തൃശൂർ: സ്കൂൾ തുറക്കലിനു മുന്നോടിയായി കുട്ടികൾക്കു ഹോമിയോ പ്രതിരോധ മരുന്ന് ലഭിക്കണമെങ്കിൽ രക്ഷിതാക്കൾ ആദ്യം സാങ്കേതികവിദ്യ പഠിക്കണം. നല്ല രീതിയിൽ നടപ്പാകേണ്ട പദ്ധതി സർക്കാരിന്റെ തലതിരിഞ്ഞ നടപടിക്രമം മൂലം എങ്ങനെ സങ്കീർണമാക്കാമെന്നു തെളിയിക്കുകയാണ് ഇതിലൂടെയെന്ന് ആക്ഷേപം.
ഹോമിയോപ്പതി വകുപ്പിന്റെ ഇമ്യൂണിറ്റി ബൂസ്റ്റർ മരുന്ന് ലഭിക്കണമെങ്കിൽ രക്ഷാകർത്താവ് ആദ്യം കോവിഡ് വാക്സിനേഷൻ സ്ലോട്ട് കണ്ടെത്തുന്ന മാതൃകയിൽ നടപടികൾ ആരംഭിക്കണം.
രക്ഷാകർത്താവിന്റെ പേര്, ഫോണ്‍ നമ്പർ, ആധാർ നമ്പപർ എന്നിവ രജിസ്റ്റർ ചെയ്ത് പുതിയ പാസ്വേഡ് ഉണ്ടാക്കണം. നിരവധി നടപടിക്രമങ്ങളിലൂടെ രജിസ്റ്റർ ചെയ്ത് ഓണ്‍ലൈൻ ടോക്കണ്‍ വാങ്ങി പഞ്ചായത്ത് അടിസ്ഥാനത്തിൽ ഹോമിയോ ആരോഗ്യ കേന്ദ്രങ്ങളിലെത്തണം.
എല്ലാ സ്കൂളുകളിലും അയേണ്‍ ഗുളികകളുടെ വിതരണം സുഗമമായി നടക്കുന്നുണ്ട്. ഈ നടപടിക്രമങ്ങൾ ഒന്നുമില്ലാതെയാണ് വിതരണം. അരിവിതരണവും ഭക്ഷ്യകിറ്റ് വിതരണവുമൊക്കെ നൂലാമാലകളില്ലാതെ നടന്നുവരുന്നുണ്ട്. അപ്പോഴാണ് ഹോമിയോ മരുന്നു കിട്ടാൻ ഇത്രയും നടപടിക്രമങ്ങൾ.
ഹോമിയോപ്പതി വകുപ്പിന്റെ ഇമ്യൂണിറ്റി ബൂസ്റ്റർ മരുന്ന് ലഭിക്കണമെങ്കിൽ രക്ഷാകർത്താവ് ആദ്യം കോവിഡ് വാക്സിനേഷൻ സ്ലോട്ട് കണ്ടെത്തുന്ന മാതൃകയിൽ നടപടികൾ ആരംഭിക്കണം.
രക്ഷാകർത്താവിന്റെ പേര്, ഫോണ്‍ നമ്പർ, ആധാർ നമ്പപർ എന്നിവ രജിസ്റ്റർ ചെയ്ത് പുതിയ പാസ്വേഡ് ഉണ്ടാക്കണം. നിരവധി നടപടിക്രമങ്ങളിലൂടെ രജിസ്റ്റർ ചെയ്ത് ഓണ്‍ലൈൻ ടോക്കണ്‍ വാങ്ങി പഞ്ചായത്ത് അടിസ്ഥാനത്തിൽ ഹോമിയോ ആരോഗ്യ കേന്ദ്രങ്ങളിലെത്തണം.
എല്ലാ സ്കൂളുകളിലും അയേണ്‍ ഗുളികകളുടെ വിതരണം സുഗമമായി നടക്കുന്നുണ്ട്. ഈ നടപടിക്രമങ്ങൾ ഒന്നുമില്ലാതെയാണ് വിതരണം. അരിവിതരണവും ഭക്ഷ്യകിറ്റ് വിതരണവുമൊക്കെ നൂലാമാലകളില്ലാതെ നടന്നുവരുന്നുണ്ട്. അപ്പോഴാണ് ഹോമിയോ മരുന്നു കിട്ടാൻ ഇത്രയും നടപടിക്രമങ്ങൾ.