ്ടെടുത്തത്. തൃശൂര്‍ സ്വദേശിയില്‍നിന്ന് 20 ലക്ഷം രൂപയ്ക്ക് സൈജു വാങ്ങിയ ഈ കാറിന്റെ ഉമസ്ഥാവകാശം ഇതുവരെ മാറ്റിയിട്ടില്ല. കാർ വാങ്ങാനുള്ള പണം സൈജുവിന് എങ്ങനെ ലഭിച്ചു എന്നത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും.
ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള സൈജുവിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സൈജു കൊച്ചി നഗരത്തിലും സംസ്ഥാനത്തിനു പുറത്തുമായി വിവിധയിടങ്ങളില്‍ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തതായും കണ്ടെത്തി.
ഈ പാര്‍ട്ടികള്‍ സംഘടിപ്പിച്ചത് ആര്, സിന്തറ്റിക് ലഹരി വസ്തുക്കളുടെ ഉപയോഗമുള്ള പാര്‍ട്ടിയായിരുന്നോ, പങ്കെടുത്ത പ്രമുഖര്‍ എന്നിവ ക്രൈംബ്രാഞ്ച് അന്വേഷിക്കും. നാളെ വരെയാണ് സൈജുവിനെ കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരിക്കുന്നത്.