തിരുവനന്തപുരം: ട്രാക്ടർ റോഡ് നിർമിക്കാൻ കുട്ടനാട്ടിൽ നെൽവയൽ നികത്താൻ അനുമതി നൽകാൻ കഴിയില്ലെന്നു മന്ത്രി പി. പ്രസാദ് നിയമസഭയിൽ പറഞ്ഞു.
കുട്ടനാട്ടിലെ എല്ലാ പാടശേഖരത്തേക്കും ട്രാക്ടർ റോഡുകൾ നിർമിക്കാൻ നെൽവയൽ തണ്ണീർത്തട- സംരക്ഷണ നിയമം ഭേദഗതി ചെയ്തു അനുമതി വേണമെന്ന തോമസ് കെ. തോമസിന്റെ സബ്മിഷനു മറുപടി പറയുകയായിരുന്നു മന്ത്രി.
കുട്ടനാടിനു മാത്രമായി നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്താനാകില്ല. നെൽവയൽ- തണ്ണീർത്തട സംരക്ഷണ നിയമം കുട്ടനാട്ടിൽ പൂർണതോതിൽ നടപ്പാക്കും. കരഭൂമി ലഭ്യമല്ലാത്ത ഉടമയ്ക്ക് താമസത്തിന് വീടുവയ്ക്കാനല്ലാതെ നെൽവയൽ പരിവർത്തനപ്പെടുത്താൻ ഇളവു നൽകാനാകില്ല. പൊതു ആവശ്യത്തിന് നെൽവയൽ പരിവർത്തനപ്പെടുത്താൻ സംസ്ഥാനതല സമിതിയുടെ ശിപാർശ പരിഗണിച്ച് അനുമതി നൽകുന്നുണ്ട്.
സമുദ്രനിരപ്പിനു താഴെയുള്ള കുട്ടനാട്ടിൽ നെൽവയലുകളും തണ്ണീർത്തടങ്ങളും നികത്തിയാൽ വെള്ളപ്പൊക്കം, കടൽകയറ്റം എന്നിങ്ങനെ ഗുരുതര ആഘാതമുണ്ടാകും. പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുമെന്നതിനാലാണ് കൃഷിഭൂമി തരംമാറ്റാൻ അനുവദിക്കാത്തതെന്നും മന്ത്രി മറുപടി നൽകി.
കുട്ടനാട്ടിലെ എല്ലാ പാടശേഖരത്തേക്കും ട്രാക്ടർ റോഡുകൾ നിർമിക്കാൻ നെൽവയൽ തണ്ണീർത്തട- സംരക്ഷണ നിയമം ഭേദഗതി ചെയ്തു അനുമതി വേണമെന്ന തോമസ് കെ. തോമസിന്റെ സബ്മിഷനു മറുപടി പറയുകയായിരുന്നു മന്ത്രി.
കുട്ടനാടിനു മാത്രമായി നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്താനാകില്ല. നെൽവയൽ- തണ്ണീർത്തട സംരക്ഷണ നിയമം കുട്ടനാട്ടിൽ പൂർണതോതിൽ നടപ്പാക്കും. കരഭൂമി ലഭ്യമല്ലാത്ത ഉടമയ്ക്ക് താമസത്തിന് വീടുവയ്ക്കാനല്ലാതെ നെൽവയൽ പരിവർത്തനപ്പെടുത്താൻ ഇളവു നൽകാനാകില്ല. പൊതു ആവശ്യത്തിന് നെൽവയൽ പരിവർത്തനപ്പെടുത്താൻ സംസ്ഥാനതല സമിതിയുടെ ശിപാർശ പരിഗണിച്ച് അനുമതി നൽകുന്നുണ്ട്.
സമുദ്രനിരപ്പിനു താഴെയുള്ള കുട്ടനാട്ടിൽ നെൽവയലുകളും തണ്ണീർത്തടങ്ങളും നികത്തിയാൽ വെള്ളപ്പൊക്കം, കടൽകയറ്റം എന്നിങ്ങനെ ഗുരുതര ആഘാതമുണ്ടാകും. പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുമെന്നതിനാലാണ് കൃഷിഭൂമി തരംമാറ്റാൻ അനുവദിക്കാത്തതെന്നും മന്ത്രി മറുപടി നൽകി.