തൃശൂർ: പോലീസിന്റെ തെറ്റായ നടപടികൾ ചൂണ്ടിക്കാട്ടുന്നതു സർക്കാരിനെതിരായ വിമർശനമല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പോലീസിനെതിരേയുള്ള ജനയുഗം മുഖപ്രസംഗത്തെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തെറ്റായ നടപടികൾ ഉണ്ടാകുമ്പോൾ അതു ചൂണ്ടിക്കാണിക്കുക എല്ലാ മാധ്യമങ്ങളുടെയും ചുമതലയാണ്. പോലീസിന്റെ തെറ്റായ നടപടികളെയാണ് പത്രം വിമർശിച്ചത്. പാർട്ടിയുടെ മുഖപത്രമെന്ന നിലയിൽ ഇതു പാർട്ടിയുടെ നിലപാടാണ്. പോലീസിലോ ഭരണസംവിധാനത്തിലോ വീഴ്ചകൾ ഉണ്ടാകുമ്പോൾ അതു ചൂണ്ടിക്കാണിക്കാനുള്ള ബാധ്യത മാധ്യമങ്ങൾക്കുണ്ടെന്നും കാനം പറഞ്ഞു.
കെ-റെയിൽ സംബന്ധിച്ച് യുവകലാസാഹിതിയുടെ നിലപാട് സിപിഐയുടേതല്ല. ശാസ്ത്രസാഹിത്യ പരിഷത്ത് പോലെ സ്വതന്ത്ര സംഘടനയാണ് യുവകലാസാഹിതി. ഓരോ വിഷയങ്ങളിലും സംഘടനകൾക്കു സ്വതന്ത്ര നിലപാടുകളുണ്ടെന്നും കാനം പറഞ്ഞു.
തെറ്റായ നടപടികൾ ഉണ്ടാകുമ്പോൾ അതു ചൂണ്ടിക്കാണിക്കുക എല്ലാ മാധ്യമങ്ങളുടെയും ചുമതലയാണ്. പോലീസിന്റെ തെറ്റായ നടപടികളെയാണ് പത്രം വിമർശിച്ചത്. പാർട്ടിയുടെ മുഖപത്രമെന്ന നിലയിൽ ഇതു പാർട്ടിയുടെ നിലപാടാണ്. പോലീസിലോ ഭരണസംവിധാനത്തിലോ വീഴ്ചകൾ ഉണ്ടാകുമ്പോൾ അതു ചൂണ്ടിക്കാണിക്കാനുള്ള ബാധ്യത മാധ്യമങ്ങൾക്കുണ്ടെന്നും കാനം പറഞ്ഞു.
കെ-റെയിൽ സംബന്ധിച്ച് യുവകലാസാഹിതിയുടെ നിലപാട് സിപിഐയുടേതല്ല. ശാസ്ത്രസാഹിത്യ പരിഷത്ത് പോലെ സ്വതന്ത്ര സംഘടനയാണ് യുവകലാസാഹിതി. ഓരോ വിഷയങ്ങളിലും സംഘടനകൾക്കു സ്വതന്ത്ര നിലപാടുകളുണ്ടെന്നും കാനം പറഞ്ഞു.