തിരുവനന്തപുരം: കുടിവെള്ള പദ്ധതിക്കായി വെട്ടിപ്പൊളിക്കുന്ന റോഡുകൾ ജല അഥോറിറ്റി ഉദ്യോഗസ്ഥർ പിന്നീട് സഞ്ചാരയോഗ്യമാക്കുന്നില്ലെന്ന പരാതിയുമായി പൊതുമരാമത്തു മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
റോഡുകൾ സഞ്ചാരയോഗ്യമാക്കാൻ ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥർ ഉത്തരവാദിത്തം കാണിക്കുന്നില്ല. സംസ്ഥാനത്തെ എല്ലാ റോഡുകളും പൊതുമരാമത്ത് വകുപ്പിന്റേതല്ലെന്നും കഴിഞ്ഞ ദിവസം കോടതിയുടെ വിമർശനത്തിൽ ഉണ്ടായ റോഡുകളിൽ ഒന്ന് മാത്രമാണ് പൊതുമരാമത്ത് വകുപ്പിന്റേതെന്നും മന്ത്രി പറഞ്ഞു.
റോഡുകളിൽ ജല അഥോറിറ്റി കുഴിക്കുന്ന കുഴികൾ സമയത്ത് അടയ്ക്കുന്നില്ലെന്ന പൊതുമരാമത്തുവകുപ്പ് മന്ത്രിയുടെ വിമർശനത്തെ എതിർക്കുന്നില്ലെന്നും ഇക്കാര്യത്തിൽ പൊതുമരാമത്തു മന്ത്രിയുമായി ചർച്ച നടത്തുമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
മന്ത്രി മുഹമ്മദ് റിയാസിന്റെ വിമർശനം ഗൗരവതരമാണ്. മന്ത്രിതല ചർച്ച അടുത്തയാഴ്ച ഉണ്ടാകുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.
റോഡുകൾ സഞ്ചാരയോഗ്യമാക്കാൻ ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥർ ഉത്തരവാദിത്തം കാണിക്കുന്നില്ല. സംസ്ഥാനത്തെ എല്ലാ റോഡുകളും പൊതുമരാമത്ത് വകുപ്പിന്റേതല്ലെന്നും കഴിഞ്ഞ ദിവസം കോടതിയുടെ വിമർശനത്തിൽ ഉണ്ടായ റോഡുകളിൽ ഒന്ന് മാത്രമാണ് പൊതുമരാമത്ത് വകുപ്പിന്റേതെന്നും മന്ത്രി പറഞ്ഞു.
റോഡുകളിൽ ജല അഥോറിറ്റി കുഴിക്കുന്ന കുഴികൾ സമയത്ത് അടയ്ക്കുന്നില്ലെന്ന പൊതുമരാമത്തുവകുപ്പ് മന്ത്രിയുടെ വിമർശനത്തെ എതിർക്കുന്നില്ലെന്നും ഇക്കാര്യത്തിൽ പൊതുമരാമത്തു മന്ത്രിയുമായി ചർച്ച നടത്തുമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
മന്ത്രി മുഹമ്മദ് റിയാസിന്റെ വിമർശനം ഗൗരവതരമാണ്. മന്ത്രിതല ചർച്ച അടുത്തയാഴ്ച ഉണ്ടാകുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.