തിരുവനന്തപുരം: വനംവകുപ്പുമായി ബന്ധപ്പെട്ട എല്ലാ അനുമതികളും ഉത്തരവുകളും വനം മേധാവിയുടെ പേരിൽ ഇറക്കിയാൽ മതിയെന്നു നിർദേശം.
വനവുമായി ബന്ധപ്പെട്ട ഉത്തരവുകളെല്ലാം ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്സ് എന്ന പേരിൽ വനം മേധാവി ഇറക്കിയാൽ മതിയെന്നാണു നിർദേശം.
മുല്ലപ്പെരിയാർ മരം മുറിയുമായി ബന്ധപ്പെട്ടുള്ള മരം മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകി ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ് ഉത്തരവിറക്കിയത് വിവാദമായ സാഹചര്യത്തിലാണു നിർദേശം. സാമൂഹിക വനവൽക്കരണ വിഭാഗം, വൈൽഡ് ലൈഫ് വിഭാഗം എന്നിങ്ങനെ വിവിധ ശാഖകളായി ഉത്തരവുകൾ ഇറക്കുകയും പ്രശ്നം വരുന്പോൾ പരസ്പരം കുറ്റപ്പെടുത്തുകയും ചെയ്യുന്ന രീതി അവസാനിപ്പിക്കാനാണ് വനം മന്ത്രി എ.കെ. ശശീന്ദ്രൻ ഇതു സംബന്ധിച്ച് നിർദേശം നൽകിയത്.
എല്ലാ ഫയലുകളുടെയും അന്തിമതീരുമാനം വനം മേധാവി കണ്ടുമാത്രമായിരിക്കും.
വനവുമായി ബന്ധപ്പെട്ട ഉത്തരവുകളെല്ലാം ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്സ് എന്ന പേരിൽ വനം മേധാവി ഇറക്കിയാൽ മതിയെന്നാണു നിർദേശം.
മുല്ലപ്പെരിയാർ മരം മുറിയുമായി ബന്ധപ്പെട്ടുള്ള മരം മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകി ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ് ഉത്തരവിറക്കിയത് വിവാദമായ സാഹചര്യത്തിലാണു നിർദേശം. സാമൂഹിക വനവൽക്കരണ വിഭാഗം, വൈൽഡ് ലൈഫ് വിഭാഗം എന്നിങ്ങനെ വിവിധ ശാഖകളായി ഉത്തരവുകൾ ഇറക്കുകയും പ്രശ്നം വരുന്പോൾ പരസ്പരം കുറ്റപ്പെടുത്തുകയും ചെയ്യുന്ന രീതി അവസാനിപ്പിക്കാനാണ് വനം മന്ത്രി എ.കെ. ശശീന്ദ്രൻ ഇതു സംബന്ധിച്ച് നിർദേശം നൽകിയത്.
എല്ലാ ഫയലുകളുടെയും അന്തിമതീരുമാനം വനം മേധാവി കണ്ടുമാത്രമായിരിക്കും.