പത്തനംതിട്ട: മല്ലപ്പള്ളി കോട്ടാങ്ങലിൽ ഭർത്തൃമതിയായ യുവതി കാമുകന്റെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ വഴിത്തിരിവ്.
അസ്വാഭാവിക മരണമായി നിഗമനത്തിലെത്തിയിരുന്ന കേസ് കൊലപാതകമെന്നു കണ്ടെത്തിയതിനൊപ്പം അറസ്റ്റിലായത് പ്രദേശവാസിയായ തടി വ്യാപാരി. ക്രൂരമായ ലൈംഗിക പീഡനത്തിനൊടുവിലാണ് യുവതി കൊല്ലപ്പെട്ടതെന്ന കണ്ടെത്തലും ഞെട്ടിപ്പിക്കുന്നതായി.
കോട്ടാങ്ങൽ ചുങ്കപ്പാറ മാപ്പൂര് റ്റിഞ്ചു മൈക്കിളിന്റെ (26) ദുരൂഹ മരണവുമായി ബന്ധപ്പെട്ട് 2019ൽ പെരുന്പെട്ടി പോലീസ് ചാർജ് ചെയ്ത കേസിലാണ് കോട്ടാങ്ങൽ പുളിമൂട്ടിൽ നസീറിനെ (നെയ്മോൻ - 39) ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. ഡിവൈഎസ്പി ജെ. ഉമേഷ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
2019 ഡിസംബർ 15നാണ് റ്റിഞ്ചുവിനെ കോട്ടാങ്ങൽ പുല്ലാന്നിപ്പാറ കണയിങ്കൽ റ്റിജിൻ ജോസഫിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വീട്ടിലെ കിടപ്പുമുറിയിൽ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താൻ ശ്രമിക്കവേ കട്ടിലിൽ തല ഇടിച്ച് അബോധാവസ്ഥയിലായ റ്റിഞ്ചുവിനെ ക്രൂരമായി പീഡിപ്പിച്ച നസീർ തുടർന്ന് മുറിയുടെ മേൽക്കൂരയിലെ ഇരുന്പ് ഹൂക്കിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ജില്ലാ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തിൽ തെളിഞ്ഞു.
സംഭവദിവസം രാവിലെ 9.45നും വൈകുന്നേരം 4.30 നുമിടയിലുള്ള സമയത്താണ് മരണം സംഭവിച്ചുവെന്നായിരുന്നു കേസ്. തൂങ്ങിമരണം എന്ന നിലക്കായിരുന്നു ലോക്കൽ പോലീസിന്റെ പ്രാഥമിക അന്വേഷണം.
2017ൽ വിവാഹിതയായ റ്റിഞ്ചു ഭർത്താവിനെ ഉപേക്ഷിച്ച് ആറു മാസമായി കാമുകനായ റ്റിജിൻ ജോസഫിനൊപ്പം ഈ വീട്ടിൽ താമസിച്ചുവരികയായിരുന്നു.
സംഭവദിവസം കാമുകനും അയാളുടെ അച്ഛനും പുറത്തു പോയശേഷം റ്റിഞ്ചു മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഈ സമയം വീട്ടിലെത്തിയ തടി വ്യാപാരിയായ നസീർ റ്റിഞ്ചുവിനെ ക്രൂരമായി ആക്രമിച്ചു കൊലപ്പെടുത്തുകയും ആത്മഹത്യയെന്നു വരുത്തിത്തീർക്കാൻ കെട്ടിത്തൂക്കുകയുമാണ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.
അസ്വാഭാവിക മരണമായി നിഗമനത്തിലെത്തിയിരുന്ന കേസ് കൊലപാതകമെന്നു കണ്ടെത്തിയതിനൊപ്പം അറസ്റ്റിലായത് പ്രദേശവാസിയായ തടി വ്യാപാരി. ക്രൂരമായ ലൈംഗിക പീഡനത്തിനൊടുവിലാണ് യുവതി കൊല്ലപ്പെട്ടതെന്ന കണ്ടെത്തലും ഞെട്ടിപ്പിക്കുന്നതായി.
കോട്ടാങ്ങൽ ചുങ്കപ്പാറ മാപ്പൂര് റ്റിഞ്ചു മൈക്കിളിന്റെ (26) ദുരൂഹ മരണവുമായി ബന്ധപ്പെട്ട് 2019ൽ പെരുന്പെട്ടി പോലീസ് ചാർജ് ചെയ്ത കേസിലാണ് കോട്ടാങ്ങൽ പുളിമൂട്ടിൽ നസീറിനെ (നെയ്മോൻ - 39) ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. ഡിവൈഎസ്പി ജെ. ഉമേഷ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
2019 ഡിസംബർ 15നാണ് റ്റിഞ്ചുവിനെ കോട്ടാങ്ങൽ പുല്ലാന്നിപ്പാറ കണയിങ്കൽ റ്റിജിൻ ജോസഫിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വീട്ടിലെ കിടപ്പുമുറിയിൽ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താൻ ശ്രമിക്കവേ കട്ടിലിൽ തല ഇടിച്ച് അബോധാവസ്ഥയിലായ റ്റിഞ്ചുവിനെ ക്രൂരമായി പീഡിപ്പിച്ച നസീർ തുടർന്ന് മുറിയുടെ മേൽക്കൂരയിലെ ഇരുന്പ് ഹൂക്കിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ജില്ലാ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തിൽ തെളിഞ്ഞു.
സംഭവദിവസം രാവിലെ 9.45നും വൈകുന്നേരം 4.30 നുമിടയിലുള്ള സമയത്താണ് മരണം സംഭവിച്ചുവെന്നായിരുന്നു കേസ്. തൂങ്ങിമരണം എന്ന നിലക്കായിരുന്നു ലോക്കൽ പോലീസിന്റെ പ്രാഥമിക അന്വേഷണം.
2017ൽ വിവാഹിതയായ റ്റിഞ്ചു ഭർത്താവിനെ ഉപേക്ഷിച്ച് ആറു മാസമായി കാമുകനായ റ്റിജിൻ ജോസഫിനൊപ്പം ഈ വീട്ടിൽ താമസിച്ചുവരികയായിരുന്നു.
സംഭവദിവസം കാമുകനും അയാളുടെ അച്ഛനും പുറത്തു പോയശേഷം റ്റിഞ്ചു മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഈ സമയം വീട്ടിലെത്തിയ തടി വ്യാപാരിയായ നസീർ റ്റിഞ്ചുവിനെ ക്രൂരമായി ആക്രമിച്ചു കൊലപ്പെടുത്തുകയും ആത്മഹത്യയെന്നു വരുത്തിത്തീർക്കാൻ കെട്ടിത്തൂക്കുകയുമാണ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.