തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നൽകിയ വിവാദ സംഭവത്തിൽ തത്സ്ഥിതി തുടരാൻ തിരുവനന്തപുരം കുടുംബക്കോടതി നിർദേശം. കേസിൽ കക്ഷി ചേരണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചു.
ഇതേ ആവശ്യമുന്നയിച്ച അനുപമയുടെ ഹർജി സ്വീകരിച്ച കോടതി വാദം കേട്ടശേഷം അടുത്ത മാസം ഒന്നിനു തീരുമാനമെടുക്കാമെന്ന് അറിയിച്ചു. ദത്ത് നൽകിയ കുട്ടി അനുപമയുടേതാണെന്നതിന് എന്തു തെളിവുണ്ടെന്നു കോടതി വാക്കാൽ ആരാഞ്ഞു.
കേരളത്തിൽ ശിശുക്ഷേമവകുപ്പിൽ എത്തുന്ന കുട്ടികളുടെ ദത്തെടുക്കലുമായി ബന്ധപ്പെട്ട നിയമനടപടികൾ നടത്തുന്നത് സ്റ്റേറ്റ് അഡോപ്ഷൻ റിസോഴ്സ് സെന്റർ എന്ന സർക്കാർ സംഘടനയാണ്. ഇവരും കുട്ടിയെ ദത്തെടുക്കാൻ സമീപിച്ച ദന്പതികളുമാണു കേസിൽ കക്ഷികൾ.
ദത്തെടുക്കൽ നടപടിയെ സർക്കാർ എതിർക്കുന്നില്ലെന്നും സംഭവം വിവാദമായതിനാലാണ് സർക്കാർ കേസിൽ കക്ഷി ചേർന്നതെന്നും ജില്ലാ പ്രോസിക്യൂട്ടർ എ.എ. ഹക്കിം കോടതിയെ അറിയിച്ചു.
സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്നും ഇതിന്റെ വിശദാംശങ്ങൾ കിട്ടിയ ശേഷമേ സർക്കാർ ഇക്കാര്യത്തിൽ നിലപാട് സ്വീകരിക്കുകയുള്ളൂ എന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
ഡിഎൻഎ ടെസ്റ്റ് നടത്തണമെന്ന ആവശ്യവുമായി അനുപമ നവംബർ ഒന്നിനു കോടതിയെ സമീപിക്കും. ഇതിനിടെ, നിർബന്ധപൂർവം കുഞ്ഞിനെ ദത്ത്നൽകി എന്ന അനുപമയുടെ പരാതിയിൽ കുടുംബാംഗങ്ങൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ കോടതി ഈ ആഴ്ച പരിഗണിക്കും.
ഇതേ ആവശ്യമുന്നയിച്ച അനുപമയുടെ ഹർജി സ്വീകരിച്ച കോടതി വാദം കേട്ടശേഷം അടുത്ത മാസം ഒന്നിനു തീരുമാനമെടുക്കാമെന്ന് അറിയിച്ചു. ദത്ത് നൽകിയ കുട്ടി അനുപമയുടേതാണെന്നതിന് എന്തു തെളിവുണ്ടെന്നു കോടതി വാക്കാൽ ആരാഞ്ഞു.
കേരളത്തിൽ ശിശുക്ഷേമവകുപ്പിൽ എത്തുന്ന കുട്ടികളുടെ ദത്തെടുക്കലുമായി ബന്ധപ്പെട്ട നിയമനടപടികൾ നടത്തുന്നത് സ്റ്റേറ്റ് അഡോപ്ഷൻ റിസോഴ്സ് സെന്റർ എന്ന സർക്കാർ സംഘടനയാണ്. ഇവരും കുട്ടിയെ ദത്തെടുക്കാൻ സമീപിച്ച ദന്പതികളുമാണു കേസിൽ കക്ഷികൾ.
ദത്തെടുക്കൽ നടപടിയെ സർക്കാർ എതിർക്കുന്നില്ലെന്നും സംഭവം വിവാദമായതിനാലാണ് സർക്കാർ കേസിൽ കക്ഷി ചേർന്നതെന്നും ജില്ലാ പ്രോസിക്യൂട്ടർ എ.എ. ഹക്കിം കോടതിയെ അറിയിച്ചു.
സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്നും ഇതിന്റെ വിശദാംശങ്ങൾ കിട്ടിയ ശേഷമേ സർക്കാർ ഇക്കാര്യത്തിൽ നിലപാട് സ്വീകരിക്കുകയുള്ളൂ എന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
ഡിഎൻഎ ടെസ്റ്റ് നടത്തണമെന്ന ആവശ്യവുമായി അനുപമ നവംബർ ഒന്നിനു കോടതിയെ സമീപിക്കും. ഇതിനിടെ, നിർബന്ധപൂർവം കുഞ്ഞിനെ ദത്ത്നൽകി എന്ന അനുപമയുടെ പരാതിയിൽ കുടുംബാംഗങ്ങൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ കോടതി ഈ ആഴ്ച പരിഗണിക്കും.