തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികളുടെ അധ്യയന സമയം നീട്ടുന്നതു സംബന്ധിച്ചുള്ള അന്തിമ തീരുമാനം മുഖ്യമന്ത്രി കൈക്കൊള്ളും.
ഇന്നലെ വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നത തല യോഗത്തിലാണ് ധാരണയായത്. കോവിഡിനെത്തുടർന്ന് അടച്ച സംസ്ഥാനത്തെ സ്കൂളുകൾ മാസങ്ങൾക്ക് മുമ്പ് തുറന്നു പ്രവർത്തിച്ച പ്പോൾ സമയ ദൈർഘ്യം കുറച്ചിരുന്നു.
ഒരു ക്ലാസിലെ കുട്ടികളെ വിവിധ ബാച്ചുകളായിതിരിച്ച് ഉച്ചവരെ ക്ലാസുകൾ എന്ന രീതിയിലായിരുന്നു പഠന ക്രമം. എന്നാൽ ഇത്തരത്തിൽ ക്ലാസുകൾ നടത്തിയാൽ പാഠഭാഗം പൂർണമായും വിദ്യാർഥികളെ പഠിപ്പിക്കാൻ കഴിയില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിഗമനം. ഈ സാഹചര്യത്തിലാണ് ക്ലാസ് സമയം ദീർഘിപ്പിക്കണമെന്ന ആവശ്യം വിദ്യാഭ്യാസ വകുപ്പ് മുഖ്യമന്ത്രിക്ക് മുന്നിൽ സമർപ്പിക്കുന്നത്.
പ്ലസ് വണ്ണിന് പുതിയ താത്കാലിക ബാച്ചുകൾ അനുവദിക്കുന്ന കാര്യത്തിലും അന്തിമ തീരുമാനം മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വിട്ടു.നിലവിലെ സാഹചര്യത്തിൽ വടക്കൻ ജില്ലകളിൽ 50 പുതിയ ബാച്ചുകൾ എങ്കിലും വേണമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ.
ഇന്നലെ വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നത തല യോഗത്തിലാണ് ധാരണയായത്. കോവിഡിനെത്തുടർന്ന് അടച്ച സംസ്ഥാനത്തെ സ്കൂളുകൾ മാസങ്ങൾക്ക് മുമ്പ് തുറന്നു പ്രവർത്തിച്ച പ്പോൾ സമയ ദൈർഘ്യം കുറച്ചിരുന്നു.
ഒരു ക്ലാസിലെ കുട്ടികളെ വിവിധ ബാച്ചുകളായിതിരിച്ച് ഉച്ചവരെ ക്ലാസുകൾ എന്ന രീതിയിലായിരുന്നു പഠന ക്രമം. എന്നാൽ ഇത്തരത്തിൽ ക്ലാസുകൾ നടത്തിയാൽ പാഠഭാഗം പൂർണമായും വിദ്യാർഥികളെ പഠിപ്പിക്കാൻ കഴിയില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിഗമനം. ഈ സാഹചര്യത്തിലാണ് ക്ലാസ് സമയം ദീർഘിപ്പിക്കണമെന്ന ആവശ്യം വിദ്യാഭ്യാസ വകുപ്പ് മുഖ്യമന്ത്രിക്ക് മുന്നിൽ സമർപ്പിക്കുന്നത്.
പ്ലസ് വണ്ണിന് പുതിയ താത്കാലിക ബാച്ചുകൾ അനുവദിക്കുന്ന കാര്യത്തിലും അന്തിമ തീരുമാനം മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വിട്ടു.നിലവിലെ സാഹചര്യത്തിൽ വടക്കൻ ജില്ലകളിൽ 50 പുതിയ ബാച്ചുകൾ എങ്കിലും വേണമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ.