തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഇനി മുതൽ രണ്ടു ഗണ്മാന്മാരുടെ മാത്രം സുരക്ഷ.
അദ്ദേഹത്തിന്റെ സുരക്ഷ വൈ കാറ്റഗറിയിലേക്ക് ചുരുക്കി. വൈ കാറ്റഗറി സുരക്ഷ പ്രകാരം 12 മുതൽ 17 വരെ പോലീസുകാർ മഫ്തിയിലും യൂണിഫോമിലുമായുണ്ടാകുമെങ്കിലും സായുധരായ രണ്ട് പേഴ്സണൽ സെക്യൂരിറ്റി ഓഫീസർമാർ മാത്രമേ കാണൂ.
മുഖ്യമന്ത്രി പിണറായി വിജയന് 28 കമാൻഡോകളുടെ സംരക്ഷണത്തോടെ സെഡ് പ്ലസ് കാറ്റഗറി സുരക്ഷയാണുള്ളത്. അധോലോക നായകൻ രവി പൂജാരിയുടെ വധഭീഷണിയെത്തുടർന്നാണ് പ്രതിപക്ഷനേതാവായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് വൻ സുരക്ഷ ഏർപ്പെടുത്തിയിരുന്നത്.
വി.ഡി. സതീശൻ പ്രതിപക്ഷനേതാവായതോടെ, ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി ഇതു പുനഃപരിശോധിക്കുകയായിരുന്നു.
കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്റയ്ക്ക് വൈ കാറ്റഗറി സുരക്ഷയുണ്ട്. ബെഹ്റ ഡിജിപിയായിരിക്കെയുണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടലുകളുടെ പേരിലാണിത്. വധഭീഷണിയുണ്ടായതിനെത്തുടർന്ന് കണ്ണൂരിലെ സിപിഎം നേതാവ് പി. ജയരാജന് വൈ-പ്ലസ് സുരക്ഷയേർപ്പെടുത്തിയിട്ടുണ്ട്. സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനും സെഡ് കാറ്റഗറി സുരക്ഷയാണുള്ളത്.
മുൻ മുഖ്യമന്ത്രിമാരായ വി.എസ്. അച്യുതാനന്ദൻ, എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി എന്നിവർക്കും സെഡ് കാറ്റഗറി സുരക്ഷയാണുള്ളത്. സംസ്ഥാന മന്ത്രിമാർക്കെല്ലാം എ കാറ്റഗറി സുരക്ഷയും.
അദ്ദേഹത്തിന്റെ സുരക്ഷ വൈ കാറ്റഗറിയിലേക്ക് ചുരുക്കി. വൈ കാറ്റഗറി സുരക്ഷ പ്രകാരം 12 മുതൽ 17 വരെ പോലീസുകാർ മഫ്തിയിലും യൂണിഫോമിലുമായുണ്ടാകുമെങ്കിലും സായുധരായ രണ്ട് പേഴ്സണൽ സെക്യൂരിറ്റി ഓഫീസർമാർ മാത്രമേ കാണൂ.
മുഖ്യമന്ത്രി പിണറായി വിജയന് 28 കമാൻഡോകളുടെ സംരക്ഷണത്തോടെ സെഡ് പ്ലസ് കാറ്റഗറി സുരക്ഷയാണുള്ളത്. അധോലോക നായകൻ രവി പൂജാരിയുടെ വധഭീഷണിയെത്തുടർന്നാണ് പ്രതിപക്ഷനേതാവായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് വൻ സുരക്ഷ ഏർപ്പെടുത്തിയിരുന്നത്.
വി.ഡി. സതീശൻ പ്രതിപക്ഷനേതാവായതോടെ, ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി ഇതു പുനഃപരിശോധിക്കുകയായിരുന്നു.
കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്റയ്ക്ക് വൈ കാറ്റഗറി സുരക്ഷയുണ്ട്. ബെഹ്റ ഡിജിപിയായിരിക്കെയുണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടലുകളുടെ പേരിലാണിത്. വധഭീഷണിയുണ്ടായതിനെത്തുടർന്ന് കണ്ണൂരിലെ സിപിഎം നേതാവ് പി. ജയരാജന് വൈ-പ്ലസ് സുരക്ഷയേർപ്പെടുത്തിയിട്ടുണ്ട്. സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനും സെഡ് കാറ്റഗറി സുരക്ഷയാണുള്ളത്.
മുൻ മുഖ്യമന്ത്രിമാരായ വി.എസ്. അച്യുതാനന്ദൻ, എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി എന്നിവർക്കും സെഡ് കാറ്റഗറി സുരക്ഷയാണുള്ളത്. സംസ്ഥാന മന്ത്രിമാർക്കെല്ലാം എ കാറ്റഗറി സുരക്ഷയും.