പണിമുടക്ക്...
കൊച്ചി: കോവിഡ് മഹാമാരിയിൽ മാസങ്ങളോളം നിശ്ചലമായിരുന്ന നിർമാണ മേഖല പതിയെ ചലിച്ചുതുടങ്ങിയെങ്കിലും പലവിധ പ്രതിസന്ധികളാൽ വീണ്ടും സ്തംഭനത്തിൽ. സിമന്റും കന്പിയും അടക്കമുള്ള നിർമാണ സാമഗ്രികളുടെ ഭീമമായ വിലക്കയറ്റവും ക്ഷാമവും തന്നെയാണ് ഈ മേഖലയുടെ താളംതെറ്റിക്കുന്ന പ്രധാന വെല്ലുവിളി.
ഇതിനു പുറമെയാണ് പ്രതികൂല കാലാവസ്ഥയും തൊഴിലാളിക്ഷാമവും സർക്കാർ നിയമങ്ങളിലെ നൂലാമാലകളുമൊക്കെ സൃഷ്ടിച്ചിരിക്കുന്ന അനിശ്ചിതത്വങ്ങൾ. വർധിച്ചുവരുന്ന നിർമാണച്ചെലവ് താങ്ങാനാവാതെ കരാറുകാരും ബിൽഡേഴ്സും ഫ്ളാറ്റുകൾക്കും വീടുകൾക്കുമൊക്കെ വില വർധിപ്പിക്കാൻ നിർബന്ധിതരാകുന്പോൾ, വീടെന്ന സ്വപ്നത്തിനു ശില പാകി കാത്തിരിക്കുന്ന സാധാരണക്കാരനു നിരാശമാത്രം.
പ്രത്യക്ഷമായും പരോക്ഷമായും ഈ മേഖലയെ ആശ്രയിച്ചുകഴിയുന്ന ആയിരങ്ങൾ ഇന്നു ജോലിയും കൂലിയുമില്ലാതെ ഉപജീവനത്തിനായി മറ്റു മേച്ചിൽപ്പുറങ്ങൾ തേടുകയാണ്. ഇതരസംസ്ഥാന തൊഴിലാളികൾ കേരളം വിടുന്പോൾ കരാറുകാർക്കും ഇതു കഷ്ടകാലം.
കോവിഡ്, വിലവർധന, മഴ....
കോവിഡ് നിയന്ത്രണങ്ങൾക്ക് അയവുവന്ന് വീണ്ടും ഉണർന്നുതുടങ്ങുന്പോഴാണ് ഇടിത്തീയായി സിമന്റിന്റെയും കന്പിയുടെയുമൊക്കെ വില 25-30 ശതമാനം വരെ വർധിച്ചത്. അഞ്ചു മാസം മുന്‍പ് ശരാശരി 340 രൂപയുണ്ടായിരുന്ന സിമന്റിന് റിട്ടെയിൽ വില 480 രൂപ വരെ ഉയർന്നു. ഗ്രാമീണമേഖലകളിൽ ഇതിനു മുകളിലും. വിലയിൽ കഴിഞ്ഞയാഴ്ച 30 രൂപയോളം കുറവുണ്ടായിട്ടുണ്ടെങ്കിലും കാര്യമായ ആശ്വാസത്തിന് വക നല്‍കുന്നതല്ല ഈ ഏറ്റക്കുറച്ചിൽ.
കന്പിവില 60 രൂപയിൽനിന്ന് 90 ലെത്തി. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്പോഴാണ് തുടർച്ചയായി പെയ്യുന്ന മഴ നിർമാണമേഖലയെ വീണ്ടും പിടിച്ചുലയ്ക്കുന്നത്. പ്രതിദിനം ശരാശരി 1000 രൂപ ഒരു തൊഴിലാളിക്കു നല്കുന്പോൾ മഴ മൂലം പണി നടക്കാതിരിക്കുന്നത് വലിയ സാന്പത്തിക നഷ്ടത്തിനു മാത്രമല്ല, നിർമാണ കാലാവധി നീണ്ടുപോകാനും കാരണമാകുന്നു.
കെട്ടിട നിർമാണം മാത്രമല്ല, റോഡ്, പാലങ്ങൾ തുടങ്ങിയവയുടെയൊക്കെ പണി അനിശ്ചിതത്വത്തിലാണ്. നിർമാണ മേഖലയ്ക്കു ശ്വാസം നിലയ്ക്കുന്പോൾ പണിയില്ലാത വഴിയാധാരമാകുന്നത് കെട്ടിടത്തൊഴിലാളികൾ മാത്രമല്ല, ഈ മേഖലയെ ആശ്രയിച്ചുകഴിയുന്ന കയറ്റിറക്കുകാർ, ടിപ്പർ, ലോറി ഡ്രൈവർമാർ, കച്ചവടക്കാർ, വാടകസാമഗ്രികൾ നല്കുന്ന സ്ഥാപനങ്ങൾ നടത്തുന്നവർ, ഫാബ്രിക്കഷൻ ജോലി ചെയ്യുന്നവർ, പ്ലംബിംഗ്, ഇലക്ട്രിക് ജോലികൾ ചെയ്യുന്നവർ എന്നിങ്ങനെ പതിനായിരങ്ങളാണ്.
നെട്ടോട്ടമോടി കരാറുകാര്‍
മുൻകൂർ കരാർപ്രകാരം പണി പൂർത്തിയാക്കാൻ കഴിയാതെ കരാറുകാരും നെട്ടോട്ടത്തിലാണ്. മുന്‍പ് പറഞ്ഞുറപ്പിച്ച തുകയിൽ ഇന്നത്തെ സാഹചര്യത്തിൽ പണി പൂർത്തിയാക്കാനാവില്ലെന്ന് അവർ പറയുന്നു. കുറഞ്ഞ നിരക്കിൽ കരാർ ഏറ്റെടുക്കുന്നവർക്കാണ് പലപ്പോഴും പണി നഷ്ടത്തിലായി പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവരുന്നത്.
നിർമാണസാമഗ്രികളുടെ വില കുതിച്ചുയരുന്പോൾ പണി മുന്നോട്ടുകൊണ്ടുപോകാനാകാതെ വരികയും പാതിവഴിയിൽ ഉപേക്ഷിക്കുകയും ചെയ്യുന്നു. അഥവാ പണി മുന്നോട്ടുകൊണ്ടുപോകാൻ നിർബന്ധിതമായാൽത്തന്നെ നിർമാണത്തിലെ ഗുണമേൻമ കാത്തുസൂക്ഷിക്കാൻ കഴിയാതെവരികയും ചെയ്യുന്നു. മൂന്നു വർഷം മുന്‍പ് കരാറെടുത്ത കെട്ടിടങ്ങൾ ഇതുവരെ പൂർത്തിയാക്കാനാകാത്ത പലരുമുണ്ട്.
പരിചയസന്പത്ത് തീരെയില്ലാത്ത തൊഴിലാളികളെ കുറഞ്ഞ കൂലിയിൽ പണിക്ക് നിയോഗിച്ചും ഗുണമേൻമ കുറഞ്ഞ സാമഗ്രികൾ ഉപയോഗിച്ചും മറ്റും നിർമാണ കരാർ പൂർത്തിയാക്കുന്പോൾ അത് കെട്ടിടങ്ങളുടെ ബലക്ഷയത്തിനും ചിലപ്പോഴൊക്കെ അപകടങ്ങൾക്കും വഴിവച്ചേക്കാം. അതുപോലെതന്നെ പണി പൂർത്തിയാക്കിയിട്ടും മുതൽമുടക്ക് പോലും കിട്ടാത്തതിനാൽ വിറ്റഴിയാതെകിടക്കുന്ന ഫ്ളാറ്റുകളും വില്ലകളും അപ്പാർട്ട്മെന്റുകളുമുണ്ട്.
തൊഴിലാളിക്ഷാമം, ഉയർന്ന കൂലി
കൊച്ചി: കേരളത്തിന്റെ നിർമാണ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളിൽ 90 ശതമാനവും ഇതരസംസ്ഥാനക്കാരാണ്. കോവിഡിനെതുടർന്ന് സ്വന്തം സംസ്ഥാനങ്ങളിലേക്കു പോയ പലരും ഇനിയും മടങ്ങിയെത്തിയിട്ടില്ല.
ഇവിടെ പണി കുറഞ്ഞതുമൂലം കൂടുതൽപേർ നാട്ടിലേക്കു വണ്ടികയറി. കുറെപേർ മടങ്ങാനൊരുങ്ങുകയുമാണ്. ഇതും ഒരു പരിധിവരെ ഈ മേഖലയുടെ സ്തംഭനാവസ്ഥയ്ക്കു കാരണമായിട്ടുണ്ട്. കെട്ടിടനിർമാണം പോലുള്ള ജോലികൾക്ക് വൈദഗ്ധ്യമുള്ള തൊഴിലാളികളാണ് ആവശ്യം എന്നതിനാൽത്തന്നെ ഇത്തരം ആളുകളിൽ പലരും നാടുകളിലേക്കു മടങ്ങിയത് വലിയ പ്രതിസന്ധിക്കു കാരണമായിട്ടുണ്ട്.
പരിചയസന്പന്നർക്കു പകരം വരുന്ന പുതുമുഖങ്ങൾക്ക് സ്കിൽ ഇല്ലെന്നതും ഇവർ പണി പഠിച്ചെടുക്കാൻ സമയം എടുക്കും എന്നതും പ്രശ്നമാണ്. തൊഴിലാളികളുടെ ഉയർന്ന കൂലിയാണ് മേഖല നേരിടുന്ന മറ്റൊരു വെല്ലുവിളി. ശരാശരി ഒരു തൊഴിലാളിക്ക് ചെലവ് ഉൾപ്പെടെ ആയിരം രൂപയോളമാണ് പ്രതിദിന കൂലി. അഞ്ചു വർഷം മുന്‍പ് ഇത് 600 രൂപയായിരുന്നു.
പുതുമുഖങ്ങളായി വരുന്നവർക്ക് കൂലിയിൽ അല്പം കുറവുണ്ടെന്നതിനാൽ ഇവരെ പണിക്ക് നിയോഗിക്കുന്ന കരാറുകാരുമുണ്ട്. ഇത്തരം ചില കരാറുകാർ റേറ്റ് താഴ്ത്തി കരാറെടുക്കുന്നുണ്ടെങ്കിലും ഇത് പണിയുടെ ഗുണനിലവാരത്തെ ബാധിക്കുമെന്ന് പ്രമുഖ നിർമാണ കന്പനികൾ ചൂണ്ടിക്കാട്ടുന്നു. കൂടുതലായി ഇതരസംസ്ഥാനതൊഴിലാളികളെ ആശ്രയിക്കുന്നതുമൂലം സൈറ്റുകളിൽ സൂപ്പർവൈസറെ നിയമിക്കേണ്ടിവരുന്നതായും ഇതും ചെലവു വർധനയ്ക്കു കാരണമാകുന്നുണ്ടെന്നും അവർ പറയുന്നു.
ക്വാറി അടച്ചു, കല്ലിനു തീവില
കനത്ത മഴ കാരണം സംസ്ഥാനത്തെ ക്വറികൾ അടച്ചതോടെ കരിങ്കലും പാറപ്പൊടിയും മണലും കിട്ടാനില്ല. ക്വാറികളിൽനിന്നു സാധനങ്ങൾ പോകുന്നില്ലെങ്കിലും മാറ്റി നിക്ഷേപിച്ചിരിക്കുന്ന സാധനങ്ങൾ കയറ്റി അയയ്ക്കുന്നവരുണ്ട്. എങ്കിലും സാധനങ്ങൾ മാർക്കറ്റിൽ കുറവാണ്. അതുകൊണ്ടു തന്നെ ഓരോരുത്തർക്കും ഇഷ്ടമുള്ള വിലയാണ് ഈടാക്കുന്നത്. കരിങ്കൽ (135 ക്യുബിക് അടി) 4500-5000 രൂപ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 8000 രൂപയ്ക്കു മുകളിലാണു വില.
വേണമെങ്കിൽ മതി എന്ന വാചകവും കേൾക്കാം. ടോറസിലാണെങ്കിൽ 32,000 രൂപ വരെയെത്തി. ഇത് 20,000-22,000 രൂപയ്ക്കു കിട്ടിയിരുന്നതാണ്. മണൽ കിട്ടാൻ ഇല്ല. പാറപ്പൊടി (പി സാൻഡ്) ക്യുബിക് അടി 42 രൂപയുണ്ടായിരുന്നത് 55-60 രൂപ വരെയായി. കോൺക്രീറ്റിനുള്ള മൂക്കാൽ ഇഞ്ച് മെറ്റലിന് 45 മുതൽ 48 രൂപ വരെയാണ് വില. 35 രൂപ വിലയിൽ നിന്നുമാണ് ഇത്രയും ഉയർന്നത്. വയറിംഗ് ഐറ്റങ്ങൾക്കു മാർക്കറ്റിൽ 40 മുതൽ 50 ശതമാനമാണു വില വർധിച്ചിരിക്കുന്നത്.
ചൈന ചതിച്ചാശാനേ..!
ടൈൽസിനും സാനിറ്ററി ഇനങ്ങൾക്കും ക്ഷാമം നേരിടുന്നുണ്ടെന്ന് കോണ്‍ട്രാക്ടർമാർ. ആദ്യകാലങ്ങളിൽ ചൈനയിൽനിന്നുള്ള ടൈൽ വരവ് നിലച്ചതോടെയാണ് പ്രതിസന്ധി തുടങ്ങിയത്. പിന്നീട് ഗുജറാത്തിൽനിന്നാണ് കേരളത്തിലേക്ക് ടൈൽ വന്നുകൊണ്ടിരുന്നത്. എന്നാൽ മുന്‍പു കിട്ടിയിരുന്നതുപോലെ ഇപ്പോൾ വിപണിയിൽ സുലഭമല്ല. ചൈന ക്ലേ ഉപയോഗിച്ചാണ് ക്ലോസറ്റുകളും മറ്റും നിർമിച്ചിരുന്നത്. ക്ലേ കിട്ടാതായതോടെ ക്ലോസറ്റുകൾ പോലുള്ള ഐറ്റങ്ങൾക്കും ക്ഷാമം നേരിടുന്നുണ്ട്.
സെറ്റാകാതെ സിമന്റ്
നിർമാണ സാമഗ്രികൾക്കെല്ലാംതന്നെ വില വർധിച്ചെങ്കിലും ഏറ്റവും കൂടുതലായി ആവശ്യംവരുന്ന കന്പിയുടെയും സിമന്റിന്റെയും തീവിലയാണ് ഈ മേഖലയെ പിടിച്ചുലയ്ക്കുന്നത്. ലോഡ് കണക്കിന് സിമന്റും കന്പിയും ആവശ്യമുള്ള വൻകിട നിർമാണകന്പനികളെക്കാൾ, വിലക്കയറ്റം കൂടുതലായി ബാധിക്കുന്നത് സാധാരണ കരാറുകാരെയാണ്.
10-15 ചാക്ക് സിമന്റ് എടുക്കുന്പോൾ ചാക്കൊന്നിന് 20 രൂപയോളം അധികം നല്‍കേണ്ടിവരുന്നു. നിർമാണ സാമഗ്രികളുടെ സിംഹഭാഗവും ഇറക്കുമതി ചെയ്യുന്ന കേരളത്തെയാണ് ഇതു കൂടുതലായി ബാധിക്കുന്നത്. മലബാർ സിമന്റ് മാത്രമാണ് കേരളത്തിൽ ഉത്പാദിപ്പിക്കുന്നത്. ഇത് സർക്കാർ നിർമാണ ആവശ്യങ്ങൾക്കുപോലും തികയാറില്ല.
സിമന്റ് കന്പനികളുടെ കണ്‍സോർഷ്യമാണ് ഇവിടെ വില നിയന്ത്രിക്കുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് വില നിയന്ത്രിക്കാനുള്ള അവകാശമില്ല. ആവശ്യം കൂടുന്നതനുസരിച്ച് കണ്‍സോർഷ്യം വില കൂട്ടുന്നു. വില നിയന്ത്രണ അഥോറിട്ടി ഇല്ലാത്തതാണ് പ്രധാന പ്രശ്നം. നാളുകളായി നിർമാണ കന്പനികൾ ഉന്നയിക്കുന്ന ആവശ്യമാണിത്. കരിങ്കല്ല്, മെറ്റൽ, എംസാൻഡ് എന്നിവയുടെ വിലയിലും കഴിഞ്ഞ ഏതാനും മാസങ്ങളായി വലിയ വർധനയുണ്ട്. എംസാൻഡ് ഒരടിക്ക് ആറു രൂപ വരെയും കരിങ്കല്ലിനും മെറ്റലിനും നാലു രൂപവരെയും വർധിച്ചു.
അതേസമയം, കുതിച്ചിരുന്ന സിമന്റ് വില അല്പം കുറയാൻ തുടങ്ങിട്ടുണ്ട്. കഴിഞ്ഞമാസം 490 രൂപ വരെ എത്തിയ അൾട്രാടെക് 440 രൂപയിലേക്കു താഴ്ന്നു.
വെല്ലുവിളിച്ച് സ്റ്റാലിന്റെ വലിമൈ
കെട്ടിടനിർമാണ സാധനങ്ങളുടെ വിലക്കയറ്റത്തിൽ സാധാരണക്കാരൻ വലയുന്പോൾ ആശ്വാസവുമായി തമിഴ്നാട് സർക്കാർ. തമിഴ്നാട് സിമന്റ്സ് കോർപ്പറേഷൻ നിർമിക്കുന്ന ‘വലിമൈ’ എന്ന പുതിയ ബ്രാൻഡ് 350 രൂപയ്ക്കു പുറത്തിറക്കിയാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സിമന്റ് കമ്പനികളെ ഞെട്ടിച്ചത്. വലിമൈ പ്രീമിയം 50 കിലോയുടെ ചാക്കിന് 350 രൂപയും വലിമൈ സുപ്പീരിയർ ചാക്കിന് 365 രൂപയുമാണ് നിരക്ക്.
തമിഴ്നാട് സർക്കാരിന്റെ ’അരസു’ സിമന്റ് നിലവിൽ മാസം തോറും 30,000 ടണ്‍ നിർമിച്ച് വിറ്റഴിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. സ്വകാര്യ കന്പനികൾ സിമന്റ് വില കൂട്ടിയതോടെയാണ് സർക്കാർ സ്വന്തം നിലയിൽ വില കുറച്ച് സിമന്റ് ജനങ്ങളിലേക്ക് എത്തിക്കാൻ പുതിയ നീക്കം തുടങ്ങിയത്. തമിഴ്നാട് സർക്കാർ പുറത്തിറക്കുന്ന രണ്ടാമത്തെ സിമന്റ് ബ്രാൻഡാണ് “വലിമൈ’’.
ജയലളിതയുടെ കാലത്ത് അരസു സിമന്റ് അമ്മ സിമന്റ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇത് ഇപ്പോഴും വിപണിയിലുണ്ട്. തമിഴ്നാട് സിമന്റ്സ് കോർപ്പറേഷന് തെങ്കാശി ജില്ലയിലെ അരിയല്ലൂരിലും ആലങ്ങുളത്തും 17 ലക്ഷം മെട്രിക് ടണ്‍ സിമന്റ് ഉത്പാദിപ്പിക്കാൻ ശേഷയുള്ള മൂന്ന് പ്ലാന്റുകളാണ് ഉള്ളത്. കേരളത്തിന്റെ സ്വന്തമായ മലബാർ സിമന്റിനും 400 രൂപ വരെ കൊടുക്കേണ്ടി വരുന്പോഴാണ് വലിമൈ സിമന്റ് 350 രൂപയ്ക്കു വിൽക്കുന്നത്.
‘ചെറുകിടക്കാര്‍ക്കു നഷ്ടം’
ഒരു വീട് പണിയാൻ കുറഞ്ഞതു ആറുമാസം വരെ എടുക്കും. ഒരു വർഷം വരെ കടന്നുപോകുന്നതാണു പതിവ്. ഇന്നത്തെ സാഹചര്യത്തിൽ ഒരു തുകയ്ക്കും വീട്പണി ഏറ്റെടുക്കാൻ സാധിക്കില്ല. ഓരോ ദിവസവും വില വർധിക്കുന്നസാഹചര്യത്തിൽ കടക്കെണിയിലാകുകയോ വൻ നഷ്ടം സംഭവിക്കുകയോ ചെയ്യുമെന്നു ചെറുകിട കോണ്‍ട്രാക്ടറായ സജി വിശ്വംഭരൻ പറയുന്നു. കോവിഡിനു മുമ്പുള്ള സാഹചര്യമല്ല ഇന്നു നിലവിലുള്ളത്. നിർമാണ സമഗ്രികളുടെ വില കൂത്തനെ കൂടുകയാണ്. ഇതൊന്നും വീട്ടുകാരോടു പറയാനും സാധിക്കാത്ത അവസ്ഥയാണ്. ഇത്രയും പ്രതിസന്ധികൾ നിലനിൽക്കുന്നതുകൊണ്ടു പലരും ഈ മേഖലയിൽനിന്നു കളമൊഴിഞ്ഞുവെന്നും പലരും കടക്കെണിയിലായെന്നും സജി വെളിപ്പെടുത്തുന്നു.
ഡിസൈനിലൊതുങ്ങുന്ന മോഹം
ഒരായുസിന്റെ മുഴുവൻ അധ്വാനവും സ്വന്തമായി വീട് എന്ന സ്വപ്നസാക്ഷാത്ക്കാരത്തിന് മാറ്റിവയ്ക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും. പണം തികയാതെ സ്വപ്നവീടിന് ഡിസൈനൊരുക്കി കാത്തിരിക്കുന്നവരും പണി മുന്നോട്ടു കൊണ്ടുപോകാനാകാതെ പാതിവഴിയിൽ ഉപേക്ഷിക്കുന്നവരും നിരവധിയാണ്.
പണമുണ്ടാകാൻ ഓരോ വർഷവും കാത്തിരിക്കുന്തോറും നിർമാണ ചെലവേറുന്ന അവസ്ഥ. അഞ്ചു വർഷം മുന്‍പ് 1000 ചതുരശ്രയടി വീട് (ചതുരശ്രയടിക്ക് 1500 രൂപ) 15 ലക്ഷം രൂപയ്ക്ക് പൂർത്തിയാകുമായിരുന്നുവെങ്കിൽ ഇന്ന് (ചതുരശ്രയടിക്ക് 2500) 25 ലക്ഷത്തോളം രൂപ വേണ്ടിവരുന്നു. വിലക്കയറ്റവും മറ്റു പ്രതികൂലസാഹചര്യങ്ങളും ഈ നിലയിൽ തുടർന്നാൽ ചെലവ് 30 ലക്ഷത്തിലേക്ക് എത്തും. അതായത് ഇരട്ടിയോളം വർധന.
കമ്പിവില കുറയില്ല, വളയില്ല
കോവിഡ്കാല മാന്ദ്യത്തിനുശേഷം നിർമാണ മേഖല ചലിച്ചു തുടങ്ങിയെങ്കിലും നിർമാണ സാമഗ്രികൾ പ്രത്യേകിച്ചു കന്പിയുടെ വില പുതിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. ടാറ്റാ കന്പി കിലോയ്ക്ക് വില 88 രൂപയിലെത്തി. ജെഎസ്ഡബ്ല്യു 84.50 ലേക്കു ഉയർന്നു. കൈരളി, അപ്പോളോ കമ്പികൾക്ക് 74.50 രൂപയാണു വില.
കന്പി വില (കഴിഞ്ഞ മാസത്തെ വില ബ്രാക്കറ്റിൽ)
ടാറ്റാ 88 (72.50)
ജെഎസ്ഡബ്ല്യു 84.50 (79)
കൈരളി 74.50 (61)
അപ്പോളോ 74.50 (61 )
‘സർക്കാർ ഇടപടണം’
കൊച്ചി: സിമന്റ്, കന്പി തുടങ്ങിയ അസംസ്കൃതസാമഗ്രികളുടെ വില കുറയ്ക്കാൻ സർക്കാരിന്റെ അടിയന്തര ഇടപെടൽ കൂടിയേ തീരൂവെന്ന് ക്രഡായ് (കോണ്‍ഫെഡറേഷൻ ഓഫ്, റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ). ഈ നില തുടർന്നാൽ കെട്ടിടങ്ങൾക്കും ഫ്ളാറ്റുകൾക്കും വില്പനവില കൂട്ടാൻ നിർബന്ധിതമാകുമെന്ന് ക്രഡായ് കൊച്ചി പ്രസിഡന്റ് രവി ജേക്കബ് പറഞ്ഞു.
അമിതമായ ഡീസൽവില നിർമാണസാമഗ്രികളുടെ വിലക്കയറ്റത്തിന്റെ കാരണങ്ങളിലൊന്നാണ്. രജിസ്ട്രേഷൻ പുതുക്കൽ ഉൾപ്പെടെയുള്ള കടലാസ് ജോലികൾക്ക് ഇപ്പോഴുള്ള കാലതാമസം സർക്കാർ ഒഴിവാക്കണം. ഇന്ത്യയിൽത്തന്നെ ഏറ്റവും നിർമാണചെലവുള്ള സംസ്ഥാനമാണ് കേരളം. മിനിമം കൂലി തന്നെ മാക്സിമം എന്നതാണ് ഇവിടുത്തെ അവസ്ഥയുമെന്നും അദ്ദേഹം പറഞ്ഞു.
‘വില വർധിപ്പിക്കാതെ രക്ഷയില്ല’
കൊച്ചി: വിലവ്യതിയാന നയം നടപ്പാക്കാതിരിക്കുകയും അസംസ്കൃത വല്തുക്കളുടെ വിലവർധന ഈ നിലയിൽ തുടരുകയും ചെയ്താൽ 2022 ജനുവരിയോടെ പാർപ്പിടങ്ങൾക്ക് ചതുരശ്രയടി വില്പന വിലയിൽ വർധന വരുത്തേണ്ടിവരുമെന്ന് കേരളത്തിലെ പ്രമുഖ ബിൽഡർമാരായ അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടർ വി. സുനിൽകുമാർ പറഞ്ഞു. അസംസ്കൃത വസ്തുക്കൾ പൂർവസ്ഥിതിയിലായാൽ വില കുറയ്ക്കാം. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ഇക്കാര്യത്തിൽ ഏറെ ചെയ്യാനുണ്ട്. റിയൽ എസ്റ്റേറ്റ് രംഗത്ത് വില്പനവില അടിച്ചേൽപ്പിക്കാതെ വിലവ്യതിയാന നയം നടപ്പാക്കണം. അങ്ങനെ വന്നാൽ നിർമാണചെലവിനങ്ങളിൽ വിത്യാസങ്ങൾ വരുന്പോൾ വില്പനവിലയിലും മാറ്റങ്ങൾ വരുത്താൻ കഴിയുയുമെന്നും അദ്ദേഹം പറഞ്ഞു.
‘ഇഴച്ചില്‍ ചെലവു കൂട്ടും’
കൊച്ചി: വിലക്കയറ്റത്തിനൊപ്പം മഴമൂലം ഇഴഞ്ഞുനീങ്ങുന്ന നിർമാണം, ചെലവ് ഒന്നുകൂടി കൂട്ടുമെന്ന് കരാറുകാർ. കോവിഡ് നിയന്ത്രണങ്ങൾക്കുശേഷം സൈറ്റുകളിൽ പണി പുനരാരംഭിച്ചെങ്കിലും ഇടയ്ക്ക് ഒന്നും ഒന്നരയും ആഴ്ചവരെ പണി മുടങ്ങിക്കിടക്കുന്ന സാഹചര്യമുണ്ട്. ഒരു തൊഴിലാളിക്ക് കോവിഡ് ബാധിച്ചാൽ എല്ലാവരും ക്വാറന്റൈനിലാവുകയും സൈറ്റ് പൂർണമായും അടിച്ചിടേണ്ടി വരികയും ചെയ്യുന്നു. ഇതു സാന്പത്തികനഷ്ടത്തിനു മാത്രമല്ല പണി നീണ്ടുപോകാനും ഇടയാക്കുന്നുണ്ടെന്ന് അങ്കമാലിയിലെ കാഡ് ആർടെക് ഉടമയും എ ഗ്രേഡ് എൻജിനിയറുമായ കെ.ജി. അനൂപ് പറയുന്നു.
കൊച്ചി: കോവിഡ് മഹാമാരിയിൽ മാസങ്ങളോളം നിശ്ചലമായിരുന്ന നിർമാണ മേഖല പതിയെ ചലിച്ചുതുടങ്ങിയെങ്കിലും പലവിധ പ്രതിസന്ധികളാൽ വീണ്ടും സ്തംഭനത്തിൽ. സിമന്റും കന്പിയും അടക്കമുള്ള നിർമാണ സാമഗ്രികളുടെ ഭീമമായ വിലക്കയറ്റവും ക്ഷാമവും തന്നെയാണ് ഈ മേഖലയുടെ താളംതെറ്റിക്കുന്ന പ്രധാന വെല്ലുവിളി.
ഇതിനു പുറമെയാണ് പ്രതികൂല കാലാവസ്ഥയും തൊഴിലാളിക്ഷാമവും സർക്കാർ നിയമങ്ങളിലെ നൂലാമാലകളുമൊക്കെ സൃഷ്ടിച്ചിരിക്കുന്ന അനിശ്ചിതത്വങ്ങൾ. വർധിച്ചുവരുന്ന നിർമാണച്ചെലവ് താങ്ങാനാവാതെ കരാറുകാരും ബിൽഡേഴ്സും ഫ്ളാറ്റുകൾക്കും വീടുകൾക്കുമൊക്കെ വില വർധിപ്പിക്കാൻ നിർബന്ധിതരാകുന്പോൾ, വീടെന്ന സ്വപ്നത്തിനു ശില പാകി കാത്തിരിക്കുന്ന സാധാരണക്കാരനു നിരാശമാത്രം.
പ്രത്യക്ഷമായും പരോക്ഷമായും ഈ മേഖലയെ ആശ്രയിച്ചുകഴിയുന്ന ആയിരങ്ങൾ ഇന്നു ജോലിയും കൂലിയുമില്ലാതെ ഉപജീവനത്തിനായി മറ്റു മേച്ചിൽപ്പുറങ്ങൾ തേടുകയാണ്. ഇതരസംസ്ഥാന തൊഴിലാളികൾ കേരളം വിടുന്പോൾ കരാറുകാർക്കും ഇതു കഷ്ടകാലം.
കോവിഡ്, വിലവർധന, മഴ....
കോവിഡ് നിയന്ത്രണങ്ങൾക്ക് അയവുവന്ന് വീണ്ടും ഉണർന്നുതുടങ്ങുന്പോഴാണ് ഇടിത്തീയായി സിമന്റിന്റെയും കന്പിയുടെയുമൊക്കെ വില 25-30 ശതമാനം വരെ വർധിച്ചത്. അഞ്ചു മാസം മുന്‍പ് ശരാശരി 340 രൂപയുണ്ടായിരുന്ന സിമന്റിന് റിട്ടെയിൽ വില 480 രൂപ വരെ ഉയർന്നു. ഗ്രാമീണമേഖലകളിൽ ഇതിനു മുകളിലും. വിലയിൽ കഴിഞ്ഞയാഴ്ച 30 രൂപയോളം കുറവുണ്ടായിട്ടുണ്ടെങ്കിലും കാര്യമായ ആശ്വാസത്തിന് വക നല്‍കുന്നതല്ല ഈ ഏറ്റക്കുറച്ചിൽ.
കന്പിവില 60 രൂപയിൽനിന്ന് 90 ലെത്തി. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്പോഴാണ് തുടർച്ചയായി പെയ്യുന്ന മഴ നിർമാണമേഖലയെ വീണ്ടും പിടിച്ചുലയ്ക്കുന്നത്. പ്രതിദിനം ശരാശരി 1000 രൂപ ഒരു തൊഴിലാളിക്കു നല്കുന്പോൾ മഴ മൂലം പണി നടക്കാതിരിക്കുന്നത് വലിയ സാന്പത്തിക നഷ്ടത്തിനു മാത്രമല്ല, നിർമാണ കാലാവധി നീണ്ടുപോകാനും കാരണമാകുന്നു.
കെട്ടിട നിർമാണം മാത്രമല്ല, റോഡ്, പാലങ്ങൾ തുടങ്ങിയവയുടെയൊക്കെ പണി അനിശ്ചിതത്വത്തിലാണ്. നിർമാണ മേഖലയ്ക്കു ശ്വാസം നിലയ്ക്കുന്പോൾ പണിയില്ലാത വഴിയാധാരമാകുന്നത് കെട്ടിടത്തൊഴിലാളികൾ മാത്രമല്ല, ഈ മേഖലയെ ആശ്രയിച്ചുകഴിയുന്ന കയറ്റിറക്കുകാർ, ടിപ്പർ, ലോറി ഡ്രൈവർമാർ, കച്ചവടക്കാർ, വാടകസാമഗ്രികൾ നല്കുന്ന സ്ഥാപനങ്ങൾ നടത്തുന്നവർ, ഫാബ്രിക്കഷൻ ജോലി ചെയ്യുന്നവർ, പ്ലംബിംഗ്, ഇലക്ട്രിക് ജോലികൾ ചെയ്യുന്നവർ എന്നിങ്ങനെ പതിനായിരങ്ങളാണ്.
നെട്ടോട്ടമോടി കരാറുകാര്‍
മുൻകൂർ കരാർപ്രകാരം പണി പൂർത്തിയാക്കാൻ കഴിയാതെ കരാറുകാരും നെട്ടോട്ടത്തിലാണ്. മുന്‍പ് പറഞ്ഞുറപ്പിച്ച തുകയിൽ ഇന്നത്തെ സാഹചര്യത്തിൽ പണി പൂർത്തിയാക്കാനാവില്ലെന്ന് അവർ പറയുന്നു. കുറഞ്ഞ നിരക്കിൽ കരാർ ഏറ്റെടുക്കുന്നവർക്കാണ് പലപ്പോഴും പണി നഷ്ടത്തിലായി പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവരുന്നത്.
നിർമാണസാമഗ്രികളുടെ വില കുതിച്ചുയരുന്പോൾ പണി മുന്നോട്ടുകൊണ്ടുപോകാനാകാതെ വരികയും പാതിവഴിയിൽ ഉപേക്ഷിക്കുകയും ചെയ്യുന്നു. അഥവാ പണി മുന്നോട്ടുകൊണ്ടുപോകാൻ നിർബന്ധിതമായാൽത്തന്നെ നിർമാണത്തിലെ ഗുണമേൻമ കാത്തുസൂക്ഷിക്കാൻ കഴിയാതെവരികയും ചെയ്യുന്നു. മൂന്നു വർഷം മുന്‍പ് കരാറെടുത്ത കെട്ടിടങ്ങൾ ഇതുവരെ പൂർത്തിയാക്കാനാകാത്ത പലരുമുണ്ട്.
പരിചയസന്പത്ത് തീരെയില്ലാത്ത തൊഴിലാളികളെ കുറഞ്ഞ കൂലിയിൽ പണിക്ക് നിയോഗിച്ചും ഗുണമേൻമ കുറഞ്ഞ സാമഗ്രികൾ ഉപയോഗിച്ചും മറ്റും നിർമാണ കരാർ പൂർത്തിയാക്കുന്പോൾ അത് കെട്ടിടങ്ങളുടെ ബലക്ഷയത്തിനും ചിലപ്പോഴൊക്കെ അപകടങ്ങൾക്കും വഴിവച്ചേക്കാം. അതുപോലെതന്നെ പണി പൂർത്തിയാക്കിയിട്ടും മുതൽമുടക്ക് പോലും കിട്ടാത്തതിനാൽ വിറ്റഴിയാതെകിടക്കുന്ന ഫ്ളാറ്റുകളും വില്ലകളും അപ്പാർട്ട്മെന്റുകളുമുണ്ട്.
തൊഴിലാളിക്ഷാമം, ഉയർന്ന കൂലി
കൊച്ചി: കേരളത്തിന്റെ നിർമാണ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളിൽ 90 ശതമാനവും ഇതരസംസ്ഥാനക്കാരാണ്. കോവിഡിനെതുടർന്ന് സ്വന്തം സംസ്ഥാനങ്ങളിലേക്കു പോയ പലരും ഇനിയും മടങ്ങിയെത്തിയിട്ടില്ല.
ഇവിടെ പണി കുറഞ്ഞതുമൂലം കൂടുതൽപേർ നാട്ടിലേക്കു വണ്ടികയറി. കുറെപേർ മടങ്ങാനൊരുങ്ങുകയുമാണ്. ഇതും ഒരു പരിധിവരെ ഈ മേഖലയുടെ സ്തംഭനാവസ്ഥയ്ക്കു കാരണമായിട്ടുണ്ട്. കെട്ടിടനിർമാണം പോലുള്ള ജോലികൾക്ക് വൈദഗ്ധ്യമുള്ള തൊഴിലാളികളാണ് ആവശ്യം എന്നതിനാൽത്തന്നെ ഇത്തരം ആളുകളിൽ പലരും നാടുകളിലേക്കു മടങ്ങിയത് വലിയ പ്രതിസന്ധിക്കു കാരണമായിട്ടുണ്ട്.
പരിചയസന്പന്നർക്കു പകരം വരുന്ന പുതുമുഖങ്ങൾക്ക് സ്കിൽ ഇല്ലെന്നതും ഇവർ പണി പഠിച്ചെടുക്കാൻ സമയം എടുക്കും എന്നതും പ്രശ്നമാണ്. തൊഴിലാളികളുടെ ഉയർന്ന കൂലിയാണ് മേഖല നേരിടുന്ന മറ്റൊരു വെല്ലുവിളി. ശരാശരി ഒരു തൊഴിലാളിക്ക് ചെലവ് ഉൾപ്പെടെ ആയിരം രൂപയോളമാണ് പ്രതിദിന കൂലി. അഞ്ചു വർഷം മുന്‍പ് ഇത് 600 രൂപയായിരുന്നു.
പുതുമുഖങ്ങളായി വരുന്നവർക്ക് കൂലിയിൽ അല്പം കുറവുണ്ടെന്നതിനാൽ ഇവരെ പണിക്ക് നിയോഗിക്കുന്ന കരാറുകാരുമുണ്ട്. ഇത്തരം ചില കരാറുകാർ റേറ്റ് താഴ്ത്തി കരാറെടുക്കുന്നുണ്ടെങ്കിലും ഇത് പണിയുടെ ഗുണനിലവാരത്തെ ബാധിക്കുമെന്ന് പ്രമുഖ നിർമാണ കന്പനികൾ ചൂണ്ടിക്കാട്ടുന്നു. കൂടുതലായി ഇതരസംസ്ഥാനതൊഴിലാളികളെ ആശ്രയിക്കുന്നതുമൂലം സൈറ്റുകളിൽ സൂപ്പർവൈസറെ നിയമിക്കേണ്ടിവരുന്നതായും ഇതും ചെലവു വർധനയ്ക്കു കാരണമാകുന്നുണ്ടെന്നും അവർ പറയുന്നു.
ക്വാറി അടച്ചു, കല്ലിനു തീവില
കനത്ത മഴ കാരണം സംസ്ഥാനത്തെ ക്വറികൾ അടച്ചതോടെ കരിങ്കലും പാറപ്പൊടിയും മണലും കിട്ടാനില്ല. ക്വാറികളിൽനിന്നു സാധനങ്ങൾ പോകുന്നില്ലെങ്കിലും മാറ്റി നിക്ഷേപിച്ചിരിക്കുന്ന സാധനങ്ങൾ കയറ്റി അയയ്ക്കുന്നവരുണ്ട്. എങ്കിലും സാധനങ്ങൾ മാർക്കറ്റിൽ കുറവാണ്. അതുകൊണ്ടു തന്നെ ഓരോരുത്തർക്കും ഇഷ്ടമുള്ള വിലയാണ് ഈടാക്കുന്നത്. കരിങ്കൽ (135 ക്യുബിക് അടി) 4500-5000 രൂപ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 8000 രൂപയ്ക്കു മുകളിലാണു വില.
വേണമെങ്കിൽ മതി എന്ന വാചകവും കേൾക്കാം. ടോറസിലാണെങ്കിൽ 32,000 രൂപ വരെയെത്തി. ഇത് 20,000-22,000 രൂപയ്ക്കു കിട്ടിയിരുന്നതാണ്. മണൽ കിട്ടാൻ ഇല്ല. പാറപ്പൊടി (പി സാൻഡ്) ക്യുബിക് അടി 42 രൂപയുണ്ടായിരുന്നത് 55-60 രൂപ വരെയായി. കോൺക്രീറ്റിനുള്ള മൂക്കാൽ ഇഞ്ച് മെറ്റലിന് 45 മുതൽ 48 രൂപ വരെയാണ് വില. 35 രൂപ വിലയിൽ നിന്നുമാണ് ഇത്രയും ഉയർന്നത്. വയറിംഗ് ഐറ്റങ്ങൾക്കു മാർക്കറ്റിൽ 40 മുതൽ 50 ശതമാനമാണു വില വർധിച്ചിരിക്കുന്നത്.
ചൈന ചതിച്ചാശാനേ..!
ടൈൽസിനും സാനിറ്ററി ഇനങ്ങൾക്കും ക്ഷാമം നേരിടുന്നുണ്ടെന്ന് കോണ്‍ട്രാക്ടർമാർ. ആദ്യകാലങ്ങളിൽ ചൈനയിൽനിന്നുള്ള ടൈൽ വരവ് നിലച്ചതോടെയാണ് പ്രതിസന്ധി തുടങ്ങിയത്. പിന്നീട് ഗുജറാത്തിൽനിന്നാണ് കേരളത്തിലേക്ക് ടൈൽ വന്നുകൊണ്ടിരുന്നത്. എന്നാൽ മുന്‍പു കിട്ടിയിരുന്നതുപോലെ ഇപ്പോൾ വിപണിയിൽ സുലഭമല്ല. ചൈന ക്ലേ ഉപയോഗിച്ചാണ് ക്ലോസറ്റുകളും മറ്റും നിർമിച്ചിരുന്നത്. ക്ലേ കിട്ടാതായതോടെ ക്ലോസറ്റുകൾ പോലുള്ള ഐറ്റങ്ങൾക്കും ക്ഷാമം നേരിടുന്നുണ്ട്.
സെറ്റാകാതെ സിമന്റ്
നിർമാണ സാമഗ്രികൾക്കെല്ലാംതന്നെ വില വർധിച്ചെങ്കിലും ഏറ്റവും കൂടുതലായി ആവശ്യംവരുന്ന കന്പിയുടെയും സിമന്റിന്റെയും തീവിലയാണ് ഈ മേഖലയെ പിടിച്ചുലയ്ക്കുന്നത്. ലോഡ് കണക്കിന് സിമന്റും കന്പിയും ആവശ്യമുള്ള വൻകിട നിർമാണകന്പനികളെക്കാൾ, വിലക്കയറ്റം കൂടുതലായി ബാധിക്കുന്നത് സാധാരണ കരാറുകാരെയാണ്.
10-15 ചാക്ക് സിമന്റ് എടുക്കുന്പോൾ ചാക്കൊന്നിന് 20 രൂപയോളം അധികം നല്‍കേണ്ടിവരുന്നു. നിർമാണ സാമഗ്രികളുടെ സിംഹഭാഗവും ഇറക്കുമതി ചെയ്യുന്ന കേരളത്തെയാണ് ഇതു കൂടുതലായി ബാധിക്കുന്നത്. മലബാർ സിമന്റ് മാത്രമാണ് കേരളത്തിൽ ഉത്പാദിപ്പിക്കുന്നത്. ഇത് സർക്കാർ നിർമാണ ആവശ്യങ്ങൾക്കുപോലും തികയാറില്ല.
സിമന്റ് കന്പനികളുടെ കണ്‍സോർഷ്യമാണ് ഇവിടെ വില നിയന്ത്രിക്കുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് വില നിയന്ത്രിക്കാനുള്ള അവകാശമില്ല. ആവശ്യം കൂടുന്നതനുസരിച്ച് കണ്‍സോർഷ്യം വില കൂട്ടുന്നു. വില നിയന്ത്രണ അഥോറിട്ടി ഇല്ലാത്തതാണ് പ്രധാന പ്രശ്നം. നാളുകളായി നിർമാണ കന്പനികൾ ഉന്നയിക്കുന്ന ആവശ്യമാണിത്. കരിങ്കല്ല്, മെറ്റൽ, എംസാൻഡ് എന്നിവയുടെ വിലയിലും കഴിഞ്ഞ ഏതാനും മാസങ്ങളായി വലിയ വർധനയുണ്ട്. എംസാൻഡ് ഒരടിക്ക് ആറു രൂപ വരെയും കരിങ്കല്ലിനും മെറ്റലിനും നാലു രൂപവരെയും വർധിച്ചു.
അതേസമയം, കുതിച്ചിരുന്ന സിമന്റ് വില അല്പം കുറയാൻ തുടങ്ങിട്ടുണ്ട്. കഴിഞ്ഞമാസം 490 രൂപ വരെ എത്തിയ അൾട്രാടെക് 440 രൂപയിലേക്കു താഴ്ന്നു.
വെല്ലുവിളിച്ച് സ്റ്റാലിന്റെ വലിമൈ
കെട്ടിടനിർമാണ സാധനങ്ങളുടെ വിലക്കയറ്റത്തിൽ സാധാരണക്കാരൻ വലയുന്പോൾ ആശ്വാസവുമായി തമിഴ്നാട് സർക്കാർ. തമിഴ്നാട് സിമന്റ്സ് കോർപ്പറേഷൻ നിർമിക്കുന്ന ‘വലിമൈ’ എന്ന പുതിയ ബ്രാൻഡ് 350 രൂപയ്ക്കു പുറത്തിറക്കിയാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സിമന്റ് കമ്പനികളെ ഞെട്ടിച്ചത്. വലിമൈ പ്രീമിയം 50 കിലോയുടെ ചാക്കിന് 350 രൂപയും വലിമൈ സുപ്പീരിയർ ചാക്കിന് 365 രൂപയുമാണ് നിരക്ക്.
തമിഴ്നാട് സർക്കാരിന്റെ ’അരസു’ സിമന്റ് നിലവിൽ മാസം തോറും 30,000 ടണ്‍ നിർമിച്ച് വിറ്റഴിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. സ്വകാര്യ കന്പനികൾ സിമന്റ് വില കൂട്ടിയതോടെയാണ് സർക്കാർ സ്വന്തം നിലയിൽ വില കുറച്ച് സിമന്റ് ജനങ്ങളിലേക്ക് എത്തിക്കാൻ പുതിയ നീക്കം തുടങ്ങിയത്. തമിഴ്നാട് സർക്കാർ പുറത്തിറക്കുന്ന രണ്ടാമത്തെ സിമന്റ് ബ്രാൻഡാണ് “വലിമൈ’’.
ജയലളിതയുടെ കാലത്ത് അരസു സിമന്റ് അമ്മ സിമന്റ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇത് ഇപ്പോഴും വിപണിയിലുണ്ട്. തമിഴ്നാട് സിമന്റ്സ് കോർപ്പറേഷന് തെങ്കാശി ജില്ലയിലെ അരിയല്ലൂരിലും ആലങ്ങുളത്തും 17 ലക്ഷം മെട്രിക് ടണ്‍ സിമന്റ് ഉത്പാദിപ്പിക്കാൻ ശേഷയുള്ള മൂന്ന് പ്ലാന്റുകളാണ് ഉള്ളത്. കേരളത്തിന്റെ സ്വന്തമായ മലബാർ സിമന്റിനും 400 രൂപ വരെ കൊടുക്കേണ്ടി വരുന്പോഴാണ് വലിമൈ സിമന്റ് 350 രൂപയ്ക്കു വിൽക്കുന്നത്.
‘ചെറുകിടക്കാര്‍ക്കു നഷ്ടം’
ഒരു വീട് പണിയാൻ കുറഞ്ഞതു ആറുമാസം വരെ എടുക്കും. ഒരു വർഷം വരെ കടന്നുപോകുന്നതാണു പതിവ്. ഇന്നത്തെ സാഹചര്യത്തിൽ ഒരു തുകയ്ക്കും വീട്പണി ഏറ്റെടുക്കാൻ സാധിക്കില്ല. ഓരോ ദിവസവും വില വർധിക്കുന്നസാഹചര്യത്തിൽ കടക്കെണിയിലാകുകയോ വൻ നഷ്ടം സംഭവിക്കുകയോ ചെയ്യുമെന്നു ചെറുകിട കോണ്‍ട്രാക്ടറായ സജി വിശ്വംഭരൻ പറയുന്നു. കോവിഡിനു മുമ്പുള്ള സാഹചര്യമല്ല ഇന്നു നിലവിലുള്ളത്. നിർമാണ സമഗ്രികളുടെ വില കൂത്തനെ കൂടുകയാണ്. ഇതൊന്നും വീട്ടുകാരോടു പറയാനും സാധിക്കാത്ത അവസ്ഥയാണ്. ഇത്രയും പ്രതിസന്ധികൾ നിലനിൽക്കുന്നതുകൊണ്ടു പലരും ഈ മേഖലയിൽനിന്നു കളമൊഴിഞ്ഞുവെന്നും പലരും കടക്കെണിയിലായെന്നും സജി വെളിപ്പെടുത്തുന്നു.
ഡിസൈനിലൊതുങ്ങുന്ന മോഹം
ഒരായുസിന്റെ മുഴുവൻ അധ്വാനവും സ്വന്തമായി വീട് എന്ന സ്വപ്നസാക്ഷാത്ക്കാരത്തിന് മാറ്റിവയ്ക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും. പണം തികയാതെ സ്വപ്നവീടിന് ഡിസൈനൊരുക്കി കാത്തിരിക്കുന്നവരും പണി മുന്നോട്ടു കൊണ്ടുപോകാനാകാതെ പാതിവഴിയിൽ ഉപേക്ഷിക്കുന്നവരും നിരവധിയാണ്.
പണമുണ്ടാകാൻ ഓരോ വർഷവും കാത്തിരിക്കുന്തോറും നിർമാണ ചെലവേറുന്ന അവസ്ഥ. അഞ്ചു വർഷം മുന്‍പ് 1000 ചതുരശ്രയടി വീട് (ചതുരശ്രയടിക്ക് 1500 രൂപ) 15 ലക്ഷം രൂപയ്ക്ക് പൂർത്തിയാകുമായിരുന്നുവെങ്കിൽ ഇന്ന് (ചതുരശ്രയടിക്ക് 2500) 25 ലക്ഷത്തോളം രൂപ വേണ്ടിവരുന്നു. വിലക്കയറ്റവും മറ്റു പ്രതികൂലസാഹചര്യങ്ങളും ഈ നിലയിൽ തുടർന്നാൽ ചെലവ് 30 ലക്ഷത്തിലേക്ക് എത്തും. അതായത് ഇരട്ടിയോളം വർധന.
കമ്പിവില കുറയില്ല, വളയില്ല
കോവിഡ്കാല മാന്ദ്യത്തിനുശേഷം നിർമാണ മേഖല ചലിച്ചു തുടങ്ങിയെങ്കിലും നിർമാണ സാമഗ്രികൾ പ്രത്യേകിച്ചു കന്പിയുടെ വില പുതിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. ടാറ്റാ കന്പി കിലോയ്ക്ക് വില 88 രൂപയിലെത്തി. ജെഎസ്ഡബ്ല്യു 84.50 ലേക്കു ഉയർന്നു. കൈരളി, അപ്പോളോ കമ്പികൾക്ക് 74.50 രൂപയാണു വില.
കന്പി വില (കഴിഞ്ഞ മാസത്തെ വില ബ്രാക്കറ്റിൽ)
ടാറ്റാ 88 (72.50)
ജെഎസ്ഡബ്ല്യു 84.50 (79)
കൈരളി 74.50 (61)
അപ്പോളോ 74.50 (61 )
‘സർക്കാർ ഇടപടണം’
കൊച്ചി: സിമന്റ്, കന്പി തുടങ്ങിയ അസംസ്കൃതസാമഗ്രികളുടെ വില കുറയ്ക്കാൻ സർക്കാരിന്റെ അടിയന്തര ഇടപെടൽ കൂടിയേ തീരൂവെന്ന് ക്രഡായ് (കോണ്‍ഫെഡറേഷൻ ഓഫ്, റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ). ഈ നില തുടർന്നാൽ കെട്ടിടങ്ങൾക്കും ഫ്ളാറ്റുകൾക്കും വില്പനവില കൂട്ടാൻ നിർബന്ധിതമാകുമെന്ന് ക്രഡായ് കൊച്ചി പ്രസിഡന്റ് രവി ജേക്കബ് പറഞ്ഞു.
അമിതമായ ഡീസൽവില നിർമാണസാമഗ്രികളുടെ വിലക്കയറ്റത്തിന്റെ കാരണങ്ങളിലൊന്നാണ്. രജിസ്ട്രേഷൻ പുതുക്കൽ ഉൾപ്പെടെയുള്ള കടലാസ് ജോലികൾക്ക് ഇപ്പോഴുള്ള കാലതാമസം സർക്കാർ ഒഴിവാക്കണം. ഇന്ത്യയിൽത്തന്നെ ഏറ്റവും നിർമാണചെലവുള്ള സംസ്ഥാനമാണ് കേരളം. മിനിമം കൂലി തന്നെ മാക്സിമം എന്നതാണ് ഇവിടുത്തെ അവസ്ഥയുമെന്നും അദ്ദേഹം പറഞ്ഞു.
‘വില വർധിപ്പിക്കാതെ രക്ഷയില്ല’
കൊച്ചി: വിലവ്യതിയാന നയം നടപ്പാക്കാതിരിക്കുകയും അസംസ്കൃത വല്തുക്കളുടെ വിലവർധന ഈ നിലയിൽ തുടരുകയും ചെയ്താൽ 2022 ജനുവരിയോടെ പാർപ്പിടങ്ങൾക്ക് ചതുരശ്രയടി വില്പന വിലയിൽ വർധന വരുത്തേണ്ടിവരുമെന്ന് കേരളത്തിലെ പ്രമുഖ ബിൽഡർമാരായ അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടർ വി. സുനിൽകുമാർ പറഞ്ഞു. അസംസ്കൃത വസ്തുക്കൾ പൂർവസ്ഥിതിയിലായാൽ വില കുറയ്ക്കാം. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ഇക്കാര്യത്തിൽ ഏറെ ചെയ്യാനുണ്ട്. റിയൽ എസ്റ്റേറ്റ് രംഗത്ത് വില്പനവില അടിച്ചേൽപ്പിക്കാതെ വിലവ്യതിയാന നയം നടപ്പാക്കണം. അങ്ങനെ വന്നാൽ നിർമാണചെലവിനങ്ങളിൽ വിത്യാസങ്ങൾ വരുന്പോൾ വില്പനവിലയിലും മാറ്റങ്ങൾ വരുത്താൻ കഴിയുയുമെന്നും അദ്ദേഹം പറഞ്ഞു.
‘ഇഴച്ചില്‍ ചെലവു കൂട്ടും’
കൊച്ചി: വിലക്കയറ്റത്തിനൊപ്പം മഴമൂലം ഇഴഞ്ഞുനീങ്ങുന്ന നിർമാണം, ചെലവ് ഒന്നുകൂടി കൂട്ടുമെന്ന് കരാറുകാർ. കോവിഡ് നിയന്ത്രണങ്ങൾക്കുശേഷം സൈറ്റുകളിൽ പണി പുനരാരംഭിച്ചെങ്കിലും ഇടയ്ക്ക് ഒന്നും ഒന്നരയും ആഴ്ചവരെ പണി മുടങ്ങിക്കിടക്കുന്ന സാഹചര്യമുണ്ട്. ഒരു തൊഴിലാളിക്ക് കോവിഡ് ബാധിച്ചാൽ എല്ലാവരും ക്വാറന്റൈനിലാവുകയും സൈറ്റ് പൂർണമായും അടിച്ചിടേണ്ടി വരികയും ചെയ്യുന്നു. ഇതു സാന്പത്തികനഷ്ടത്തിനു മാത്രമല്ല പണി നീണ്ടുപോകാനും ഇടയാക്കുന്നുണ്ടെന്ന് അങ്കമാലിയിലെ കാഡ് ആർടെക് ഉടമയും എ ഗ്രേഡ് എൻജിനിയറുമായ കെ.ജി. അനൂപ് പറയുന്നു.