തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി അനിൽ കാന്തിന്റെ കാലാവധി 2023 ജൂണ്‍ 30 വരെ നീട്ടി നൽകാൻ മന്ത്രിസഭാ തീരുമാനം. ഇതോടെ, അടുത്ത ജനുവരി 31നു വിരമിക്കേണ്ടിയിരുന്ന ഡിജിപി അനിൽ കാന്തിന് ഒന്നര വർഷം കൂടി പോലീസ് മേധാവിയായി തുടരാം. ഇതിനു കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന്റെ അനുമതികൂടി ലഭിക്കേണ്ടതുണ്ട്.
സംസ്ഥാന പോലീസ് മേധാവിയായി രണ്ടു വർഷം വരെ തുടരാൻ കഴിയുമെന്ന 2018 ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന ചരിത്രത്തിൽ ആദ്യമായി വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ കാലാവധി നീട്ടി നൽകുന്നത്. ഇതുവഴി സംസ്ഥാന പോലീസ് മേധാവിയാകാൻ യോഗ്യതയുള്ള ഡിജിപി പദവിയിലുള്ള അഞ്ച് ഉദ്യോഗസ്ഥർക്ക് പോലീസ് മേധാവിയാകാൻ കഴിയില്ല. ലോകനാഥ് ബെഹ്റയുടെ പിൻഗാമിയായി 2021 ജൂണ്‍ 30നാണ് അനിൽകാന്ത് ചുമതലയേറ്റത്.
വിവാദങ്ങളില്ലാതെ സർക്കാരിന്റെ നയങ്ങൾ നടപ്പാക്കുന്ന പോലീസ് മേധാവിയെന്നാണ് അനിൽ കാന്ത് അറിയപ്പെടുന്നത്. എന്നാൽ, പോലീസിൽ തീരുമാനമെടുക്കുന്നത് മുഖ്യമന്ത്രിയുമായി അടുപ്പമുള്ള പോലീസ് ആസ്ഥാനത്തെ ചില എഡിജിപിമാരാണെന്ന ആരോപണവുമുണ്ട്.
ദളിത് വിഭാഗത്തിൽനിന്നും സംസ്ഥാന പോലീസ് മേധാവിയായ ആദ്യ ഉദ്യോഗസ്ഥനാണ് ഡൽഹി സ്വദേശിയായ അനിൽ കാന്ത്. 1988 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്.
വിജിലൻസ്, ഫയർഫോഴ്സ്, ജയിൽ തുടങ്ങി ആഭ്യന്തരവകുപ്പിനു കീഴിലെ എല്ലാ വിഭാഗത്തിന്റെയും തലവനായ ശേഷമാണ് അനിൽ കാന്ത് പോലീസ് മേധാവിയായത്.
സംസ്ഥാന പോലീസ് മേധാവിയായി രണ്ടു വർഷം വരെ തുടരാൻ കഴിയുമെന്ന 2018 ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന ചരിത്രത്തിൽ ആദ്യമായി വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ കാലാവധി നീട്ടി നൽകുന്നത്. ഇതുവഴി സംസ്ഥാന പോലീസ് മേധാവിയാകാൻ യോഗ്യതയുള്ള ഡിജിപി പദവിയിലുള്ള അഞ്ച് ഉദ്യോഗസ്ഥർക്ക് പോലീസ് മേധാവിയാകാൻ കഴിയില്ല. ലോകനാഥ് ബെഹ്റയുടെ പിൻഗാമിയായി 2021 ജൂണ്‍ 30നാണ് അനിൽകാന്ത് ചുമതലയേറ്റത്.
വിവാദങ്ങളില്ലാതെ സർക്കാരിന്റെ നയങ്ങൾ നടപ്പാക്കുന്ന പോലീസ് മേധാവിയെന്നാണ് അനിൽ കാന്ത് അറിയപ്പെടുന്നത്. എന്നാൽ, പോലീസിൽ തീരുമാനമെടുക്കുന്നത് മുഖ്യമന്ത്രിയുമായി അടുപ്പമുള്ള പോലീസ് ആസ്ഥാനത്തെ ചില എഡിജിപിമാരാണെന്ന ആരോപണവുമുണ്ട്.
ദളിത് വിഭാഗത്തിൽനിന്നും സംസ്ഥാന പോലീസ് മേധാവിയായ ആദ്യ ഉദ്യോഗസ്ഥനാണ് ഡൽഹി സ്വദേശിയായ അനിൽ കാന്ത്. 1988 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്.
വിജിലൻസ്, ഫയർഫോഴ്സ്, ജയിൽ തുടങ്ങി ആഭ്യന്തരവകുപ്പിനു കീഴിലെ എല്ലാ വിഭാഗത്തിന്റെയും തലവനായ ശേഷമാണ് അനിൽ കാന്ത് പോലീസ് മേധാവിയായത്.