തിരുവനന്തപുരം: ഭൂമി തരംമാറ്റാനുള്ള അപേക്ഷകളുടെ എണ്ണത്തിലുണ്ടായ ക്രമാതീതമായ വർധനവും നടപടി ക്രമങ്ങളിലെ താമസവും മൂലം ഇത്തരം കേസുകൾ തീർപ്പാക്കാൻ കാലതാമസം നേരിടുന്നുണ്ടെന്ന് റവന്യൂ മന്ത്രി കെ. രാജൻ നിയമസഭയെ അറിയിച്ചു. പ്രശ്നം പരിഹരിക്കുന്നതിനു യുദ്ധകാല അടിസ്ഥാനത്തിൽ നടപടി സ്വീകരിച്ചിട്ടുണ്ട്.
അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിന് ഓരോ റവന്യൂ ഡിവിഷനൽ ഓഫീസിലും ഏഴു ജീവനക്കാരെ അധികമായി നിയമിക്കുന്നതിന് കലക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. തരംമാറ്റൽ നടപടികൾ ഓണ്‍ലൈൻ സന്പ്രദായത്തിലേക്കു മാറ്റുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.
അപേക്ഷകളുടെ പുരോഗതി വിലയിരുത്താൻ ലാൻഡ് റവന്യൂ കമ്മീഷ്ണറുടെ നേതൃത്വത്തിൽ എല്ലാ റവന്യൂ ഡിവിഷൻ ഓഫിസർമാരുടെയും യോഗം നടത്തുന്നുണ്ട്. നെൽവയൽ തണ്ണീർതട നിയമം നിലവിൽ വന്ന 2008 ഓഗസ്റ്റ് 12നു മുന്‍പ് നികത്തിയ ഭൂമിയെയാണ് ഡാറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കി നൽകുന്നത്.
അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിന് ഓരോ റവന്യൂ ഡിവിഷനൽ ഓഫീസിലും ഏഴു ജീവനക്കാരെ അധികമായി നിയമിക്കുന്നതിന് കലക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. തരംമാറ്റൽ നടപടികൾ ഓണ്‍ലൈൻ സന്പ്രദായത്തിലേക്കു മാറ്റുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.
അപേക്ഷകളുടെ പുരോഗതി വിലയിരുത്താൻ ലാൻഡ് റവന്യൂ കമ്മീഷ്ണറുടെ നേതൃത്വത്തിൽ എല്ലാ റവന്യൂ ഡിവിഷൻ ഓഫിസർമാരുടെയും യോഗം നടത്തുന്നുണ്ട്. നെൽവയൽ തണ്ണീർതട നിയമം നിലവിൽ വന്ന 2008 ഓഗസ്റ്റ് 12നു മുന്‍പ് നികത്തിയ ഭൂമിയെയാണ് ഡാറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കി നൽകുന്നത്.