തിരുവനന്തപുരം: സിപിഎമ്മിന്റെ സ്ത്രീ സംരക്ഷണവാദം വെറും തട്ടിപ്പാണെന്ന് അനുപമ വിഷയത്തിലൂടെ കേരള ജനതയ്ക്ക് ഒരിക്കൽക്കൂടി ബോധ്യമായെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി.
ചോരക്കുഞ്ഞിനെ അതിന്റെ പെറ്റമ്മയിൽ നിന്നും അകറ്റിയതും കുഞ്ഞിനെ തിരികെ കിട്ടാനുള്ള അമ്മയുടെ ശ്രമങ്ങളെ അധികാരത്തിന്റെ എല്ലാവഴികളും ഉപയോഗിച്ച് തടസപ്പെടുത്തിയതുമായ നടപടി സിപിഎമ്മിന്റെ കപടമുഖം വെളിവാക്കുന്നതാണ്.
അനുപമയുടെ കുഞ്ഞിനെ തട്ടിയെടുക്കാൻ ഒത്താശ ചെയ്ത ശിശുക്ഷേമ സമിതിയിലെയും പോലീസിലെയും ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു.
ചോരക്കുഞ്ഞിനെ അതിന്റെ പെറ്റമ്മയിൽ നിന്നും അകറ്റിയതും കുഞ്ഞിനെ തിരികെ കിട്ടാനുള്ള അമ്മയുടെ ശ്രമങ്ങളെ അധികാരത്തിന്റെ എല്ലാവഴികളും ഉപയോഗിച്ച് തടസപ്പെടുത്തിയതുമായ നടപടി സിപിഎമ്മിന്റെ കപടമുഖം വെളിവാക്കുന്നതാണ്.
അനുപമയുടെ കുഞ്ഞിനെ തട്ടിയെടുക്കാൻ ഒത്താശ ചെയ്ത ശിശുക്ഷേമ സമിതിയിലെയും പോലീസിലെയും ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു.