തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനായി സീറ്റ് ക്ഷാമമുള്ള ജില്ലകളിൽ പുതിയ താത്കാലിക ബാച്ചുകൾ അനുവദിക്കുന്നതുസംബന്ധിച്ച് തീരുമാനം കൈക്കൊള്ളാൻ ഇന്നു യോഗം ചേരും. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം.
ഏറ്റവുമധികം വിദ്യാർഥികൾക്ക് ഇനിയും പ്രവേശനം ലഭിക്കേണ്ട മലപ്പുറം ജില്ലയിൽ കൂടുതൽ താത്കാലിക ബാച്ചുകൾ അനുവദിക്കണമെന്ന ശിപാർശ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മുന്നിലുണ്ട്.
കോഴിക്കോട്, പാലക്കാട്, തൃശൂർ, കാസർഗോഡ് തുടങ്ങിയ ജില്ലകളിലും പുതിയ ബാച്ചുകൾ ആവശ്യമാണെന്ന നിലപാട് ഹയർസെക്കൻഡറി ഡയറക്ടറേറ്റ് പൊതുവിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ കൂടെ പശ്ചാത്തലത്തിലാവും ഇന്നത്തെ യോഗത്തിൽ തീരുമാനം.
ഏറ്റവുമധികം വിദ്യാർഥികൾക്ക് ഇനിയും പ്രവേശനം ലഭിക്കേണ്ട മലപ്പുറം ജില്ലയിൽ കൂടുതൽ താത്കാലിക ബാച്ചുകൾ അനുവദിക്കണമെന്ന ശിപാർശ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മുന്നിലുണ്ട്.
കോഴിക്കോട്, പാലക്കാട്, തൃശൂർ, കാസർഗോഡ് തുടങ്ങിയ ജില്ലകളിലും പുതിയ ബാച്ചുകൾ ആവശ്യമാണെന്ന നിലപാട് ഹയർസെക്കൻഡറി ഡയറക്ടറേറ്റ് പൊതുവിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ കൂടെ പശ്ചാത്തലത്തിലാവും ഇന്നത്തെ യോഗത്തിൽ തീരുമാനം.