തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് സംഭാവന ഇനത്തിൽ ഏറ്റവും കൂടുതൽ പണം കിട്ടിയത് സിപിഎമ്മിന്. 58.86 കോടി രൂപയാണ് തെരഞ്ഞെടുപ്പ് സംഭാവന ഇനത്തിൽ സിപിഎമ്മിലേക്ക് ഒഴുകിയെത്തിയത്. രാഷ്ട്രീയപാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കോണ്‍ഗ്രസിന് കിട്ടിയ സംഭാവന 36.96 കോടി രൂപയാണ്. ബിജെപിക്ക് തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു ശേഷം അഖിലേന്ത്യാ തലത്തിൽ സംഭാവനയായി കിട്ടിയത് 532.35 കോടി രൂപയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച കണക്കുകളിൽ വ്യക്തമാക്കിയിട്ടുണ്ട്.
പ്രചാരണത്തിനായി മൂന്നു പാർട്ടികളും വൻ തുകയാണ് ചെലവിട്ടത്. സംഭാവന ഇനത്തിൽ സിപിഎമ്മിനു ലഭിച്ച 58,86,38,762.40 രൂപയിൽ പ്രചാരണത്തിനായി ചെലവാക്കിയത് 18.3 കോടി(183149244 രൂപ) രൂപയാണ്. പരസ്യത്തിനായി സിപിഎം ചെലവിട്ടത് 17 കോടി(170208173 രൂപ) രൂപയാണ്. സ്ഥാനാർഥികൾക്കു നൽകിയത് നാലുകോടി 21 ലക്ഷം രൂപയാണ്.
ബേപ്പൂരിൽ മുഹമ്മദ് റിയാസിന് തെരഞ്ഞെടുപ്പു ചെലവിനായി 22.45 ലക്ഷം രൂപയാണ് പാർട്ടി നൽകിയത്. ആർ. ബിന്ദുവിന് 20 ലക്ഷം രൂപയും വീണ ജോർജിന് 19 ലക്ഷം രൂപയും ജെയ്ക് സി. തോമസിന് 16 ലക്ഷം രൂപയും നൽകി.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി ഘടകങ്ങൾക്കും സ്ഥാനാർഥികൾക്കുമെല്ലാമായി ആകെ ചെലവായത് 42.1 കോടി രൂപയാണെന്നും കണക്കുകളിൽ വ്യക്തമാക്കിയിട്ടുണ്ട്.
സംഭാവന ഇനത്തിൽ കോണ്‍ഗ്രസിനു ലഭിച്ച 36,96,27,114 രൂപയിൽ 23.33 കോടി രൂപയും പ്രചാരണത്തിനായി ചെലവിട്ടു. 16 കോടി രൂപ പരസ്യത്തിനായി ചെലവഴിച്ചപ്പോൾ സ്ഥാനാർഥികൾക്കു നൽകിയത് 11 കോടി രൂപയാണ്. സ്ഥാനാർഥികളിൽ ഏറ്റവും കൂടുതൽ തുക നൽകിയത് ഷാഫി പറന്പിലിനാണ്, 23 ലക്ഷം രൂപ. വി.ടി. ബൽറാമിന് 18.5 ലക്ഷം രൂപ നൽകിയപ്പോൾ രമേശ് ചെന്നിത്തലയ്ക്ക് പാർട്ടി വിഹിതമായി നൽകിയത് അഞ്ചു ലക്ഷം രൂപയാണ്.
എ ക്ലാസ് മണ്ഡലങ്ങളിലെ സ്ഥാനാർഥികൾക്ക് തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ബിജെപി അഖിലേന്ത്യാ നേതൃത്വം നൽകിയത് 15 ലക്ഷം രൂപ വീതമാണ്. മറ്റു മണ്ഡലങ്ങളിൽ അഞ്ചു മുതൽ 10 ലക്ഷം രൂപ വരെയും നൽകി. കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങളിൽ മത്സരിച്ച കെ. സുരേന്ദ്രന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നൽകിയത് 40 ലക്ഷം രൂപയാണ്. 17.37 കോടി രൂപയാണ് ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെലവിട്ടത്.
തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വേണ്ടി ചെലവിട്ടത് 43 ലക്ഷം രൂപയാണ്. യോഗി ആദിത്യനാഥ് വന്നുപോയതിന് 25.47 ലക്ഷം രൂപയും രാജ്നാഥ് സിംഗിനായി 18.17 ലക്ഷം രൂപയും ചെലവിട്ടു. പരസ്യത്തിനായി 7.92 കോടി രൂപ ചെലവിട്ടതായും തെരഞ്ഞെടുപ്പു കമ്മീഷന് സമർപ്പിച്ച കണക്കുകളിൽ വ്യക്തമാക്കിയിട്ടുണ്ട്.
പ്രചാരണത്തിനായി മൂന്നു പാർട്ടികളും വൻ തുകയാണ് ചെലവിട്ടത്. സംഭാവന ഇനത്തിൽ സിപിഎമ്മിനു ലഭിച്ച 58,86,38,762.40 രൂപയിൽ പ്രചാരണത്തിനായി ചെലവാക്കിയത് 18.3 കോടി(183149244 രൂപ) രൂപയാണ്. പരസ്യത്തിനായി സിപിഎം ചെലവിട്ടത് 17 കോടി(170208173 രൂപ) രൂപയാണ്. സ്ഥാനാർഥികൾക്കു നൽകിയത് നാലുകോടി 21 ലക്ഷം രൂപയാണ്.
ബേപ്പൂരിൽ മുഹമ്മദ് റിയാസിന് തെരഞ്ഞെടുപ്പു ചെലവിനായി 22.45 ലക്ഷം രൂപയാണ് പാർട്ടി നൽകിയത്. ആർ. ബിന്ദുവിന് 20 ലക്ഷം രൂപയും വീണ ജോർജിന് 19 ലക്ഷം രൂപയും ജെയ്ക് സി. തോമസിന് 16 ലക്ഷം രൂപയും നൽകി.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി ഘടകങ്ങൾക്കും സ്ഥാനാർഥികൾക്കുമെല്ലാമായി ആകെ ചെലവായത് 42.1 കോടി രൂപയാണെന്നും കണക്കുകളിൽ വ്യക്തമാക്കിയിട്ടുണ്ട്.
സംഭാവന ഇനത്തിൽ കോണ്‍ഗ്രസിനു ലഭിച്ച 36,96,27,114 രൂപയിൽ 23.33 കോടി രൂപയും പ്രചാരണത്തിനായി ചെലവിട്ടു. 16 കോടി രൂപ പരസ്യത്തിനായി ചെലവഴിച്ചപ്പോൾ സ്ഥാനാർഥികൾക്കു നൽകിയത് 11 കോടി രൂപയാണ്. സ്ഥാനാർഥികളിൽ ഏറ്റവും കൂടുതൽ തുക നൽകിയത് ഷാഫി പറന്പിലിനാണ്, 23 ലക്ഷം രൂപ. വി.ടി. ബൽറാമിന് 18.5 ലക്ഷം രൂപ നൽകിയപ്പോൾ രമേശ് ചെന്നിത്തലയ്ക്ക് പാർട്ടി വിഹിതമായി നൽകിയത് അഞ്ചു ലക്ഷം രൂപയാണ്.
എ ക്ലാസ് മണ്ഡലങ്ങളിലെ സ്ഥാനാർഥികൾക്ക് തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ബിജെപി അഖിലേന്ത്യാ നേതൃത്വം നൽകിയത് 15 ലക്ഷം രൂപ വീതമാണ്. മറ്റു മണ്ഡലങ്ങളിൽ അഞ്ചു മുതൽ 10 ലക്ഷം രൂപ വരെയും നൽകി. കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങളിൽ മത്സരിച്ച കെ. സുരേന്ദ്രന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നൽകിയത് 40 ലക്ഷം രൂപയാണ്. 17.37 കോടി രൂപയാണ് ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെലവിട്ടത്.
തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വേണ്ടി ചെലവിട്ടത് 43 ലക്ഷം രൂപയാണ്. യോഗി ആദിത്യനാഥ് വന്നുപോയതിന് 25.47 ലക്ഷം രൂപയും രാജ്നാഥ് സിംഗിനായി 18.17 ലക്ഷം രൂപയും ചെലവിട്ടു. പരസ്യത്തിനായി 7.92 കോടി രൂപ ചെലവിട്ടതായും തെരഞ്ഞെടുപ്പു കമ്മീഷന് സമർപ്പിച്ച കണക്കുകളിൽ വ്യക്തമാക്കിയിട്ടുണ്ട്.