തൊടുപുഴ: റിസോർട്ടിലെ താമസ സ്ഥലത്ത് കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ കേസിൽ വിദേശികളായ രണ്ടുപേർക്ക് നാലുവർഷം കഠിന തടവും ഒരു ലക്ഷം പിഴയും ശിക്ഷ വിധിച്ചു.
കുമളി-തേക്കടി ബൈപാസ് റോഡിലുള്ള ജംഗിൾ ഡ്രീം ടൂർസ് ക്രിസിസ് റിസോർട്ടിലെ താമസക്കാരായ ഈജിപ്റ്റ് സ്വദേശി ആദേൽ മുഹമ്മദ് എന്ന മുഹമ്മദ് ഹസൻ(51), ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ജർമനി സ്വദേശിനി ഉൾദിക് റിറ്റ്ച്ചർ(39) എന്നിവരെയാണ് തൊടുപുഴ എൻഡിപിഎസ് കോടതി ജഡ്ജി ജി. അനിൽ ശിക്ഷിച്ചത്.
താമസസ്ഥലത്തുനിന്നും കഞ്ചാവും ഹാഷിഷ് ഓയിലും കണ്ടെടുത്തകേസിൽ ഇരു വർക്കും ഒരു മാസം തടവും 10,000 രൂപ പിഴയും ശിക്ഷിച്ചിട്ടുണ്ട്.
കുമളി-തേക്കടി ബൈപാസ് റോഡിലുള്ള ജംഗിൾ ഡ്രീം ടൂർസ് ക്രിസിസ് റിസോർട്ടിലെ താമസക്കാരായ ഈജിപ്റ്റ് സ്വദേശി ആദേൽ മുഹമ്മദ് എന്ന മുഹമ്മദ് ഹസൻ(51), ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ജർമനി സ്വദേശിനി ഉൾദിക് റിറ്റ്ച്ചർ(39) എന്നിവരെയാണ് തൊടുപുഴ എൻഡിപിഎസ് കോടതി ജഡ്ജി ജി. അനിൽ ശിക്ഷിച്ചത്.
താമസസ്ഥലത്തുനിന്നും കഞ്ചാവും ഹാഷിഷ് ഓയിലും കണ്ടെടുത്തകേസിൽ ഇരു വർക്കും ഒരു മാസം തടവും 10,000 രൂപ പിഴയും ശിക്ഷിച്ചിട്ടുണ്ട്.