കൊച്ചി: മുന്‍ മിസ് കേരളയടക്കം മൂന്ന് പേര് വാഹനാപകടത്തില്‍ മരിച്ച കേസില്‍ സംഭവദിവസം ഇവരെ പിന്തുടര്‍ന്ന ആഡംബരക്കാറിന്റെ ഡ്രൈവര്‍ സൈജു എം. തങ്കച്ചനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
നോട്ടീസ് നല്കി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ 10.30ഓടെ രണ്ട് അഭിഭാഷകര്‍ക്കൊപ്പം കളമശേരി മെട്രോ പോലീസ് സ്റ്റേഷനില്‍ സൈജു ഹാജരായിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ വൈകിട്ടോടെയാണ് സൈജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
അമിതവേഗതയ്ക്ക് പ്രേരണയുണ്ടാക്കി, ദുരുദ്ദേശ്യത്തോടെ മരണപ്പെട്ടവരുടെ വാഹനത്തെ പിന്തുടര്ന്നു തുടങ്ങിയ കുറ്റങ്ങളാണ് ഇയാളുടെ പേരില്‍ ചുമത്തപ്പെട്ടിട്ടുള്ളത്.
അന്‍സി ഉള്‍പ്പെടെയുള്ളവരെ ആഫ്റ്റര്‍ പാര്‍ട്ടിക്ക് സൈജു നിര്‍ബന്ധിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇതിന് താത്പര്യമില്ലെന്ന് അവര്‍ വ്യക്തമാക്കിയെങ്കിലും വീണ്ടും നിര്‍ബന്ധിച്ച് കാറില്‍ പിന്തുടർന്നു. ഇതിനിടെയാണ് അപകടമുണ്ടായത്.
നോട്ടീസ് നല്കി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ 10.30ഓടെ രണ്ട് അഭിഭാഷകര്‍ക്കൊപ്പം കളമശേരി മെട്രോ പോലീസ് സ്റ്റേഷനില്‍ സൈജു ഹാജരായിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ വൈകിട്ടോടെയാണ് സൈജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
അമിതവേഗതയ്ക്ക് പ്രേരണയുണ്ടാക്കി, ദുരുദ്ദേശ്യത്തോടെ മരണപ്പെട്ടവരുടെ വാഹനത്തെ പിന്തുടര്ന്നു തുടങ്ങിയ കുറ്റങ്ങളാണ് ഇയാളുടെ പേരില്‍ ചുമത്തപ്പെട്ടിട്ടുള്ളത്.
അന്‍സി ഉള്‍പ്പെടെയുള്ളവരെ ആഫ്റ്റര്‍ പാര്‍ട്ടിക്ക് സൈജു നിര്‍ബന്ധിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇതിന് താത്പര്യമില്ലെന്ന് അവര്‍ വ്യക്തമാക്കിയെങ്കിലും വീണ്ടും നിര്‍ബന്ധിച്ച് കാറില്‍ പിന്തുടർന്നു. ഇതിനിടെയാണ് അപകടമുണ്ടായത്.