തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയെ തുടർന്ന് സർവീസുകൾ പകുതിയായി കുറയുകയും പ്രതിദിന വരുമാനത്തിൽ മൂന്നു കോടിയോളം രൂപയുടെ കുറവുണ്ടാകുകയും ചെയ്ത സാഹചര്യത്തിൽ കെഎസ്ആർടിസി കടുത്ത പ്രതിസന്ധിയിലേക്ക്. മാസം അവസാനിക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കുന്പോഴും കെഎസ്ആർടിസിയിൽ ഈ മാസത്തെ പെൻഷൻ വിതരണം ചെയ്തിട്ടില്ല.
കുടിശിക കോടികൾ
പെൻഷൻ വിതരണം ചെയ്ത വകയിൽ സഹകരണ ബാങ്കുകൾക്ക് കോടിക്കണക്കിനു രൂപയാണ് കുടിശികയായി നൽകാനുള്ളത്. ഇതു ലഭിക്കാത്തതിനെ ത്തുടർന്ന് പെൻഷൻ നൽകാനാകില്ലെന്ന നിലപാടിലാണ് സഹകരണ ബാങ്കുകൾ. 210 കോടിയോളം രൂപയാണ് കെഎസ്ആർടിസി സഹകരണ വകുപ്പിനു നൽകാനുള്ളതെന്നാണ് വിവരം. ഇതോടെയാണ് പെൻഷൻ വിതരണം മുടങ്ങിയത്.
ഒരു മാസത്തെ പെൻഷൻ വിതരണത്തിന് 64 കോടി രൂപയാണു വേണ്ടത്. പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ധനവകുപ്പ്.
സഹകരണ ബാങ്കുകൾ വഴി എട്ടുശതമാനം പലിശയ്ക്കു പണം കടമെടുത്താണ് സർക്കാർ നിലവിൽ പെൻഷൻ വിതരണം ചെയ്യുന്നത്. 41,000 പെൻഷൻകാരാണ് കെഎസ്ആർടിസി യിലുള്ളത്.
സംഘടനകൾ ഒറ്റക്കെട്ട്
പെൻഷൻ മുടങ്ങുകയും ശന്പളപരിഷ്കരണ ചർച്ചകൾ വഴിമുട്ടുകയും ചെയ്ത സാഹചര്യത്തിലാണ് കെഎസ്ആർടിസി ജീവനക്കാരുടെ വിവിധ സംഘടനകൾ സമരത്തിന് ആഹ്വാനം ചെയ്തത്. ഭരണപക്ഷയൂണിയനും സമര ആഹ്വാനവുമായി രംഗത്തുണ്ട്.
ശന്പള പരിഷ്കരണം ആവശ്യപ്പെട്ട് വിവിധ തൊഴിലാളി സംഘടനകൾ സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചതോടെ കെഎസ്ആർടിസി കൂടുതൽ പ്രതിസന്ധിയിലായി. മൂന്ന് അംഗീകൃത ട്രേഡ് യൂണിയനുകളും സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചു കഴിഞ്ഞു.
പ്രതിപക്ഷ ട്രേഡ് യൂണിയനായ ടിഡിഎഫ് നവംബർ അഞ്ച്, ആറ് തീയതികളിലും കെഎസ്ടി എംപ്ലോയീസ് സംഘ് നവംബർ അഞ്ചിനും പണിമുടക്കും. ഭരണാനുകൂല സംഘടനകളായ എംപ്ലോയീസ് അസോസിയേഷനും ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയനും അഞ്ചിന് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
കെഎസ്ആർടിസിയിൽ 2012ൽ നിലവിൽവന്ന സേവന-വേതന കരാറിന്റെ കാലാവധി 2016ന് അവസാനിച്ചിട്ടും ഇതുവരെ ശന്പളപരിഷ്കരണം നടത്തിയിട്ടില്ല. എന്നാൽ ഈ കാലയളവിൽ സർക്കാർ ജീവനക്കാർക്ക് രണ്ടു ശന്പള പരിഷ്കരണം നടപ്പാക്കി.
പകുതി ജീവനക്കാർക്കു പണിയില്ല
കെഎസ്ആർടിസി ജീവനക്കാരോടുള്ള വിവേചനം അവസാനിപ്പിച്ച് ശന്പള പരിഷ്കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ നല്കിയിട്ടും ജനാധിപത്യ രീതിയിലുള്ള സഹന സമരങ്ങളും നടത്തിയിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് ആശാവഹമായ ഒരു നടപടിയും നാളിതുവരെ ഉണ്ടായിട്ടില്ലെന്നു ജീവനക്കാർ പരാതിപ്പെടുന്നു.
ലേ ഓഫ് നിർദേശം
26,000 സ്ഥിര ജീവനക്കാരാണ് കെഎസ്ആർടിസിയിൽ ഉള്ളത്. സർവീസുകൾ ചുരുക്കിയതോടെ ഇതിൽ പകുതിയോളം ജീവനക്കാർക്കു മാത്രമാണ് ജോലിയുള്ളത്. മറ്റു ജീവനക്കാർ ഡിപ്പോയിലെത്തി ഒപ്പിട്ടു മടങ്ങുകയാണ് ചെയ്യുന്നത്. അധിക ജീവനക്കാരെ താത്കാലികമായി ഒഴിവാക്കുന്നതിനുള്ള ലേ ഓഫ് നിദേശം സർക്കാരിന്റെ പരിഗണനയിലുണ്ട്. ജോലിയില്ലാത്ത ജീവനക്കാർക്ക് പകുതി ശന്പളം മാത്രം നൽകുന്ന രീതിയാണിത്.
26,000 ജീവനക്കാരിൽ 8,000 ജീവനക്കാർക്ക് ലേ ഓഫ് കൊടുക്കും. മുഴുവൻ സർവീസുകളും ഓപ്പറേറ്റ് ചെയ്യുന്പോൾ ഇവരെ തിരികെ വിളിക്കും. ഇക്കാര്യത്തിൽ നയപരമായ തീരുമാനമെടുത്തിട്ടില്ലെങ്കിലും കെഎസ്ആർടിസി എംഡി നൽകിയ ഈ നിർദേശം സർക്കാരിന്റെ പരിഗണനയിലാണ്.
കോവിഡിനു മുൻപ് ആറു മുതൽ ആറര വരെ കോടി രൂപയായിരുന്നു കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം. ഇപ്പോൾ രണ്ടേമുക്കാൽ മുതൽ മൂന്നു വരെ കോടി രൂപയാണ് വരുമാനം. 6500 പ്രതിദിന സർവീസുകൾ വരെ നടത്തിയിരുന്ന കെഎസ്ആർടിസി നിലവിൽ 3000 മുതൽ 3300 വരെ സർവീസുകൾ മാത്രമാണ് നടത്തുന്നത്.
റിച്ചാർഡ് ജോസഫ്
ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പെൻഷൻ പ്രതിസന്ധിയും ശന്പള പരിഷ്കരണ പ്രശ്നങ്ങളും മറ്റും ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചു. ബുധനാഴ്ച വിളിച്ചുചേർത്തിരിക്കുന്ന യോഗത്തിൽ ഗതാഗത മന്ത്രിയും ധനമന്ത്രിയും കെഎസ്ആർടിസിയിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. എല്ലാ വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്യുമെന്നു ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.
കുടിശിക കോടികൾ
പെൻഷൻ വിതരണം ചെയ്ത വകയിൽ സഹകരണ ബാങ്കുകൾക്ക് കോടിക്കണക്കിനു രൂപയാണ് കുടിശികയായി നൽകാനുള്ളത്. ഇതു ലഭിക്കാത്തതിനെ ത്തുടർന്ന് പെൻഷൻ നൽകാനാകില്ലെന്ന നിലപാടിലാണ് സഹകരണ ബാങ്കുകൾ. 210 കോടിയോളം രൂപയാണ് കെഎസ്ആർടിസി സഹകരണ വകുപ്പിനു നൽകാനുള്ളതെന്നാണ് വിവരം. ഇതോടെയാണ് പെൻഷൻ വിതരണം മുടങ്ങിയത്.
ഒരു മാസത്തെ പെൻഷൻ വിതരണത്തിന് 64 കോടി രൂപയാണു വേണ്ടത്. പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ധനവകുപ്പ്.
സഹകരണ ബാങ്കുകൾ വഴി എട്ടുശതമാനം പലിശയ്ക്കു പണം കടമെടുത്താണ് സർക്കാർ നിലവിൽ പെൻഷൻ വിതരണം ചെയ്യുന്നത്. 41,000 പെൻഷൻകാരാണ് കെഎസ്ആർടിസി യിലുള്ളത്.
സംഘടനകൾ ഒറ്റക്കെട്ട്
പെൻഷൻ മുടങ്ങുകയും ശന്പളപരിഷ്കരണ ചർച്ചകൾ വഴിമുട്ടുകയും ചെയ്ത സാഹചര്യത്തിലാണ് കെഎസ്ആർടിസി ജീവനക്കാരുടെ വിവിധ സംഘടനകൾ സമരത്തിന് ആഹ്വാനം ചെയ്തത്. ഭരണപക്ഷയൂണിയനും സമര ആഹ്വാനവുമായി രംഗത്തുണ്ട്.
ശന്പള പരിഷ്കരണം ആവശ്യപ്പെട്ട് വിവിധ തൊഴിലാളി സംഘടനകൾ സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചതോടെ കെഎസ്ആർടിസി കൂടുതൽ പ്രതിസന്ധിയിലായി. മൂന്ന് അംഗീകൃത ട്രേഡ് യൂണിയനുകളും സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചു കഴിഞ്ഞു.
പ്രതിപക്ഷ ട്രേഡ് യൂണിയനായ ടിഡിഎഫ് നവംബർ അഞ്ച്, ആറ് തീയതികളിലും കെഎസ്ടി എംപ്ലോയീസ് സംഘ് നവംബർ അഞ്ചിനും പണിമുടക്കും. ഭരണാനുകൂല സംഘടനകളായ എംപ്ലോയീസ് അസോസിയേഷനും ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയനും അഞ്ചിന് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
കെഎസ്ആർടിസിയിൽ 2012ൽ നിലവിൽവന്ന സേവന-വേതന കരാറിന്റെ കാലാവധി 2016ന് അവസാനിച്ചിട്ടും ഇതുവരെ ശന്പളപരിഷ്കരണം നടത്തിയിട്ടില്ല. എന്നാൽ ഈ കാലയളവിൽ സർക്കാർ ജീവനക്കാർക്ക് രണ്ടു ശന്പള പരിഷ്കരണം നടപ്പാക്കി.
പകുതി ജീവനക്കാർക്കു പണിയില്ല
കെഎസ്ആർടിസി ജീവനക്കാരോടുള്ള വിവേചനം അവസാനിപ്പിച്ച് ശന്പള പരിഷ്കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ നല്കിയിട്ടും ജനാധിപത്യ രീതിയിലുള്ള സഹന സമരങ്ങളും നടത്തിയിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് ആശാവഹമായ ഒരു നടപടിയും നാളിതുവരെ ഉണ്ടായിട്ടില്ലെന്നു ജീവനക്കാർ പരാതിപ്പെടുന്നു.
ലേ ഓഫ് നിർദേശം
26,000 സ്ഥിര ജീവനക്കാരാണ് കെഎസ്ആർടിസിയിൽ ഉള്ളത്. സർവീസുകൾ ചുരുക്കിയതോടെ ഇതിൽ പകുതിയോളം ജീവനക്കാർക്കു മാത്രമാണ് ജോലിയുള്ളത്. മറ്റു ജീവനക്കാർ ഡിപ്പോയിലെത്തി ഒപ്പിട്ടു മടങ്ങുകയാണ് ചെയ്യുന്നത്. അധിക ജീവനക്കാരെ താത്കാലികമായി ഒഴിവാക്കുന്നതിനുള്ള ലേ ഓഫ് നിദേശം സർക്കാരിന്റെ പരിഗണനയിലുണ്ട്. ജോലിയില്ലാത്ത ജീവനക്കാർക്ക് പകുതി ശന്പളം മാത്രം നൽകുന്ന രീതിയാണിത്.
26,000 ജീവനക്കാരിൽ 8,000 ജീവനക്കാർക്ക് ലേ ഓഫ് കൊടുക്കും. മുഴുവൻ സർവീസുകളും ഓപ്പറേറ്റ് ചെയ്യുന്പോൾ ഇവരെ തിരികെ വിളിക്കും. ഇക്കാര്യത്തിൽ നയപരമായ തീരുമാനമെടുത്തിട്ടില്ലെങ്കിലും കെഎസ്ആർടിസി എംഡി നൽകിയ ഈ നിർദേശം സർക്കാരിന്റെ പരിഗണനയിലാണ്.
കോവിഡിനു മുൻപ് ആറു മുതൽ ആറര വരെ കോടി രൂപയായിരുന്നു കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം. ഇപ്പോൾ രണ്ടേമുക്കാൽ മുതൽ മൂന്നു വരെ കോടി രൂപയാണ് വരുമാനം. 6500 പ്രതിദിന സർവീസുകൾ വരെ നടത്തിയിരുന്ന കെഎസ്ആർടിസി നിലവിൽ 3000 മുതൽ 3300 വരെ സർവീസുകൾ മാത്രമാണ് നടത്തുന്നത്.
റിച്ചാർഡ് ജോസഫ്
ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പെൻഷൻ പ്രതിസന്ധിയും ശന്പള പരിഷ്കരണ പ്രശ്നങ്ങളും മറ്റും ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചു. ബുധനാഴ്ച വിളിച്ചുചേർത്തിരിക്കുന്ന യോഗത്തിൽ ഗതാഗത മന്ത്രിയും ധനമന്ത്രിയും കെഎസ്ആർടിസിയിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. എല്ലാ വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്യുമെന്നു ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.