കൊച്ചി: ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ ഏര്‍പ്പെടുത്തിയ വെര്‍ച്വല്‍ ക്യൂ സംവിധാനം പോലീസില്‍നിന്ന് ഏറ്റെടുത്ത് ദേവസ്വം ബോര്‍ഡിനു കൈമാറണമെന്ന ഹര്‍ജികള്‍ സര്‍ക്കാരിന്റെ വാദത്തിനായി നാളെ പരിഗണിക്കാൻ മാറ്റി.
വെര്‍ച്വല്‍ ക്യൂ സംവിധാനം ദേവസ്വം ബോര്‍ഡിനു കൈമാറണമെന്നാവശ്യപ്പെട്ട് ശബരിമല സ്പെഷല്‍ കമ്മീഷണര്‍ ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ചിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഹര്‍ജി പരിഗണിക്കവെ പുല്ലുമേട് ദുരന്തത്തിനുശേഷമാണു തിരക്കു നിയന്ത്രിക്കാന്‍ ഇത്തരമൊരു സംവിധാനത്തെക്കുറിച്ച് ആലോചിച്ചതെന്നും ഹൈക്കോടതി ഇതുസംബന്ധിച്ച് ഉത്തരവ് നല്‍കിയിരുന്നുവെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.
തുടര്‍ന്ന് കോടതി ഉത്തരവിന്റെ പകര്‍പ്പ് ഉള്‍പ്പെടെയുള്ള രേഖകള്‍ ഹാജരാക്കാന്‍ ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റീസ് പി.ജി. അജിത് കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
വെര്‍ച്വല്‍ ക്യൂ സംവിധാനം ദേവസ്വം ബോര്‍ഡിനു കൈമാറണമെന്നാവശ്യപ്പെട്ട് ശബരിമല സ്പെഷല്‍ കമ്മീഷണര്‍ ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ചിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഹര്‍ജി പരിഗണിക്കവെ പുല്ലുമേട് ദുരന്തത്തിനുശേഷമാണു തിരക്കു നിയന്ത്രിക്കാന്‍ ഇത്തരമൊരു സംവിധാനത്തെക്കുറിച്ച് ആലോചിച്ചതെന്നും ഹൈക്കോടതി ഇതുസംബന്ധിച്ച് ഉത്തരവ് നല്‍കിയിരുന്നുവെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.
തുടര്‍ന്ന് കോടതി ഉത്തരവിന്റെ പകര്‍പ്പ് ഉള്‍പ്പെടെയുള്ള രേഖകള്‍ ഹാജരാക്കാന്‍ ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റീസ് പി.ജി. അജിത് കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.