തിരുവനന്തപുരം: സീറ്റ ് ക്ഷാമമുള്ള ജില്ലകളിൽ പ്ലസ് വണ്‍ സീറ്റുകൾ കൂട്ടാനും വേണ്ടിവന്നാൽ പുതിയ ബാച്ച് അനുവദിക്കാനും തീരുമാനം.
സംസ്ഥാനത്ത് പ്ലസ് വണ്ണിന് സീറ്റ് ക്ഷാമം ഉണ്ടെന്നും എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ച 1,25,509 വിദ്യാർഥികളിൽ 5,812 പേർക്ക് ഇനിയും അഡ്മിഷൻ കിട്ടിയിട്ടില്ലെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു.
78 താലൂക്കുകളിൽ 50 തിലും പ്ലസ് വണ്ണിന് സീറ്റ്ക്ഷാമം ഉണ്ട്. 20% സീറ്റ് വർധിപ്പിച്ച ജില്ലകളിൽ ആവശ്യം നോക്കി സർക്കാർ സ്കൂളുകളിൽ 10% സീറ്റ് കൂടി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. എയ്ഡഡ്, അണ്‍എയ്ഡഡ് സ്കൂളുകൾക്ക് നിബന്ധനകൾക്കുവിധേയമായി ഇതേ മാനദണ്ഡത്തിൽ സീറ്റ് വർധിപ്പിക്കും.
സയൻസ് ഗ്രൂപ്പിന് വേണ്ടിവന്നാൽ താത്കാലിക ബാച്ചുകൾ അനുവദിക്കും. സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ച ശേഷം സീറ്റ് ലഭിക്കാത്തവരുടെ കണക്കെടുക്കും. അതനുസരിച്ചാണ് സീറ്റ് വർധിപ്പിക്കുന്നത്.
വയനാട് ജില്ലയിലെ നല്ലൂർനാട് അംബേദ്കർ മെമ്മോറിയൽ മോഡൽ റെസിഡൻഷ്യൽ സ്കൂളിലും കല്പറ്റയിലെ ഗവണ്മെന്റ് മോഡൽ റെസിഡൻഷ്യൽ സ്കൂൾ ഫോർ ഗേൾസിലും ഓരോ ഹ്യുമാനിറ്റീസ് ബാച്ച് അനുവദിക്കും.
സംസ്ഥാനത്ത് പ്ലസ് വണ്ണിന് സീറ്റ് ക്ഷാമം ഉണ്ടെന്നും എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ച 1,25,509 വിദ്യാർഥികളിൽ 5,812 പേർക്ക് ഇനിയും അഡ്മിഷൻ കിട്ടിയിട്ടില്ലെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു.
78 താലൂക്കുകളിൽ 50 തിലും പ്ലസ് വണ്ണിന് സീറ്റ്ക്ഷാമം ഉണ്ട്. 20% സീറ്റ് വർധിപ്പിച്ച ജില്ലകളിൽ ആവശ്യം നോക്കി സർക്കാർ സ്കൂളുകളിൽ 10% സീറ്റ് കൂടി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. എയ്ഡഡ്, അണ്‍എയ്ഡഡ് സ്കൂളുകൾക്ക് നിബന്ധനകൾക്കുവിധേയമായി ഇതേ മാനദണ്ഡത്തിൽ സീറ്റ് വർധിപ്പിക്കും.
സയൻസ് ഗ്രൂപ്പിന് വേണ്ടിവന്നാൽ താത്കാലിക ബാച്ചുകൾ അനുവദിക്കും. സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ച ശേഷം സീറ്റ് ലഭിക്കാത്തവരുടെ കണക്കെടുക്കും. അതനുസരിച്ചാണ് സീറ്റ് വർധിപ്പിക്കുന്നത്.
വയനാട് ജില്ലയിലെ നല്ലൂർനാട് അംബേദ്കർ മെമ്മോറിയൽ മോഡൽ റെസിഡൻഷ്യൽ സ്കൂളിലും കല്പറ്റയിലെ ഗവണ്മെന്റ് മോഡൽ റെസിഡൻഷ്യൽ സ്കൂൾ ഫോർ ഗേൾസിലും ഓരോ ഹ്യുമാനിറ്റീസ് ബാച്ച് അനുവദിക്കും.