കൊണ്ടോട്ടി: കൊണ്ടോട്ടിയിൽ കോളജ് വിദ്യാർഥിനിക്കു നേരെ ആക്രമണം. 21 കാരിയെ തോട്ടത്തിലേക്ക് വലിച്ചുകൊണ്ടു പോകാനായിരുന്നു ശ്രമം. തലനാരിഴയ്ക്കു രക്ഷപ്പെട്ട വിദ്യാർഥിനി തൊട്ടടുത്ത വീട്ടിൽ അഭയം തേടി. കൊണ്ടോട്ടി കൊട്ടുകരയിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം.
കോളജിലേക്കു പോവുകയായിരുന്നു യുവതി. ആളൊഴിഞ്ഞ സ്ഥലത്ത് കാത്തുനിന്നയാൾ വിദ്യാർഥിനിയെ കീഴ്പ്പെടുത്തി വയലിലെ വാഴത്തോട്ടത്തിലേക്കു കൊണ്ടുപോവുകയായിരുന്നു. കുതറി മാറി രക്ഷപെട്ട പെണ്കുട്ടി തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറി.
പരിക്കേറ്റ പെണ്കുട്ടി ആശുപത്രിയിൽ ചികിൽസ തേടി. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചെരിപ്പ് സംഭവസ്ഥലത്ത് നിന്ന് ലഭിച്ചു. പരിസരങ്ങളിലെ സിസിടിവി കാമറ ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് പ്രതിക്കായി പോലീസ് അന്വേഷണം തുടങ്ങി.
കോളജിലേക്കു പോവുകയായിരുന്നു യുവതി. ആളൊഴിഞ്ഞ സ്ഥലത്ത് കാത്തുനിന്നയാൾ വിദ്യാർഥിനിയെ കീഴ്പ്പെടുത്തി വയലിലെ വാഴത്തോട്ടത്തിലേക്കു കൊണ്ടുപോവുകയായിരുന്നു. കുതറി മാറി രക്ഷപെട്ട പെണ്കുട്ടി തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറി.
പരിക്കേറ്റ പെണ്കുട്ടി ആശുപത്രിയിൽ ചികിൽസ തേടി. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചെരിപ്പ് സംഭവസ്ഥലത്ത് നിന്ന് ലഭിച്ചു. പരിസരങ്ങളിലെ സിസിടിവി കാമറ ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് പ്രതിക്കായി പോലീസ് അന്വേഷണം തുടങ്ങി.