തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയായി നിജപ്പെടുത്തണമെന്ന സംസ്ഥാനത്തിന്റെ നിലപാടിൽ മാറ്റമില്ലെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. മഴ ശക്തമായാൽ ജനങ്ങളുടെ സുരക്ഷയ്ക്കായി സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ പൂർത്തിയായതായി റവന്യു മന്ത്രി കെ. രാജനും മാധ്യമങ്ങളോട് പറഞ്ഞു.
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ മുന്നൊരുക്കങ്ങൾ പരിശോധിക്കുന്നതിനുള്ള യോഗത്തിനു ശേഷം ഇരുവരും ഒരുമിച്ചു മാധ്യമങ്ങളെ കാണുകയായിരുന്നു.
മുല്ലപ്പെരിയാർ വിഷയത്തിൽ ജനങ്ങളുടെ ആശങ്ക അകറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യം. പുതിയ അണക്കെട്ട് എന്ന നിലപാടിൽ യാതൊരു വിട്ടുവീഴ്ചയുമില്ല. തമിഴ്നാടിനു ആവശ്യത്തിന് ജലം നൽകാൻ കേരളം തയാറാണ്. നിലവിലെ സാഹചര്യത്തിൽ ജലനിരപ്പ് 136 അടിയിലേക്ക് കുറച്ചുകൊണ്ടുവരണമെന്നാണ് കേരളം സ്വീകരിച്ചിരിക്കുന്ന നിലപാട്.
138 അടിയെന്ന തമിഴ്നാടിന്റെ റൂൾ കർവ് കേരളത്തിനു സ്വീകാര്യമല്ലെന്ന് സുപ്രീംകോടതിയെ അറിയിക്കും. ഒക്ടോബർ 30 വരെ നിലവിലെ റൂൾ കർവ് പ്രകാരം ജലനിരപ്പ് 138 അടിയിൽ എത്തുന്പോൾ അണക്കെട്ട് തുറന്നു വെള്ളം പുറത്തു വിടാം എന്നാണ് തമിഴ്നാട് സ്വീകരിച്ചിരിക്കുന്ന നിലപാടെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി.
തുലാവർഷം ശക്തമാകാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിൽ മുല്ലപ്പെരിയാറിന്റെ 27 കിലോമീറ്റർ ചുറ്റളവിൽ 20 ക്യാന്പുകൾ തുറക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി റവന്യു മന്ത്രി കെ. രാജൻ അറിയിച്ചു.
ഉപ്പുതറ, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ രണ്ട് ഡെപ്യൂട്ടി കളക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ആർഡിഒയെയും ചുമതലപ്പെടുത്തി. അടിയന്തരസാഹചര്യം നേരിടാൻ ഉദ്യോഗസ്ഥരോട് സ്ഥലത്ത് ക്യാന്പ് ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്.
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ മുന്നൊരുക്കങ്ങൾ പരിശോധിക്കുന്നതിനുള്ള യോഗത്തിനു ശേഷം ഇരുവരും ഒരുമിച്ചു മാധ്യമങ്ങളെ കാണുകയായിരുന്നു.
മുല്ലപ്പെരിയാർ വിഷയത്തിൽ ജനങ്ങളുടെ ആശങ്ക അകറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യം. പുതിയ അണക്കെട്ട് എന്ന നിലപാടിൽ യാതൊരു വിട്ടുവീഴ്ചയുമില്ല. തമിഴ്നാടിനു ആവശ്യത്തിന് ജലം നൽകാൻ കേരളം തയാറാണ്. നിലവിലെ സാഹചര്യത്തിൽ ജലനിരപ്പ് 136 അടിയിലേക്ക് കുറച്ചുകൊണ്ടുവരണമെന്നാണ് കേരളം സ്വീകരിച്ചിരിക്കുന്ന നിലപാട്.
138 അടിയെന്ന തമിഴ്നാടിന്റെ റൂൾ കർവ് കേരളത്തിനു സ്വീകാര്യമല്ലെന്ന് സുപ്രീംകോടതിയെ അറിയിക്കും. ഒക്ടോബർ 30 വരെ നിലവിലെ റൂൾ കർവ് പ്രകാരം ജലനിരപ്പ് 138 അടിയിൽ എത്തുന്പോൾ അണക്കെട്ട് തുറന്നു വെള്ളം പുറത്തു വിടാം എന്നാണ് തമിഴ്നാട് സ്വീകരിച്ചിരിക്കുന്ന നിലപാടെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി.
തുലാവർഷം ശക്തമാകാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിൽ മുല്ലപ്പെരിയാറിന്റെ 27 കിലോമീറ്റർ ചുറ്റളവിൽ 20 ക്യാന്പുകൾ തുറക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി റവന്യു മന്ത്രി കെ. രാജൻ അറിയിച്ചു.
ഉപ്പുതറ, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ രണ്ട് ഡെപ്യൂട്ടി കളക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ആർഡിഒയെയും ചുമതലപ്പെടുത്തി. അടിയന്തരസാഹചര്യം നേരിടാൻ ഉദ്യോഗസ്ഥരോട് സ്ഥലത്ത് ക്യാന്പ് ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്.