തിരുവനന്തപുരം: ആരുടെയും സംവരണം അട്ടിമറിച്ചല്ല മുന്നാക്കക്കാരിലെ സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള 10% സംവരണം നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
10% സംവരണം ഏർപ്പെടുത്തുന്പോൾ നിലവിലുള്ള സംവരണം ആർക്കും നഷ്ടമാവില്ല. എന്നാൽ, സംവരണം മുൻനിർത്തി വലിയ വിവാദത്തിനാണ് ചിലരുടെ ശ്രമം. സംവരണത്തെ വൈകാരിക പ്രശ്നമാക്കി വളർത്തിയെടുത്ത് ജനങ്ങളെ ഭിന്നിപ്പിക്കാൻ നോക്കുന്നവർ യഥാർഥ പ്രശ്നത്തിൽനിന്ന് ശ്രദ്ധ തിരിച്ചുവിടുകയാണെന്നും മുന്നാക്കക്കാരിലെ സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെ കമ്മീഷൻ നടത്തുന്ന സാമൂഹിക- സാന്പത്തിക സർവേ ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു.
പട്ടികജാതി-വർഗക്കാർക്കും വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്നവർക്കും സർക്കാർ ജോലിയിൽ സംവരണമുണ്ട്. ഓരോ സമുദായത്തിനും അർഹതപ്പെട്ട സംവരണാനുകൂല്യം മുഴുവൻ അവർക്കുതന്നെ കിട്ടും. ജാതി ഘടകങ്ങൾ മാത്രമേ സംവരണത്തിന് അടിസ്ഥാനമാകാവൂ എന്നാണ് ഒരു വാദം. സാന്പത്തിക ഘടകം മാത്രമേ അടിസ്ഥാനമാക്കാവൂ എന്നാണ് മറ്റൊരു വാദം. എന്നാൽ, എല്ലാവർക്കും ജീവിതയോഗ്യമായ സാഹചര്യം ഉണ്ടാകുകയാണ് പ്രധാനമെന്നു മുഖ്യമന്ത്രി പറഞ്ഞു.
ഒരു ലക്ഷം കുടുംബങ്ങളുടെ വിവരശേഖരണം നടത്തും
തിരുവനന്തപുരം: മുന്നാക്ക വിഭാഗങ്ങളിലെ സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്താനുള്ള സർവേയിലൂടെ സംസ്ഥാനത്ത് ഒരു ലക്ഷത്തോളം കുടുംബങ്ങളുടെ വിവരശേഖരണം നടത്തും. ഇതുവഴി സംവരണേതര വിഭാഗങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ചു പഠനം നടത്തുന്നതിനാവശ്യമായ വിവരങ്ങൾ ലഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് സംവരണം നൽകുന്നതിൽ സംസ്ഥാനങ്ങൾക്ക് അതത് ഇടങ്ങളിലെ സാഹചര്യമനുസരിച്ച് മാനദണ്ഡങ്ങളിൽ മാറ്റം വരുത്താമെന്ന് കേന്ദ്രം ഉത്തരവിറക്കിയിട്ടുണ്ട്. അതനുസരിച്ച് വിരമിച്ച ജഡ്ജി ശശിധരൻ നായർ അധ്യക്ഷനായ സമിതി കേരളത്തിലെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ, എന്നാൽ കേന്ദ്ര മാനദണ്ഡങ്ങൾക്കു വ്യതിയാനം സംഭവിക്കാത്ത വിധത്തിൽ ശിപാർശകൾ മുന്നോട്ടു വച്ചിരുന്നു.
സംവരണേതര വിഭാഗമായി അംഗീകരിക്കപ്പെട്ട 164 വിഭാഗക്കാർ അഭിമുഖീകരിക്കുന്ന സാമൂഹിക-സാന്പത്തിക പ്രശ്നങ്ങൾ പഠിക്കുന്നതിനും അതിന്റെ അടിസ്ഥാനത്തിൽ ലഭ്യമാക്കേണ്ട ആനുകൂല്യങ്ങൾ സംബന്ധിച്ച ശിപാർശകൾ പരിഗണിക്കാനുമാണ് സർവേ.
നിലവിൽ ഇവർ അനുഭവിക്കുന്ന ആനുകൂല്യങ്ങളൊന്നും ഇല്ലാതാക്കാനോ കുറയ്ക്കാനോ ഉദ്ദേശിക്കുന്നില്ല. ഇവരെ ദോഷകരമായി ബാധിക്കാൻ സാധ്യതയുള്ള ഒന്നും സർവേയിൽ അടങ്ങിയിട്ടില്ല.
സർവേയിൽ പങ്കെടുക്കുന്നതിനോ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നതിനോ ഒരുവിധ സമ്മർദവും സർവേയിൽ പങ്കെടുക്കുന്ന കുടുംബങ്ങളിലെ അംഗങ്ങളുടെമേൽ ചെലുത്തില്ല. സാന്പത്തികമായി ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്ന അഞ്ചു വീതം കുടുംബങ്ങളെ കണ്ടെത്തി അവരിൽനിന്നു വിവരശേഖരണം നടത്തുന്ന സർവേയാണ് വിഭാവനം ചെയ്തിട്ടുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.
10% സംവരണം ഏർപ്പെടുത്തുന്പോൾ നിലവിലുള്ള സംവരണം ആർക്കും നഷ്ടമാവില്ല. എന്നാൽ, സംവരണം മുൻനിർത്തി വലിയ വിവാദത്തിനാണ് ചിലരുടെ ശ്രമം. സംവരണത്തെ വൈകാരിക പ്രശ്നമാക്കി വളർത്തിയെടുത്ത് ജനങ്ങളെ ഭിന്നിപ്പിക്കാൻ നോക്കുന്നവർ യഥാർഥ പ്രശ്നത്തിൽനിന്ന് ശ്രദ്ധ തിരിച്ചുവിടുകയാണെന്നും മുന്നാക്കക്കാരിലെ സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെ കമ്മീഷൻ നടത്തുന്ന സാമൂഹിക- സാന്പത്തിക സർവേ ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു.
പട്ടികജാതി-വർഗക്കാർക്കും വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്നവർക്കും സർക്കാർ ജോലിയിൽ സംവരണമുണ്ട്. ഓരോ സമുദായത്തിനും അർഹതപ്പെട്ട സംവരണാനുകൂല്യം മുഴുവൻ അവർക്കുതന്നെ കിട്ടും. ജാതി ഘടകങ്ങൾ മാത്രമേ സംവരണത്തിന് അടിസ്ഥാനമാകാവൂ എന്നാണ് ഒരു വാദം. സാന്പത്തിക ഘടകം മാത്രമേ അടിസ്ഥാനമാക്കാവൂ എന്നാണ് മറ്റൊരു വാദം. എന്നാൽ, എല്ലാവർക്കും ജീവിതയോഗ്യമായ സാഹചര്യം ഉണ്ടാകുകയാണ് പ്രധാനമെന്നു മുഖ്യമന്ത്രി പറഞ്ഞു.
ഒരു ലക്ഷം കുടുംബങ്ങളുടെ വിവരശേഖരണം നടത്തും
തിരുവനന്തപുരം: മുന്നാക്ക വിഭാഗങ്ങളിലെ സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്താനുള്ള സർവേയിലൂടെ സംസ്ഥാനത്ത് ഒരു ലക്ഷത്തോളം കുടുംബങ്ങളുടെ വിവരശേഖരണം നടത്തും. ഇതുവഴി സംവരണേതര വിഭാഗങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ചു പഠനം നടത്തുന്നതിനാവശ്യമായ വിവരങ്ങൾ ലഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് സംവരണം നൽകുന്നതിൽ സംസ്ഥാനങ്ങൾക്ക് അതത് ഇടങ്ങളിലെ സാഹചര്യമനുസരിച്ച് മാനദണ്ഡങ്ങളിൽ മാറ്റം വരുത്താമെന്ന് കേന്ദ്രം ഉത്തരവിറക്കിയിട്ടുണ്ട്. അതനുസരിച്ച് വിരമിച്ച ജഡ്ജി ശശിധരൻ നായർ അധ്യക്ഷനായ സമിതി കേരളത്തിലെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ, എന്നാൽ കേന്ദ്ര മാനദണ്ഡങ്ങൾക്കു വ്യതിയാനം സംഭവിക്കാത്ത വിധത്തിൽ ശിപാർശകൾ മുന്നോട്ടു വച്ചിരുന്നു.
സംവരണേതര വിഭാഗമായി അംഗീകരിക്കപ്പെട്ട 164 വിഭാഗക്കാർ അഭിമുഖീകരിക്കുന്ന സാമൂഹിക-സാന്പത്തിക പ്രശ്നങ്ങൾ പഠിക്കുന്നതിനും അതിന്റെ അടിസ്ഥാനത്തിൽ ലഭ്യമാക്കേണ്ട ആനുകൂല്യങ്ങൾ സംബന്ധിച്ച ശിപാർശകൾ പരിഗണിക്കാനുമാണ് സർവേ.
നിലവിൽ ഇവർ അനുഭവിക്കുന്ന ആനുകൂല്യങ്ങളൊന്നും ഇല്ലാതാക്കാനോ കുറയ്ക്കാനോ ഉദ്ദേശിക്കുന്നില്ല. ഇവരെ ദോഷകരമായി ബാധിക്കാൻ സാധ്യതയുള്ള ഒന്നും സർവേയിൽ അടങ്ങിയിട്ടില്ല.
സർവേയിൽ പങ്കെടുക്കുന്നതിനോ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നതിനോ ഒരുവിധ സമ്മർദവും സർവേയിൽ പങ്കെടുക്കുന്ന കുടുംബങ്ങളിലെ അംഗങ്ങളുടെമേൽ ചെലുത്തില്ല. സാന്പത്തികമായി ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്ന അഞ്ചു വീതം കുടുംബങ്ങളെ കണ്ടെത്തി അവരിൽനിന്നു വിവരശേഖരണം നടത്തുന്ന സർവേയാണ് വിഭാവനം ചെയ്തിട്ടുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.