തിരുവനന്തപുരം: ചെറിയാൻ ഫിലിപ്പ് രണ്ടുപതിറ്റാണ്ടുകൾക്കുശേഷം കോണ്ഗ്രസിലേക്കു മടങ്ങുന്നുവെന്ന വാർത്തകൾക്കു പിന്നാലെ ഉമ്മൻ ചാണ്ടിയുടെ രക്ഷാകർതൃത്വം തനിക്ക് ജീവിതത്തിൽ മുഴുവൻ വേണമെന്ന് ചെറിയാൻ. ചെറിയാനു വിജയിക്കാൻ കഴിയുന്ന ഒരു സീറ്റ് നല്കാൻ കഴിയാഞ്ഞത് തന്റെകൂടി തെറ്റാണെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.
കോണ്ഗ്രസ് വിട്ട് 20 വർഷത്തിനുശേഷം ഇരുവരും ഒരുമിച്ചു പങ്കെടുത്ത ആദ്യ പരിപാടിയായ കേരള സൗഹൃദവേദിയുടെ അവുക്കാദർകുട്ടി നഹ സ്മാരക അവാർഡ്ദാന ചടങ്ങിലാണ് ഇരുവരും മനസു തുറന്നത്. 2001-ൽ പുതുപ്പള്ളിയിൽ എതിർ സ്ഥാനാർഥിയായി ചെറിയാൻ എത്തിയപ്പോൾ സൗഹൃദം തകരുമെന്ന് എല്ലാവരും പറഞ്ഞു. എന്നാൽ സ്ഥാനാർഥികൾ രണ്ടുപേരും വ്യക്തിപരമായി ഒരു ആക്ഷേപവും ഉന്നയിച്ചില്ല.
ചെറിയാനു സീറ്റ് നല്കാത്തതിനെ തുടർന്നുണ്ടായ സംഭവവികാസങ്ങൾ ആത്മപരിശോധന നടത്താനുള്ള അവസരമായി കണ്ടു. പൊതുജീവിതത്തിൽ ചെറിയാൻ ഫിലിപ്പ് ശരിയായ പാതയിലൂടെ തുടരട്ടെയെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് ഉമ്മൻ ചാണ്ടിയുടെ എംഎൽഎ ക്വാർട്ടേഴ്സിലെ മുറി കൈയേറി കിടന്ന ആളുകളിൽ പ്രധാനി താൻ ആയിരുന്നുവെന്നു ചെറിയാൻ ഫിലിപ്പ് പറഞ്ഞു. പല ദിവസങ്ങളിലും പുലർച്ചെ എംഎൽഎ ക്വാർട്ടേഴ്സിൽ എന്തുന്പോൾ ഉമ്മൻ ചാണ്ടിക്ക് മുറിയുടെ പുറത്തെ വരാന്തയിൽ കിടക്കേണ്ട സ്ഥിതിയായിരുന്നു. പാർട്ടി പ്രവർത്തകർ തന്നെ നേരത്തേ മുറി കൈയടക്കി കിടപ്പാടം ഉറപ്പിച്ചിരുന്നു.
വിദ്യാർഥി രാഷ്ട്രീയ കാലത്തിനു ശേഷം ബാങ്കിലും മാധ്യമസ്ഥാപനത്തിലും ജോലി ലഭിച്ചപ്പോൾ അത് വിലക്കിയത് ഉമ്മൻ ചാണ്ടിയാണ്. ചെറിയാൻ രാഷ്ട്രീയത്തിൽ തന്നെ തുടരണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. വിദ്യാർഥി ജീവിതംമുതൽ തന്റെ രക്ഷാകർത്താവ് ഉമ്മൻ ചാണ്ടിയാണ്. 2001ൽ ആ രക്ഷാകർത്താവിനെതിരെയാണ് മൽസരിച്ചത്.
20 വർഷത്തോളം അദ്ദേഹത്തിനെതിരേ ആക്രമണം നടത്തിയിട്ടും ഒരു പ്രതികരണവും അദ്ദേഹം നടത്തിയില്ല. അദ്ദേഹത്തിന്റെ രക്ഷാകർതൃത്വം ഇനി ജീവിതകാലം മുഴുവൻ ഉണ്ടാകണം.
ഉമ്മൻ ചാണ്ടിക്ക് തെറ്റു പറ്റിയെന്ന് അദ്ദേഹം പറഞ്ഞപ്പോൾ അന്പരപ്പാണ് തോന്നുന്നത്. മക്കൾ എന്ത് തെറ്റ് ചെയ്താലും ക്ഷമിക്കുന്ന മനസാണ് ഉമ്മൻ ചാണ്ടിക്ക്. ‘കേരളം കാൽനൂറ്റാണ്ടിലൂടെ’ എന്ന പുസ്തകത്തിൽ ഊർജ പ്രസരണിയാണെന്നാണ് ഉമ്മൻ ചാണ്ടിയെ വിശേഷിപ്പിച്ചിട്ടുള്ളത്.
തന്റെ പുതിയ പുസ്തകത്തിൽ കേരളത്തിന്റെ ജനകീയ മുഖ്യമന്ത്രിയെന്നാണ് അദ്ദേഹത്തെ ചൂണ്ടിക്കാട്ടുന്നത്. അധികാരത്തിന്റെ എളിമ കാട്ടിയ നേതാവായ അദ്ദേഹം കേരളത്തിന്റെ കെടാവിളക്കാണ്. ആ എളിമയുള്ളതിനാലാണ് തെറ്റുകാരനായ തന്നെ സ്നേഹിക്കുന്നത്.
പി. ഉബൈദുല്ല എംഎൽഎയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഉമ്മൻ ചാണ്ടിയിൽ നിന്ന് ചെറിയാൻ ഫിലിപ് അവാർഡ് ഏറ്റുവാങ്ങി. പന്ന്യൻ രവീന്ദ്രൻ, പാലോട് രവി, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, തോന്നക്കൽ ജമാൽ, ബിജു രമേശ്, ചാന്നാങ്കര എം.പി. കുഞ്ഞ് എന്നിവർ പ്രസംഗിച്ചു.
കോണ്ഗ്രസ് വിട്ട് 20 വർഷത്തിനുശേഷം ഇരുവരും ഒരുമിച്ചു പങ്കെടുത്ത ആദ്യ പരിപാടിയായ കേരള സൗഹൃദവേദിയുടെ അവുക്കാദർകുട്ടി നഹ സ്മാരക അവാർഡ്ദാന ചടങ്ങിലാണ് ഇരുവരും മനസു തുറന്നത്. 2001-ൽ പുതുപ്പള്ളിയിൽ എതിർ സ്ഥാനാർഥിയായി ചെറിയാൻ എത്തിയപ്പോൾ സൗഹൃദം തകരുമെന്ന് എല്ലാവരും പറഞ്ഞു. എന്നാൽ സ്ഥാനാർഥികൾ രണ്ടുപേരും വ്യക്തിപരമായി ഒരു ആക്ഷേപവും ഉന്നയിച്ചില്ല.
ചെറിയാനു സീറ്റ് നല്കാത്തതിനെ തുടർന്നുണ്ടായ സംഭവവികാസങ്ങൾ ആത്മപരിശോധന നടത്താനുള്ള അവസരമായി കണ്ടു. പൊതുജീവിതത്തിൽ ചെറിയാൻ ഫിലിപ്പ് ശരിയായ പാതയിലൂടെ തുടരട്ടെയെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് ഉമ്മൻ ചാണ്ടിയുടെ എംഎൽഎ ക്വാർട്ടേഴ്സിലെ മുറി കൈയേറി കിടന്ന ആളുകളിൽ പ്രധാനി താൻ ആയിരുന്നുവെന്നു ചെറിയാൻ ഫിലിപ്പ് പറഞ്ഞു. പല ദിവസങ്ങളിലും പുലർച്ചെ എംഎൽഎ ക്വാർട്ടേഴ്സിൽ എന്തുന്പോൾ ഉമ്മൻ ചാണ്ടിക്ക് മുറിയുടെ പുറത്തെ വരാന്തയിൽ കിടക്കേണ്ട സ്ഥിതിയായിരുന്നു. പാർട്ടി പ്രവർത്തകർ തന്നെ നേരത്തേ മുറി കൈയടക്കി കിടപ്പാടം ഉറപ്പിച്ചിരുന്നു.
വിദ്യാർഥി രാഷ്ട്രീയ കാലത്തിനു ശേഷം ബാങ്കിലും മാധ്യമസ്ഥാപനത്തിലും ജോലി ലഭിച്ചപ്പോൾ അത് വിലക്കിയത് ഉമ്മൻ ചാണ്ടിയാണ്. ചെറിയാൻ രാഷ്ട്രീയത്തിൽ തന്നെ തുടരണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. വിദ്യാർഥി ജീവിതംമുതൽ തന്റെ രക്ഷാകർത്താവ് ഉമ്മൻ ചാണ്ടിയാണ്. 2001ൽ ആ രക്ഷാകർത്താവിനെതിരെയാണ് മൽസരിച്ചത്.
20 വർഷത്തോളം അദ്ദേഹത്തിനെതിരേ ആക്രമണം നടത്തിയിട്ടും ഒരു പ്രതികരണവും അദ്ദേഹം നടത്തിയില്ല. അദ്ദേഹത്തിന്റെ രക്ഷാകർതൃത്വം ഇനി ജീവിതകാലം മുഴുവൻ ഉണ്ടാകണം.
ഉമ്മൻ ചാണ്ടിക്ക് തെറ്റു പറ്റിയെന്ന് അദ്ദേഹം പറഞ്ഞപ്പോൾ അന്പരപ്പാണ് തോന്നുന്നത്. മക്കൾ എന്ത് തെറ്റ് ചെയ്താലും ക്ഷമിക്കുന്ന മനസാണ് ഉമ്മൻ ചാണ്ടിക്ക്. ‘കേരളം കാൽനൂറ്റാണ്ടിലൂടെ’ എന്ന പുസ്തകത്തിൽ ഊർജ പ്രസരണിയാണെന്നാണ് ഉമ്മൻ ചാണ്ടിയെ വിശേഷിപ്പിച്ചിട്ടുള്ളത്.
തന്റെ പുതിയ പുസ്തകത്തിൽ കേരളത്തിന്റെ ജനകീയ മുഖ്യമന്ത്രിയെന്നാണ് അദ്ദേഹത്തെ ചൂണ്ടിക്കാട്ടുന്നത്. അധികാരത്തിന്റെ എളിമ കാട്ടിയ നേതാവായ അദ്ദേഹം കേരളത്തിന്റെ കെടാവിളക്കാണ്. ആ എളിമയുള്ളതിനാലാണ് തെറ്റുകാരനായ തന്നെ സ്നേഹിക്കുന്നത്.
പി. ഉബൈദുല്ല എംഎൽഎയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഉമ്മൻ ചാണ്ടിയിൽ നിന്ന് ചെറിയാൻ ഫിലിപ് അവാർഡ് ഏറ്റുവാങ്ങി. പന്ന്യൻ രവീന്ദ്രൻ, പാലോട് രവി, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, തോന്നക്കൽ ജമാൽ, ബിജു രമേശ്, ചാന്നാങ്കര എം.പി. കുഞ്ഞ് എന്നിവർ പ്രസംഗിച്ചു.