കൊണ്ടോട്ടി: ഇരുപത്തിയൊന്നു വയസുള്ള കോളജ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച പത്താം ക്ലാസ് വിദ്യാർഥിയായ പതിനഞ്ചുകാരൻ അറസ്റ്റിൽ. കഴിഞ്ഞ ദിവസമാണ് സംഭവം.
കോളജ് വിട്ടു വീട്ടിലേക്കു പോവുകയായിരുന്ന വിദ്യാർഥിനിയെ അങ്ങാടിക്കു സമീപമുള്ള മണ്ണിട്ട റോഡിനു സമീപമുള്ള വാഴത്തോട്ടത്തിൽ വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. ചെറുത്തുനിൽപ്പിനിടെ പെണ്‍കുട്ടിയുടെ മുഖത്തും കൈകൾക്കും നേരിയ പരിക്കേറ്റു. പെണ്‍കുട്ടിയുടെ വസ്ത്രത്തിന്റെ ഏതാനും ഭാഗവും കീറിയിരുന്നു.
അക്രമത്തിനിടെ കുതറിയോടിയ പെണ്‍കുട്ടി അടുത്തുള്ള വീട്ടിൽ അഭയം തേടുകയാണുണ്ടായത്. സംഭവം പുറത്തു പറഞ്ഞാൽ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടി വീട്ടുകാരോടും പോലീസിനോടും പറഞ്ഞു. പെണ്‍കുട്ടി ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
പ്രത്യേക അന്വേഷണസംഘം കൊട്ടുക്കരയിലെത്തി സാഹചര്യത്തെളിവുകൾ ശേഖരിച്ചു. മലപ്പുറത്തുനിന്നു പോലീസ് നായയും വിരലടയാള വിദഗ്ധരും സയന്റിഫിക് അസിസ്റ്റന്റും സ്ഥലത്തെത്തിയിരുന്നു. സമീപത്തെ സിസിടിവി കാമറകൾ പരിശോധിച്ചതിൽ പ്രതിയെക്കുറിച്ച് ഏകദേശ ധാരണ പോലീസിനു ലഭിച്ചു.
പോലീസിനു സംശയം തോന്നിയ ആണ്‍കുട്ടിയുടെ ഫോട്ടോ പെണ്‍കുട്ടിയെ കാണിച്ചപ്പോഴാണ് പ്രതിയെ തിരിച്ചറിഞ്ഞത്. വീട്ടിൽ തന്നെ കഴിയുകയായിരുന്ന ആണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലിൽ കുറ്റകൃത്യം ചെയ്തത് താൻ തന്നെയെന്ന് ആണ്‍കുട്ടി സമ്മതിച്ചിട്ടുണ്ട്.
കേസ് രജിസ്റ്റർ ചെയ്ത് പോലീസ് ആണ്‍കുട്ടിയെ തവനൂർ ജുവനൈൽ ജസ്റ്റീസ് ബോർഡ് മുമ്പാകെ ഹാജരാക്കി. അതേസമയം സംഭവത്തിൽ ദുരൂഹതയുണ്ടെന്നു നാട്ടുകാർ പറയുന്നു.
ജൂഡോ അഭ്യാസി, ഇന്റർനെറ്റ് ദുരുപയോഗമുണ്ടോ എന്നും സംശയം
മലപ്പുറം: യുവതിയെ ആക്രമിച്ച പതിനഞ്ചുകാരൻ മികവുറ്റ ജൂഡോ അഭ്യാസിയാണെന്നും ശാരീരികമായി നല്ല ബലവാനാണെന്നും മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ദാസ് പറഞ്ഞു.
ആണ്‍കുട്ടിയെ ചോദ്യംചെയ്യുന്ന സമയത്ത് ദേഹത്തു പലയിടത്തും മുറിവുകളുണ്ടായിരുന്നു. മുറിവു പറ്റിയത് എങ്ങനെയെന്നുള്ള പോലീസിന്റെ ചോദ്യത്തിന് നായ ഓടിച്ചപ്പോൾ വീണതാണെന്നായിരുന്നു മറുപടി. യുവതിയുടെ വീട്ടിൽനിന്ന് ഒന്നര കിലോമീറ്റർ ദൂരത്തിലാണ് പീഡനശ്രമം നടന്ന സ്ഥലം.
പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിക്ക് ഇന്റർനെറ്റ് ദുരുപയോഗമുണ്ടോ എന്നുള്ള കാര്യങ്ങളടക്കം അന്വേഷിച്ചുവരികയാണ്. ആണ്കുട്ടിയിൽനിന്നു മുൻ കാലത്തൊന്നും ഇത്തരത്തിലുള്ള ചെയ്തികൾ ഉണ്ടായിട്ടില്ല. യുവതിയുടെ പരിക്കു ഗൗരവമുള്ളതാണ്.
ഭാഗ്യംകൊണ്ടാണ് ആക്രമത്തിൽനിന്നു യുവതി രക്ഷപ്പെട്ടത്. പീഡനശ്രമം തന്നെ ആയിരുന്നുവെന്നും ആസൂത്രിതമാണെന്നും സംശയിക്കുന്നുമുണ്ട്.
കോളജ് വിട്ടു വീട്ടിലേക്കു പോവുകയായിരുന്ന വിദ്യാർഥിനിയെ അങ്ങാടിക്കു സമീപമുള്ള മണ്ണിട്ട റോഡിനു സമീപമുള്ള വാഴത്തോട്ടത്തിൽ വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. ചെറുത്തുനിൽപ്പിനിടെ പെണ്‍കുട്ടിയുടെ മുഖത്തും കൈകൾക്കും നേരിയ പരിക്കേറ്റു. പെണ്‍കുട്ടിയുടെ വസ്ത്രത്തിന്റെ ഏതാനും ഭാഗവും കീറിയിരുന്നു.
അക്രമത്തിനിടെ കുതറിയോടിയ പെണ്‍കുട്ടി അടുത്തുള്ള വീട്ടിൽ അഭയം തേടുകയാണുണ്ടായത്. സംഭവം പുറത്തു പറഞ്ഞാൽ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടി വീട്ടുകാരോടും പോലീസിനോടും പറഞ്ഞു. പെണ്‍കുട്ടി ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
പ്രത്യേക അന്വേഷണസംഘം കൊട്ടുക്കരയിലെത്തി സാഹചര്യത്തെളിവുകൾ ശേഖരിച്ചു. മലപ്പുറത്തുനിന്നു പോലീസ് നായയും വിരലടയാള വിദഗ്ധരും സയന്റിഫിക് അസിസ്റ്റന്റും സ്ഥലത്തെത്തിയിരുന്നു. സമീപത്തെ സിസിടിവി കാമറകൾ പരിശോധിച്ചതിൽ പ്രതിയെക്കുറിച്ച് ഏകദേശ ധാരണ പോലീസിനു ലഭിച്ചു.
പോലീസിനു സംശയം തോന്നിയ ആണ്‍കുട്ടിയുടെ ഫോട്ടോ പെണ്‍കുട്ടിയെ കാണിച്ചപ്പോഴാണ് പ്രതിയെ തിരിച്ചറിഞ്ഞത്. വീട്ടിൽ തന്നെ കഴിയുകയായിരുന്ന ആണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലിൽ കുറ്റകൃത്യം ചെയ്തത് താൻ തന്നെയെന്ന് ആണ്‍കുട്ടി സമ്മതിച്ചിട്ടുണ്ട്.
കേസ് രജിസ്റ്റർ ചെയ്ത് പോലീസ് ആണ്‍കുട്ടിയെ തവനൂർ ജുവനൈൽ ജസ്റ്റീസ് ബോർഡ് മുമ്പാകെ ഹാജരാക്കി. അതേസമയം സംഭവത്തിൽ ദുരൂഹതയുണ്ടെന്നു നാട്ടുകാർ പറയുന്നു.
ജൂഡോ അഭ്യാസി, ഇന്റർനെറ്റ് ദുരുപയോഗമുണ്ടോ എന്നും സംശയം
മലപ്പുറം: യുവതിയെ ആക്രമിച്ച പതിനഞ്ചുകാരൻ മികവുറ്റ ജൂഡോ അഭ്യാസിയാണെന്നും ശാരീരികമായി നല്ല ബലവാനാണെന്നും മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ദാസ് പറഞ്ഞു.
ആണ്‍കുട്ടിയെ ചോദ്യംചെയ്യുന്ന സമയത്ത് ദേഹത്തു പലയിടത്തും മുറിവുകളുണ്ടായിരുന്നു. മുറിവു പറ്റിയത് എങ്ങനെയെന്നുള്ള പോലീസിന്റെ ചോദ്യത്തിന് നായ ഓടിച്ചപ്പോൾ വീണതാണെന്നായിരുന്നു മറുപടി. യുവതിയുടെ വീട്ടിൽനിന്ന് ഒന്നര കിലോമീറ്റർ ദൂരത്തിലാണ് പീഡനശ്രമം നടന്ന സ്ഥലം.
പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിക്ക് ഇന്റർനെറ്റ് ദുരുപയോഗമുണ്ടോ എന്നുള്ള കാര്യങ്ങളടക്കം അന്വേഷിച്ചുവരികയാണ്. ആണ്കുട്ടിയിൽനിന്നു മുൻ കാലത്തൊന്നും ഇത്തരത്തിലുള്ള ചെയ്തികൾ ഉണ്ടായിട്ടില്ല. യുവതിയുടെ പരിക്കു ഗൗരവമുള്ളതാണ്.
ഭാഗ്യംകൊണ്ടാണ് ആക്രമത്തിൽനിന്നു യുവതി രക്ഷപ്പെട്ടത്. പീഡനശ്രമം തന്നെ ആയിരുന്നുവെന്നും ആസൂത്രിതമാണെന്നും സംശയിക്കുന്നുമുണ്ട്.