തിരുവനന്തപുരം: മുല്ലപ്പെരിയാർ മരംമുറി ഉത്തരവുമായി ബന്ധപ്പെട്ടു ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ സസ്പെൻഡ് ചെയ്ത സംസ്ഥാന സർക്കാരിന്റെ നടപടിയിൽ വിശദീകരണം തേടി കേന്ദ്രം. ബെന്നിച്ചൻ തോമസിനെതിരേ സ്വീകരിച്ച അച്ചടക്കനടപടിയുമായി ബന്ധപ്പെട്ട മുഴുവൻ വിവരവും നൽകണമെന്നു നിർദേശിച്ചാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിയോടാണു വിശദീകരണം തേടിയത്.
തങ്ങളുടെ മന്ത്രാലയത്തിനു കീഴിലുള്ള ഉദ്യോഗസ്ഥനെതിരേ സ്വീകരിച്ച സസ്പെൻഷൻ നടപടി മാധ്യമ വാർത്തകളിൽനിന്നാണ് അറിഞ്ഞതെന്നും അച്ചടക്കനടപടിയുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും നൽകണമെന്നും വനം- പരിസ്ഥിതി മന്ത്രാലയം ഐഎഫ്എസ് ഡിവിഷനിലെ ഇൻസ്പെക്ടർ ജനറൽ എ.കെ. മൊഹന്തിയുടെ കത്തിൽ പറയുന്നു.
തങ്ങളുടെ മന്ത്രാലയത്തിനു കീഴിലുള്ള ഉദ്യോഗസ്ഥനെതിരേ സ്വീകരിച്ച സസ്പെൻഷൻ നടപടി മാധ്യമ വാർത്തകളിൽനിന്നാണ് അറിഞ്ഞതെന്നും അച്ചടക്കനടപടിയുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും നൽകണമെന്നും വനം- പരിസ്ഥിതി മന്ത്രാലയം ഐഎഫ്എസ് ഡിവിഷനിലെ ഇൻസ്പെക്ടർ ജനറൽ എ.കെ. മൊഹന്തിയുടെ കത്തിൽ പറയുന്നു.