കണ്ണൂർ: സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരെ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ വിഭാഗത്തിന് നിർദേശം. പോലീസ് ഉദ്യോഗസ്ഥർക്കിടയിൽ കുറ്റകൃത്യങ്ങൾ കൂടിവരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഇന്റലിജൻസ് എഡിജിപി സംസ്ഥാനത്തെ രഹസ്യാന്വേഷണ വിഭാഗത്തിനു നിർദേശം നൽകിയിരിക്കുന്നത്.
എസ്ഐ, സിഐ, ഡിവൈഎസ്പിമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാണ് രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കുന്നത്. അതത് ജില്ലകളിൽ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗമാണ് പോലീസ് ഉദ്യോഗസ്ഥരെ നിരീക്ഷിക്കുന്നത്. പോലീസ് സ്റ്റേഷൻ പരിധികളിലെ ഇവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ച് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്യണം. രഹസ്യാന്വേഷണവിഭാഗം ഇന്റലിജൻസ് എഡിജിപിക്കു നൽകുന്ന റിപ്പോർട്ട് മുഖ്യമന്ത്രിക്കു സമർപ്പിക്കും.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇനിയുള്ള പോലീ സ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും. ഉത്ര, മോഫിയ പർവീൺ കേസുകളിൽ സംസ്ഥാന പോലീസിനെതിരേ ഇടതുമുന്നണിയിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. സിപിഐ അടക്കമുള്ള ഘടകകക്ഷികൾ പോലീസിനെതിരേ രംഗത്തുവന്ന സാഹചര്യത്തിൽ ക്രിമിനൽ പശ്ചാത്തലമുള്ള പോലീസുകാർക്കെതിരേ ശക്തമായ നടപടിയെടുക്കാനാണ് സർക്കാർ തീരുമാനം.
ഇതേത്തുടർന്ന് കോയന്പത്തൂരിലെ തന്തൈപെരിയാർ ദ്രാവിഡർ കഴകം, വിടുതലൈ ചിരുതൈകൾ സമാജ് എന്നിവർ പ്രതിഷേധിച്ചു.