തിരുവനന്തപുരം: തോട്ടപ്പള്ളി പൊഴിമുഖത്തെ കരിമണൽ ഖനനത്തിനെതിരേ നിയമസഭയിൽ ആഞ്ഞടിച്ച് ആർഎംപി അംഗം കെ.കെ. രമ. എന്നാൽ, തോട്ടപ്പള്ളി സ്പിൽവേയുടെ ആഴവും വീതിയും വർധിപ്പിച്ചതിനാലാണ് ഇത്തവണത്തെ പ്രളയത്തിൽ കുട്ടനാട്ടിൽ വെള്ളം കയറാതിരുന്നതെന്ന് തിരിച്ചടിച്ച് വ്യവസായ മന്ത്രി പി. രാജീവും രംഗത്തെത്തി.
കടൽത്തീരത്തെ കരിമണൽ ഖനനം തീരദേശ നിയന്ത്രണ വിജ്ഞാപനത്തെപ്പോലും മറികടന്നാണ് നടത്തുന്നതെന്ന് ആരോപിച്ചുള്ള കെ.കെ. രമയുടെ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിനിടയിലാണ് ഇരുവരും പരസ്പരം ആരോപണം ഉന്നയിച്ചത്.
ഖനനം വഴി ലഭിക്കുന്ന ധാതുമണൽ പൊതുമേഖലാ സ്ഥാപനങ്ങളായ ഐആർഇഎൽ, കെഎംഎംഎൽ എന്നിവയിലേക്ക് മാറ്റുന്നതിന് ജലവിഭവ വകുപ്പുമായി കരാറുണ്ടാക്കിയിട്ടുണ്ട്.
കടൽത്തീരത്തെ കരിമണൽ ഖനനം തീരദേശ നിയന്ത്രണ വിജ്ഞാപനത്തെപ്പോലും മറികടന്നാണ് നടത്തുന്നതെന്ന് ആരോപിച്ചുള്ള കെ.കെ. രമയുടെ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിനിടയിലാണ് ഇരുവരും പരസ്പരം ആരോപണം ഉന്നയിച്ചത്.
ഖനനം വഴി ലഭിക്കുന്ന ധാതുമണൽ പൊതുമേഖലാ സ്ഥാപനങ്ങളായ ഐആർഇഎൽ, കെഎംഎംഎൽ എന്നിവയിലേക്ക് മാറ്റുന്നതിന് ജലവിഭവ വകുപ്പുമായി കരാറുണ്ടാക്കിയിട്ടുണ്ട്.