തിരുവനന്തപുരം: നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് 650 കെഎസ്ആർടിസി ബസ് കൂടി സർവീസ് ആരംഭിക്കുമെന്ന് മന്ത്രി ആന്റണി രാജു നിയമസഭയിൽ അറിയിച്ചു. നിലവിൽ 3,300 ബസ് ആണ് സർവീസ് നടത്തുന്നത്.
സ്കൂൾ തുറക്കുന്നതോടെ ബസിന്റെ എണ്ണം നാലായിരമാകും. സംസ്ഥാനത്ത് 22,718 സ്കൂൾ ബസുകളാണുള്ളത്. എന്നാൽ, 2,828 ബസുകൾ മാത്രമാണ് ക്ഷമതാ പരിശോധനയ്ക്ക് തയാറായിട്ടുള്ളത്. ഇതിൽ 1,022 ബസുകൾക്ക് ക്ഷമതാസർട്ടിഫിക്കറ്റും നൽകി.
എട്ട്, ഒൻപത്, 11 ക്ലാസുകളിൽ അധ്യയനം ആരംഭിക്കുന്നില്ല. അതിനാൽ പല സ്കൂളുകളും ഇപ്പോൾ ബസിറക്കുന്നതിന് തയാറല്ല. സ്കൂൾ ബസുകൾക്ക് രണ്ടുവർഷത്തെ നികുതി പൂർണമായി ഒഴിവാക്കിക്കൊടുത്തു. ഇതിന്റെ ഉത്തരവ് ഉടൻ ഇറങ്ങും.
സ്കൂൾ ബസുകളുടെ അറ്റകുറ്റപ്പണിക്ക് കെഎസ്ആർടിസിയുടെ വർക്ക് ഷോപ്പുകൾ ഉപയോഗിക്കുന്നുണ്ട്. വിദ്യാർഥികൾക്ക് കണ്സെഷൻ ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സ്വകാര്യ ബസുകൾക്കെതിരേ കർശന നടപടി സ്വീകരിക്കും.
കുട്ടനാട് പോലുള്ള മേഖലകളിൽ സ്കൂൾ സമയം ക്രമീകരിച്ച് ബോട്ടുകൾ ഓടിക്കുന്നതിനായി സംസ്ഥാന ജലഗതാഗത വകുപ്പിന് നിർദേശം നൽകുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.
സ്കൂൾ തുറക്കുന്നതോടെ ബസിന്റെ എണ്ണം നാലായിരമാകും. സംസ്ഥാനത്ത് 22,718 സ്കൂൾ ബസുകളാണുള്ളത്. എന്നാൽ, 2,828 ബസുകൾ മാത്രമാണ് ക്ഷമതാ പരിശോധനയ്ക്ക് തയാറായിട്ടുള്ളത്. ഇതിൽ 1,022 ബസുകൾക്ക് ക്ഷമതാസർട്ടിഫിക്കറ്റും നൽകി.
എട്ട്, ഒൻപത്, 11 ക്ലാസുകളിൽ അധ്യയനം ആരംഭിക്കുന്നില്ല. അതിനാൽ പല സ്കൂളുകളും ഇപ്പോൾ ബസിറക്കുന്നതിന് തയാറല്ല. സ്കൂൾ ബസുകൾക്ക് രണ്ടുവർഷത്തെ നികുതി പൂർണമായി ഒഴിവാക്കിക്കൊടുത്തു. ഇതിന്റെ ഉത്തരവ് ഉടൻ ഇറങ്ങും.
സ്കൂൾ ബസുകളുടെ അറ്റകുറ്റപ്പണിക്ക് കെഎസ്ആർടിസിയുടെ വർക്ക് ഷോപ്പുകൾ ഉപയോഗിക്കുന്നുണ്ട്. വിദ്യാർഥികൾക്ക് കണ്സെഷൻ ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സ്വകാര്യ ബസുകൾക്കെതിരേ കർശന നടപടി സ്വീകരിക്കും.
കുട്ടനാട് പോലുള്ള മേഖലകളിൽ സ്കൂൾ സമയം ക്രമീകരിച്ച് ബോട്ടുകൾ ഓടിക്കുന്നതിനായി സംസ്ഥാന ജലഗതാഗത വകുപ്പിന് നിർദേശം നൽകുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.