കൊച്ചി: പുരാവസ്തു തട്ടിപ്പു കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുകളുമായി മോന്സൻ മാവുങ്കലിന്റെ ജീവനക്കാര്‍. കേസില്‍ വഴിത്തിരിവുണ്ടാക്കാന്‍ സാധിക്കുന്ന നിര്‍ണായക വിവരങ്ങളടങ്ങിയ പെന്‍ഡ്രൈവ് കത്തിച്ചതടക്കം മോന്‍സനു വേണ്ടി ചെയ്ത വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ മോന്‍സന്റെ ജീവനക്കാരായ മാനേജര്‍ ജിഷ്ണു, ഡ്രൈവര്‍ ജെയ്സണ്‍, ബോഡി ഗാര്‍ഡ് മാത്യു എന്നിവര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നു പറഞ്ഞു.
അനിത പുല്ലയിലിനു മോന്‍സന്റെ സാമ്പത്തിക ഇടപാടുകള്‍ അറിയാമായിരുന്നെന്നും കലിംഗ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ദുരൂഹത നിറഞ്ഞതാണെന്നും ഇവര്‍ വ്യക്തമാക്കുന്നു.
അറസ്റ്റിലായ ശേഷമാണ് മോന്സന് തെളിവുകള്‍ നശിപ്പിക്കാന്‍ ആവശ്യപ്പെട്ടതെന്ന് ജിഷ്ണു വ്യക്തമാക്കി. മോന്‍സന്റെ നിർദേശപ്രകാരം പോക്സോ കേസിലെ പരാതിക്കാരിയെ അടക്കം ചില വ്യക്തികളെ താന്‍ കണ്ടിട്ടുണ്ട്. കോടതിയില്‍വച്ചാണ് മോന്സന് ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടത്. അറസ്റ്റിലായതിനു ശേഷവും താന്‍ നിരപരാധിയാണെന്ന് മോന്സന് തങ്ങളെ വിശ്വസിപ്പിച്ചെന്നും ജീവനക്കാര്‍ പറയുന്നു.
പെന്‍ഡ്രൈവ് നശിപ്പിച്ചേക്ക് എന്നു മോൻസൻ പറഞ്ഞപ്പോള്‍ താനത് നശിപ്പിച്ചു. കത്തിച്ച ശേഷം പല സ്ഥലങ്ങളിലായി ഇത് ഉപേക്ഷിച്ചുവെന്നും ജിഷ്ണു പറഞ്ഞു.
വീട്ടില്‍ അമ്പതോളം കാമറകള്‍
മോന്‍സന്റെ വീട്ടില്‍ അമ്പതോളം സിസിടിവി കാമറകള്‍ ആണ് ഉണ്ടായിരുന്നത്. ഇത് എവിടെയൊക്കെ സ്ഥാപിച്ചിരുന്നെന്ന് അറിയില്ല. ബോഡി ഗാര്‍ഡ് ആയി കൂടെ ഉണ്ടായിരുന്നവരുടെ കൈവശം ഉള്ളത് വ്യാജ തോക്കുകളായിരുന്നു.
യുടൂബ് ചാനലിനായി മോന്സന് എഴുതിത്തന്ന കാര്യങ്ങള്‍ അവതരിപ്പിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ജിഷ്ണു വ്യക്തമാക്കി. വഴിയില്‍ മോന്‍സന്റെ വാഹനത്തെ മറികടന്നവരെ പലപ്പോഴും അദ്ദേഹം പറഞ്ഞ പ്രകാരം ഉപദ്രവിച്ചിട്ടുണ്ടെന്ന് ഡ്രൈവര്‍ ജെയ്സണ്‍ പറഞ്ഞു.
മോന്സനെക്കുറിച്ചുള്ള പല കാര്യങ്ങളും അന്വേഷണം നടന്നപ്പോഴാണ് തിരിച്ചറിഞ്ഞത്. സത്യം മനസിലായപ്പോള്‍ ജോലി മതിയാക്കാന്‍ തീരുമാനിച്ചെന്നും ജീവനക്കാര്‍ വ്യക്തമാക്കി. മോന്‍സന്റെ മേക്കപ്പ് മാന്‍ ജോഷിക്ക് ഇടപാടുകളെ കുറിച്ച് അറിയാം. ജോലി വിടരുതെന്ന് മോന്‍സന്റെ അറസ്റ്റിനു ശേഷം ജോഷി ആവശ്യപ്പെട്ടെന്നും ജീവനക്കാര്‍ പറഞ്ഞു.
അനിത പുല്ലയിലിനു മോന്‍സന്റെ സാമ്പത്തിക ഇടപാടുകള്‍ അറിയാമായിരുന്നെന്നും കലിംഗ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ദുരൂഹത നിറഞ്ഞതാണെന്നും ഇവര്‍ വ്യക്തമാക്കുന്നു.
അറസ്റ്റിലായ ശേഷമാണ് മോന്സന് തെളിവുകള്‍ നശിപ്പിക്കാന്‍ ആവശ്യപ്പെട്ടതെന്ന് ജിഷ്ണു വ്യക്തമാക്കി. മോന്‍സന്റെ നിർദേശപ്രകാരം പോക്സോ കേസിലെ പരാതിക്കാരിയെ അടക്കം ചില വ്യക്തികളെ താന്‍ കണ്ടിട്ടുണ്ട്. കോടതിയില്‍വച്ചാണ് മോന്സന് ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടത്. അറസ്റ്റിലായതിനു ശേഷവും താന്‍ നിരപരാധിയാണെന്ന് മോന്സന് തങ്ങളെ വിശ്വസിപ്പിച്ചെന്നും ജീവനക്കാര്‍ പറയുന്നു.
പെന്‍ഡ്രൈവ് നശിപ്പിച്ചേക്ക് എന്നു മോൻസൻ പറഞ്ഞപ്പോള്‍ താനത് നശിപ്പിച്ചു. കത്തിച്ച ശേഷം പല സ്ഥലങ്ങളിലായി ഇത് ഉപേക്ഷിച്ചുവെന്നും ജിഷ്ണു പറഞ്ഞു.
വീട്ടില്‍ അമ്പതോളം കാമറകള്‍
മോന്‍സന്റെ വീട്ടില്‍ അമ്പതോളം സിസിടിവി കാമറകള്‍ ആണ് ഉണ്ടായിരുന്നത്. ഇത് എവിടെയൊക്കെ സ്ഥാപിച്ചിരുന്നെന്ന് അറിയില്ല. ബോഡി ഗാര്‍ഡ് ആയി കൂടെ ഉണ്ടായിരുന്നവരുടെ കൈവശം ഉള്ളത് വ്യാജ തോക്കുകളായിരുന്നു.
യുടൂബ് ചാനലിനായി മോന്സന് എഴുതിത്തന്ന കാര്യങ്ങള്‍ അവതരിപ്പിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ജിഷ്ണു വ്യക്തമാക്കി. വഴിയില്‍ മോന്‍സന്റെ വാഹനത്തെ മറികടന്നവരെ പലപ്പോഴും അദ്ദേഹം പറഞ്ഞ പ്രകാരം ഉപദ്രവിച്ചിട്ടുണ്ടെന്ന് ഡ്രൈവര്‍ ജെയ്സണ്‍ പറഞ്ഞു.
മോന്സനെക്കുറിച്ചുള്ള പല കാര്യങ്ങളും അന്വേഷണം നടന്നപ്പോഴാണ് തിരിച്ചറിഞ്ഞത്. സത്യം മനസിലായപ്പോള്‍ ജോലി മതിയാക്കാന്‍ തീരുമാനിച്ചെന്നും ജീവനക്കാര്‍ വ്യക്തമാക്കി. മോന്‍സന്റെ മേക്കപ്പ് മാന്‍ ജോഷിക്ക് ഇടപാടുകളെ കുറിച്ച് അറിയാം. ജോലി വിടരുതെന്ന് മോന്‍സന്റെ അറസ്റ്റിനു ശേഷം ജോഷി ആവശ്യപ്പെട്ടെന്നും ജീവനക്കാര്‍ പറഞ്ഞു.